<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-5655477979486743349</id><updated>2012-01-16T07:08:31.365-08:00</updated><title type='text'>നാട്ടുവഴിയില്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default?max-results=100'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>28</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-5655477979486743349.post-83357451077288288</id><published>2012-01-16T07:07:00.000-08:00</published><updated>2012-01-16T07:08:31.383-08:00</updated><title type='text'>ഒരു സംസ്‌കാരം ഞങ്ങള്‍ വീണ്ടെടുക്കുന്നു</title><content type='html'>&lt;span class="Apple-style-span" style="border-collapse: separate; color: rgb(0, 0, 0); font-family: 'Times New Roman'; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: auto; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px; -webkit-border-horizontal-spacing: 0px; -webkit-border-vertical-spacing: 0px; -webkit-text-decorations-in-effect: none; -webkit-text-size-adjust: auto; -webkit-text-stroke-width: 0px; font-size: medium; "&gt;&lt;br /&gt;&lt;span class="Apple-style-span" style="border-collapse: collapse; color: rgb(34, 34, 34); font-family: arial, sans-serif; "&gt;&lt;div id=":1qx" class="ii gt adP adO" style="font-size: 13px; margin-top: 5px; margin-right: 15px; margin-bottom: 0px; margin-left: 0px; padding-bottom: 5px; position: relative; z-index: 2; "&gt;&lt;div id=":1qw"&gt;&lt;br /&gt;ഹരിതഗ്രാമം ഒരു കൂട്ടായ്മയുടെ വിജയഗാഥയാണ്. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ വിശ്രമരഹിതമായ പ്രവര്‍ത്തനത്തിന്റെ സാഫല്യം. എല്ലാ വിഭാഗം ജനങ്ങളും കൈമെയ് മറന്ന് ഒന്നിച്ചണി ചേര്‍ന്ന് ഒരു ഗ്രാമത്തെ മാറ്റിപ്പണിയാന്‍ നടത്തിയ പരിശ്രമത്തിന്റെ ഫലം. സ്വന്തം സംസ്‌കാരത്തെ തിരിച്ചറിഞ്ഞ് ഒരു ജനത നടത്തിയ മടക്കയാത്രയുടെ പേരാണ് ഹരിതഗ്രാമം. ഒരു പുല്‍ക്കൊടി പോലും സ്വന്തം നട്ടുനനക്കാന്‍ മനസ്സില്ലാത്ത ഒരു തലമുറ സൃഷ്ടിപരമായ കാര്‍ഷിക സംസ്‌കൃതിയിലേക്ക് നടത്തിയ ഒരു തിരിച്ചു നടത്തം. മാധ്യമങ്ങളും പുറംലോകവും ഇതിന് നല്‍കിയ പിന്‍ബലം ഞങ്ങളെ ജാഗരൂകരാക്കി. തേഞ്ഞുപോയ വിമര്‍ശനശരങ്ങളില്‍ കമ്പുപടര്‍ത്തിയാണ് നഷ്ടപ്രതാപത്തെ ഞങ്ങള്‍ തിരിച്ചുകൊണ്ടുവന്നത്. ഇപ്പോള്‍ ആത്മവിശ്വാസത്തോടെ ഞങ്ങള്‍ക്കു പറയാനാവും; ഏത് നാട്ടിലും ഇത് സാധ്യമാണ്. സ്ത്രീകളുള്‍പ്പെടെയുള്ള ഒരു ജനതക്ക് ദൃഢനിശ്ചയമുണ്ടായാല്‍ മാത്രം മതി.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;സംസ്‌കാരങ്ങള്‍ മലിനമാക്കപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന സമകാലിക വര്‍ത്തമാനത്തിനിടയിലാണ് ചോയിമഠം ഗ്രാമം ഹരിതഭംഗി വീണ്ടെടുക്കുന്നത്. എന്‍ഡോസള്‍ഫാനടക്കമുള്ള ഭീകരകീടനാശിനികള്‍ മനുഷ്യന്റെ ആവാസവ്യവസ്ഥയെ തന്നെ താളം തെറ്റിക്കുമ്പോള്‍, തമിഴന്റെ ലോറി വരാതിരുന്നാലും ഞങ്ങള്‍ ജീവിക്കുമെന്ന് ഈ നാട്ടുകാര്‍ അനുഭവപാഠത്തിലൂടെ തെളിയിച്ചു. ഉണ്ണികുളം പഞ്ചായത്ത് ഈ ദൃഢനിശ്ചയത്തിന് നല്‍കിയ സമ്മാനമാണ് ഹരിതഗ്രാമം പദ്ധതി. ഓരോ വീട്ടുകാരും ഈ പദ്ധതിയില്‍ പങ്കാളികളാണ്. ഓരോ വിദ്യാലയങ്ങളും ഈ സംരംഭത്തിലെ കണ്ണികളാണ്. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന വികസനസമിതിയാണ് ഈ പദ്ധതിയുടെ അഭിമാനസ്തംഭം. ഒരു ജനറേറ്റര്‍ കണക്കെ അവരാണ് ഈ പച്ചപ്പിന് ഊര്‍ജം നല്‍കുന്നത്.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;ലോകത്തിന് മുമ്പില്‍ ഒരു മാതൃകയൊരുക്കുകയാണ് ഹരിതഗ്രാമം. സ്വന്തം വിയര്‍പ്പില്‍ പൊടിഞ്ഞ് പൂക്കള്‍ കൊണ്ടാണ് പച്ചക്കറി വിപ്ലവം ഇവിടെ സാധ്യമായത്. മണ്ണിനോട് പിണങ്ങിനിന്നവര്‍ മണ്ണിന്റെ പുതുഗന്ധത്തിലേക്ക് ആര്‍ത്തലച്ചു വരികയായിരുന്നു. എന്തും വിളയിക്കാവുന്ന ഈ ഭൂപ്രകൃതിയെ ഇപ്പോള്‍ ഒരു ഗ്രാമം നന്നായി ഉപയോഗിക്കുന്നു. സൃഷ്ടിയുടെ മുദ്രാവാക്യമാണ് ഇവിടെ ഉയരുന്നത്. നശീകരണത്തിന്റേതല്ല. വികസനമെന്നാല്‍ റോഡും തെരുവുവിളക്കുകളും മാത്രമല്ലെന്ന് ഒരു ജനത തിരിച്ചറിഞ്ഞിരിക്കുന്നു. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ശരിപ്പകര്‍പ്പാണ് ചോയിമഠം ഗ്രാമത്തില്‍ നടക്കുന്നത്. സജീവമായി പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍. ഓരോ വകുപ്പിനും പ്രത്യേകം ചുമതലക്കാര്‍. അവരെ സഹായിക്കാന്‍ സ്ത്രീകളും ചെറുപ്പക്കാരും. ആബാലവൃദ്ധം ജനങ്ങളും അണിനിരന്ന ഒരു വികസന മുന്നേറ്റം.&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;ആ വികസനത്തെ ലോകത്തിന്റെ നെറുകയിലേക്ക് നമ്മള്‍ ഉയര്‍ത്തുകയാണ്, ചോയിമഠം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഒപ്പിയെടുക്കുന്ന ഒരു വെബ്‌സൈറ്റിലൂടെ. കേരളത്തില്‍ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു വാര്‍ഡിന്റെ മുഴുവന്‍ ഡാറ്റാബാങ്കോട് കൂടിയ വെബ്‌സൈറ്റ് എന്ന് ഞങ്ങള്‍ വിചാരിക്കുന്നു. ഗ്രാമത്തിലെ ഓരോ എന്‍എസ്എസ് ശാഖകളിലെയും വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ ശേഖരം പൂര്‍ത്തിയാക്കിയിരിക്കുന്നത്.  ചോയിമഠത്തിന്റെ ഉള്ളും പുറവും ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്ന ഈ ശ്രദ്ധേയമായ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യാന്‍ കേരളത്തിന്റെ ഉള്‍ക്കാഴ്ചയുള്ള ഭരണാധികാരി, ഐടി-വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി സാഹിബ് എത്തുകയാണ്. ഒപ്പം സര്‍ഗധനനായ എംഎല്‍എ പുരുഷന്‍ കടലുണ്ടിയും നമ്മുടെ ജനനേതാക്കളും. ഇത് ചോയിമഠം ദേശത്തിന്റെ ചരിത്രസന്ധിയാണ്. ഒരു ജനതയെ പിന്‍ബെഞ്ചില്‍ നിന്ന് വിളിച്ചുണര്‍ത്തി മുന്‍ബെഞ്ചിലിരുത്തുന്ന വിസ്മയം. ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ നിങ്ങളെ ഓരോരുത്തരെയും ഹൃദ്യമായി കാന്തപുരത്തേക്ക് ക്ഷണിക്കുന്നു.   &lt;/div&gt;&lt;/div&gt;&lt;div id=":1r7" class="hq gt" style="font-size: 13px; margin-top: 15px; margin-right: 0px; margin-bottom: 15px; margin-left: 0px; clear: both; "&gt;&lt;br class="Apple-interchange-newline"&gt;&lt;/div&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-83357451077288288?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/83357451077288288/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=83357451077288288' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/83357451077288288'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/83357451077288288'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2012/01/blog-post.html' title='ഒരു സംസ്‌കാരം ഞങ്ങള്‍ വീണ്ടെടുക്കുന്നു'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-3395255675895852325</id><published>2011-10-13T22:07:00.000-07:00</published><updated>2011-10-13T22:09:17.450-07:00</updated><title type='text'>നിര്‍മ്മല്‍ മാധവും വിനീത കോട്ടായിയും</title><content type='html'>പലര്‍ക്കും കേട്ടുമറന്ന ഒരു പേരാണ്‌ വിനീത കോട്ടായി. സി.പി.എം. ഏര്‍പ്പെടുത്തിയ  ഉപരോധത്തില്‍ വീര്‍പ്പുമുട്ടി, ജീവഛവമായി മാറിയ ഒരു വനിത. ശിക്ഷ വിധിച്ചതും നീതി  നടപ്പാക്കിയതും കമ്മ്യൂണിസ്റ്റ്‌ നേതാക്കളായിരുന്നു. കാറ്റടിച്ചാല്‍ പാറിപ്പോകുന്ന  ദുര്‍ബലയായ ഒരു സ്‌ത്രീയോട്‌ ഒരിറ്റു ദയകാണിക്കാന്‍ കൂട്ടാക്കാത്ത  സി.പി.എമ്മില്‍നിന്ന്‌ നിര്‍മ്മല്‍ മാധവിന്‌ എന്ത്‌ നീതിയാണ്‌  പ്രതീക്ഷിക്കാനാവുക?&lt;div&gt;&lt;br /&gt;നിര്‍മ്മല്‍ മാധവ്‌ തീര്‍ച്ചയായും വിനീത കോട്ടായി എന്ന  കുറ്റിയാടിക്കാരിയുടെ ജീവചരിത്രം വായിക്കണം. രണ്ടുപേരും നടന്നുതീര്‍ത്ത  ദുരന്തപര്‍വ്വത്തിന്‌ സമാനതകളേറെയുണ്ട്‌. രണ്ടുപേരും പാര്‍ട്ടി  അനുഭാവികളായിരുന്നിട്ടും അലിവിന്റെ തരിമ്പുപോലും സി.പി.എം. ഇരുവരോടും  കാണിച്ചിട്ടില്ല. വിനീത കോട്ടായി ഇപ്പോള്‍ എവിടെ ജീവിക്കുന്നുവെന്ന്‌  ഇതെഴുതുമ്പോള്‍ അന്വേഷിച്ചിട്ടില്ല. ഇരുപത്തിനാലു മണിക്കൂര്‍ വാര്‍ത്ത നിറക്കാന്‍  ചൂടുള്ള വിഷയങ്ങള്‍ തേടിപ്പോവുന്ന മാധ്യമ സുഹൃത്തുക്കള്‍ക്കുപോലും വിനീത ഒരു  പഴകിപ്പുളിച്ച കഥയാണിപ്പോള്‍. സി.പി.എം. അങ്ങനെയാണ്‌. ഒരു ശത്രുവിനെ  പ്രഖ്യാപിക്കുക, ശത്രുവിനെതിരെ നിരന്തരം യുദ്ധംചെയ്യുക. ഒടുവില്‍ എല്ലാം  അവസാനിക്കുമ്പോള്‍ അക്കഥതന്നെ മറന്നേക്കുക. ഹിറ്റ്‌ലറും ഇങ്ങനെയായിരുന്നു.  ചരിത്രത്തില്‍ ചില ദുരന്തങ്ങള്‍ പലപ്പോഴും സമാനതകളോടെ ആവര്‍ത്തിക്കപ്പെടാറുണ്ട്‌.  ജൂതന്‍മാര്‍ക്കെതിരെ യുദ്ധംചെയ്യാന്‍ ജര്‍മ്മന്‍കാരെ എങ്ങനെയാണ്‌ താന്‍  പാകപ്പെടുത്തിയതെന്ന്‌ `മെയിന്‍ കാംഫ്‌' എന്ന ആത്മകഥയില്‍ ഹിറ്റ്‌ലര്‍  വിവരിക്കുന്നുണ്ട്‌. `ജൂതന്‍മാര്‍ ആടിനെ പട്ടിയാക്കും. പട്ടിയെ പേപ്പട്ടിയാക്കും.  പിന്നെ അതിനെ അടിച്ചുകൊല്ലുംവരെ അടങ്ങിയിരിക്കില്ല' ജൂതന്‍മാര്‍ക്കെതിരെ ആരോപിച്ച  ഇതേ ശൈലിയാണ്‌ ഹിറ്റ്‌ലര്‍ തന്റെ ജീവിതത്തിലുടനീളം അരങ്ങേറിയ കശാപ്പിന്റെ  രാഷ്‌ട്രീയത്തില്‍ പ്രയോഗിച്ചത്‌. ഏറ്റവും ശക്തമായി മാനവികതക്കുവേണ്ടി  സംസാരിച്ചുകൊണ്ടാണ്‌ സി.പി.എം. മനുഷ്യത്വത്തിന്റെ കണികപോലും കാണിക്കാതെ നരവേട്ട  നടത്തുന്നത്‌. ഏഴുവര്‍ഷം മുമ്പ്‌ വിനീത കോട്ടായി എന്ന സ്‌ത്രീയായിരുന്നെങ്കില്‍  ഇപ്പോള്‍ നിര്‍മ്മല്‍ മാധവ്‌ എന്ന വിദ്യാര്‍ത്ഥിയാണെന്നുമാത്രം.&lt;/div&gt;&lt;div&gt;&lt;br /&gt;വിനീത  കോട്ടായിക്കെതിരെ മനുഷ്യത്വരഹിതമായി പെരുമാറാന്‍ സി.പി.എം. നേതാക്കളെ പ്രേരിപ്പിച്ച  കാര്യം തമാശയാണ്‌. വീട്ടില്‍ ജോലിക്കുനിന്ന ഒരു സ്‌ത്രീയോട്‌ തല്‍ക്കാലം ജോലിക്ക്‌  വരേണ്ടെന്നുപറഞ്ഞ ഒരു തെറ്റ്‌ മാത്രമാണ്‌ വിനീത ചെയ്‌തത്‌. `തൊഴില്‍  നിഷേധിക്കപ്പെട്ട' വനിത സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഇ.സി. ബാലന്റെ ഭാര്യ  നാരായണിയായിപ്പോയെന്നത്‌ വിനീതാ കോട്ടായിയുടെ കുറ്റമല്ല. അംഗനവാടി  ജോലിക്കാരിയായിരുന്ന നാരായണി വിനീതാ കോട്ടായിയുടെ `സ്ഥിരം ജോലിക്കാരി`യാണെന്നും  ഇവരെ പിരിച്ചുവിടാന്‍ കോട്ടായിക്ക്‌ അവകാശമില്ലെന്നുമായിരുന്നു പാര്‍ട്ടിയുടെ  കണ്ടെത്തല്‍. നാരായണിക്ക്‌ ജോലിയില്ലെങ്കില്‍ വിനീത കോട്ടായിയുടെ പറമ്പില്‍  തേങ്ങയിടാനും ആളുവേണ്ടെന്ന്‌ പാര്‍ട്ടി തീരുമാനിച്ചു. ശിക്ഷ വിധിക്കുന്നതും  നടപ്പാക്കുന്നതും പാര്‍ട്ടിതന്നെയായതിനാല്‍ വിനീതക്ക്‌ അനുസരിക്കുക മാത്രമായിരുന്നു  വഴി. കാരണം അവര്‍ താമസിക്കുന്നത്‌ കുറ്റിയാടിക്കടുത്ത കുന്നുമ്മല്‍ പഞ്ചായത്തിലെ  വട്ടോളിയിലായിരുന്നു. തിരുവായിക്ക്‌ മറുവായില്ലാത്ത പാര്‍ട്ടിഗ്രാമം. ഇക്കാര്യം  മാധ്യമങ്ങളെ വിളിച്ച്‌ അറിയിക്കുകയോ പത്രസമ്മേളനം നടത്തുകയോ ചെയ്‌തിരുന്നില്ല ഈ  പാവം സ്‌ത്രീ. നാട്ടുകാരനായ കേളപ്പനാണ്‌ മനംനൊന്ത്‌ ഒരു അത്യാഹിതത്തിന്‌  മുതിര്‍ന്നത്‌. ടെലിവിഷന്‍ ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ കേളപ്പനും  കോളായി. പട്ടിണിക്കിട്ടും ഊരുവിലക്കേര്‍പ്പെടുത്തിയും ഒരു പരുവത്തിലാക്കിയശേഷം  മണ്ണെണ്ണയൊഴിച്ച്‌ കോട്ടായിയെ എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ്‌ പാര്‍ട്ടി  നിശ്ചയിച്ചത്‌. 2004 ജനുവരി 31- നായിരുന്നു സംഭവം.&lt;/div&gt;&lt;div&gt;&lt;br /&gt;നിര്‍മ്മല്‍ മാധവിന്‌  ഇത്രയൊന്നും സംഭവിച്ചില്ലെന്ന്‌ ആശ്വസിക്കാം. പഠനത്തില്‍ പണ്ടേ പിന്‍ബെഞ്ചുകാരായ  എസ്‌.എഫ്‌.ഐ.ക്കാര്‍ക്ക്‌ മറ്റുള്ളവര്‍ പഠിക്കുന്നതിനോടും അത്രയൊന്നും  താല്‍പര്യമുണ്ടാവാറില്ല. വിനീത കോട്ടായിയെപ്പോലെ നിര്‍മ്മല്‍ മാധവും മുമ്പ്‌  പാര്‍ട്ടിക്കാരനായിരുന്നുവെന്നത്‌ വിധിവൈപരീത്യം മാത്രം. സി.പി.എമ്മുകാര്‍ക്ക്‌  ശത്രുവാകാന്‍ ഒരു രാത്രിമതി. രാത്രിക്കുരാത്രി നിര്‍മ്മല്‍ മാധവ്‌ വര്‍ഗശത്രുവായി.  എന്താണ്‌ ഈ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥി ചെയ്‌ത മഹാപാതകം?&lt;/div&gt;&lt;div&gt;&lt;br /&gt;ഇനിയും പഠിക്കാന്‍  അനുവദിക്കുന്നില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന്‌ ഒരു  വിദ്യാര്‍ത്ഥിയെക്കൊണ്ട്‌ ആത്മഹത്യാകുറിപ്പെഴുതിക്കുന്നേടത്തോളം  എസ്‌.എഫ്‌.ഐ.ക്കാര്‍ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. കാലിക്കറ്റ്‌ സര്‍വ്വകലാശാലക്ക്‌  കീഴിലെ എഞ്ചിനീയറിംഗ്‌ കോളജില്‍ 2009-ലെ എന്‍ട്രന്‍സ്‌ പരീക്ഷയിലൂടെ പ്രവേശനം നേടിയ  വിദ്യാര്‍ത്ഥിയാണ്‌ നിര്‍മ്മല്‍ മാധവ്‌. എന്നാല്‍ കോളജിലെത്തിയതുമുതല്‍ സീനിയര്‍  സഖാക്കള്‍ ക്രൂരമായ റാഗിംഗ്‌ തുടങ്ങി. പാര്‍ട്ടി അനുഭാവിയാണെന്ന്‌ പറഞ്ഞിട്ടോ  കരഞ്ഞിട്ടോ കാര്യമുണ്ടായില്ല. ക്രൂരമായ റാഗിംഗ്‌ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍  നിര്‍മ്മലിന്റെ പിതാവ്‌ പരാതി നല്‍കി. ഇതേത്തുടര്‍ന്ന്‌ കോളജ്‌ അധികൃതര്‍ നടത്തിയ  അന്വേഷണത്തില്‍ പരാതി ശരിയാണെന്ന്‌ തെളിഞ്ഞു. ഒടുവില്‍ പരപ്പനങ്ങാടി കോടതി  ചാര്‍ജ്‌ചെയ്‌ത കേസില്‍ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറി ശിവപ്രസാദ്‌ ഉള്‍പ്പെടെ  ഏഴുപേര്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തി. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌  മജിസ്‌ട്രേട്ടിന്റെ വിധി വന്നതുമുതല്‍ എസ്‌.എഫ്‌.ഐ. പുതിയ ശത്രുവിനെ പ്രഖ്യാപിച്ചു.  ഇടത്‌ സര്‍ക്കാര്‍ ഭരണം നടത്തുമ്പോഴാണ്‌ ഇതെന്നകാര്യം ശ്രദ്ധേയമാണ്‌. ഒടുവില്‍  കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍നിന്ന്‌ നിര്‍മ്മല്‍ മാധവിനെ പുറത്തുചാടിക്കുംവരെ  ഉപരോധം തുടര്‍ന്നു. ഗതികെട്ട ഈ വിദ്യാര്‍ത്ഥി പുന്നപ്രയിലെ കേപ്പ്‌ കോളജിലേക്ക്‌  മാറി. യൂണിവേഴ്‌സിറ്റി അധികൃതര്‍ എസ്‌.എഫ്‌.ഐ.ക്കാരുടെ ഭീഷണിക്ക്‌ വഴങ്ങി രേഖകള്‍  നല്‍കാത്തതിനാല്‍ ആദ്യവര്‍ഷം മുതല്‍തന്നെ പഠനം തുടങ്ങേണ്ടിവന്നു. ഒരുവര്‍ഷം  നഷ്‌ടപ്പെടുത്തിയിട്ടും കലിയടങ്ങാതെ എസ്‌.എഫ്‌.ഐ. പീഡനം തുടര്‍ന്നു. കേസ്‌  പിന്‍വലിച്ചില്ലെങ്കില്‍ ജീവിക്കാന്‍ വിടില്ലെന്നുതന്നെയായിരുന്നു ഭീഷണി. ഒടുവില്‍  നിര്‍മ്മല്‍ ആത്മഹത്യക്ക്‌ തുനിഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന്‌  ഉത്തരവാദി എസ്‌.എഫ്‌.ഐ. ആണെന്ന്‌ ഒരു വിദ്യാര്‍ത്ഥിക്ക്‌ എഴുതിവെക്കേണ്ടിവന്നു.  ഭാഗ്യംകൊണ്ടുമാത്രം ജീവിതം തിരിച്ചുകിട്ടിയ നിര്‍മ്മലിന്‌ പഠനം  ഉപേക്ഷിക്കുകയല്ലാതെ വഴിയില്ലെന്നായി. ഇതിനിടയിലാണ്‌ കേരളത്തില്‍  ഭരണമാറ്റമുണ്ടാവുന്നതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നിര്‍മ്മല്‍ തന്റെ  ജീവിതകഥയടങ്ങിയ പരാതി നല്‍കിയതും. സി.പി.എം. നേതാക്കളെപ്പോലെ  കരളുറപ്പില്ലാത്തതിനാല്‍ മനസ്സലിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട്‌ ഗവണ്‍മെന്റ്‌  എഞ്ചിനീയറിംഗ്‌ കോളജില്‍ നിര്‍മ്മലിന്‌ പഠനത്തിന്‌ സൗകര്യം ചെയ്‌തു.&lt;/div&gt;&lt;div&gt; എന്നാല്‍  ഇതിനും എസ്‌.എഫ്‌.ഐ. അനുവദിച്ചില്ല. നിര്‍മ്മലിന്‌ പ്രവേശനം നല്‍കിയത്‌ ചട്ടം  ലംഘിച്ചാണെന്നായിരുന്നു ഇത്തവണത്തെ പരാതി. എല്ലാ പീഡനങ്ങള്‍ക്കിടയിലും നല്ല  മാര്‍ക്ക്‌ വാങ്ങിയ നിര്‍മ്മലിന്‌ ചട്ടം ലംഘിച്ചല്ല പ്രവേശനം നല്‍കിയതെന്ന്‌  മുഖ്യമന്ത്രി പറഞ്ഞിട്ടും എസ്‌.എഫ്‌.ഐ.ക്കാര്‍ ഗൗനിച്ചില്ല. ഒടുവില്‍ നിയമപ്രശ്‌നം  പഠിക്കാന്‍ ഒമ്പതംഗ സാങ്കേതിക സമിതിയെ നിയോഗിക്കുകയും ഈ കമ്മിറ്റി 21-ന്‌ യോഗം  ചേരാന്‍ തീരുമാനിക്കുകയും ചെയ്‌തതിനിടയിലാണ്‌ കോഴിക്കോട്‌ നഗരത്തെ ചോരക്കളമാക്കുന്ന  പ്രതിഷേധവുമായി എസ്‌.എഫ്‌.ഐ. രംഗത്തിറങ്ങിയത്‌.&lt;/div&gt;&lt;div&gt;&lt;br /&gt;ഏറ്റവും രഹസരമായ കാര്യം,  നിര്‍മ്മല്‍ മാധവിന്‌ കോഴിക്കോട്‌ എഞ്ചിനീയറിംഗ്‌ കോളജില്‍ പ്രവേശനം നല്‍കിയപോലെ  നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇടതുസര്‍ക്കാര്‍ പ്രവേശനം നല്‍കിയിട്ടുണ്ടെന്നതാണ്‌.  പ്രവേശനം ലഭിച്ച പലരും കാമ്പസുകളിലെ ക്രിമിനലുകളായിരുന്നുവെന്നതാണ്‌ ഇടത്‌  ഭരണകാലത്തെ യോഗ്യത. 2007- ല്‍ കുറ്റിപ്പുറം എം.ഇ.എസ്‌. കോളജില്‍ കത്തിക്കുത്ത്‌  കേസില്‍ പുറത്തായ എസ്‌.എസ്‌.ഐ. നേതാവ്‌ വംശീകൃഷ്‌ണക്ക്‌ ഇടുക്കി എഞ്ചിനീയറിംഗ്‌  കോളജില്‍ പ്രവേശനം നല്‍കുമ്പോള്‍ യാതൊരു ചട്ടലംഘനവും എസ്‌.എഫ്‌.ഐ.ക്കാര്‍  ആരോപിച്ചിട്ടില്ല. അന്ന്‌ മുഖ്യമന്ത്രി അച്യുതാനന്ദനും ഇന്ന്‌ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിയുമാണെന്നത്‌ മാത്രമാണ്‌ മാറ്റം.&lt;/div&gt;&lt;div&gt;&lt;br /&gt;ഉത്തരേന്ത്യക്കാരനായ ഒരു  വിദ്യാര്‍ത്ഥിക്ക്‌ കേരളത്തില്‍ എം.ബി.ബി.എസിന്‌ പ്രവേശനം നല്‍കിയ സാഹചര്യംപോലും  മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. 2006-ല്‍ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ  സി.പി.എമ്മിന്റെ വാടക പ്രാസംഗികന്‍ റഷീദ്‌ നല്ലളത്തിന്റെ മകള്‍ റാഷിദക്ക്‌  കോഴിക്കോട്‌ ഗവണ്‍മെന്റ്‌ ഹോമിയോ മെഡിക്കല്‍ കോളജില്‍ പ്രവേശനം നല്‍കിയത്‌ ഏത്‌  ചട്ടമനുസരിച്ചായിരുന്നുവെന്ന്‌ സി.പി.എം. നേതാക്കള്‍ ഇതുവരെ ചോദിച്ചിട്ടില്ല.  കോട്ടയം ആതുരാശ്രമം എന്‍.എസ്‌.എസ്‌. കോളജില്‍ പഠിക്കുകയായിരുന്നു റാഷിദ.  ഇത്തരത്തില്‍ നിരവധി പ്രവേശനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍  അരങ്ങേറിയിട്ടുണ്ട്‌. അന്നൊന്നും ഇല്ലാത്ത പ്രതിഷേധം ഇന്നുയര്‍ത്തുമ്പോള്‍  കേരളത്തിലെ പൊതുജനങ്ങള്‍ അത്ര വിഡ്ഡികളാണെന്ന്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍  കരുതരുത്‌.&lt;/div&gt;&lt;div&gt;&lt;br /&gt;ഏത്‌ സമരത്തിനും ചോരചിന്തണമെന്നും പൊതുമുതല്‍ തകര്‍ക്കണമെന്നും  നിശ്ചയിച്ചത്‌ സി.പി.എം. പോഷക സംഘടനകളുടെ ഭരണഘടനയാണോ? ഇത്തരത്തില്‍ നടത്തുന്ന അക്രമ  സമരങ്ങളുടെ ഭാഗമായി അടി ചോദിച്ചു വാങ്ങുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നതുപോലും  അപരാധമാണോ? പൊതുമുതല്‍ നശിപ്പിക്കുന്ന സമര രീതിയെക്കുറിച്ച്‌ ഹൈക്കോടതി ജസ്റ്റിസ്‌  കെ.ടി. ശങ്കരന്‍ നടത്തിയ നിരീക്ഷണം വളരെ പ്രസക്തമാണ്‌. സമരത്തിന്റെ വിജയം  അവകാശപ്പെടാന്‍ പൊതുമുതല്‍ തകര്‍ക്കുന്നത്‌ ശീലമാക്കുന്നവരെ  അംഗീകരിക്കാനാവില്ലെന്നും പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന്‌ അതിന്‌ മതിയായതുക  ഈടാക്കണമെന്നുമുള്ള ഹൈക്കോടതിവിധി ആശ്വാസകരമാണ്‌.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇക്കാര്യത്തില്‍ മാധ്യമങ്ങളും  യഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറണം. പത്താള്‍ നയിക്കുന്ന സമരം അക്രമാസക്തമായാല്‍  അതിന്‌ ലൈവ്‌ കവറേജും പതിനായിരംപേര്‍ സമാധാനപരമായി പ്രതിഷേധിച്ചാല്‍ അത്‌  ചവറ്റുകൊട്ടയിലുമാവുന്ന സംസ്‌കാരം നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥി-യുവജന  പ്രസ്ഥാനങ്ങള്‍ ക്യാമറക്ക്‌ മുമ്പില്‍ കോപ്രായം കാണിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്‌.  രാഷ്‌ട്രീയത്തെ പരിഹാസത്തോടെ കാണുന്ന ഒരു തലമുറ വളര്‍ന്നുവരുന്നതിനിടയില്‍ ഇത്തരം  ആഭാസ സമരങ്ങള്‍ ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ ഡി.വൈ.എഫ്‌.ഐ.യും എസ്‌.എഫ്‌.ഐ.യും  തയ്യാറാകണം. ഇല്ലെങ്കില്‍ കാലത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയാന്‍ ഒരു പൊതുസമൂഹം  പുറത്തുള്ളകാര്യം ഈ വിപ്ലവ വായാടികള്‍ അനുഭവിച്ചറിയേണ്ടിവരും.&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-3395255675895852325?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/3395255675895852325/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=3395255675895852325' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/3395255675895852325'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/3395255675895852325'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2011/10/blog-post.html' title='നിര്‍മ്മല്‍ മാധവും വിനീത കോട്ടായിയും'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-850076688247696819</id><published>2011-05-14T07:47:00.000-07:00</published><updated>2011-05-16T04:22:33.428-07:00</updated><title type='text'>വി.എസ്‌. ഫാക്‌ടര്‍ എന്ന പച്ചക്കള്ളം</title><content type='html'>&lt;a href="http://1.bp.blogspot.com/-R1xp-wJjsnw/TdEIrKHVuKI/AAAAAAAAAGo/06qV7XaJSnY/s1600/vs.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 134px; height: 200px;" src="http://1.bp.blogspot.com/-R1xp-wJjsnw/TdEIrKHVuKI/AAAAAAAAAGo/06qV7XaJSnY/s200/vs.jpg" border="0" alt="" id="BLOGGER_PHOTO_ID_5607272548595513506" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://lh3.ggpht.com/_H8dueMNVlgU/SVUT6o-nucI/AAAAAAAABVc/jvo-a6yQMFI/39.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 1067px; height: 1600px;" src="http://lh3.ggpht.com/_H8dueMNVlgU/SVUT6o-nucI/AAAAAAAABVc/jvo-a6yQMFI/39.jpg" border="0" alt="" /&gt;&lt;/a&gt;&lt;br /&gt;&lt;span class="Apple-style-span"&gt;&lt;b&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"&gt;വി.എസ്‌. ഫാക്‌ടര്‍ എന്ന മിഥ്യാസങ്കല്‍പത്തെ ഇപ്പോഴും പെരുപ്പിച്ചു കാണിക്കാനാണ്‌ മാധ്യമങ്ങള്‍ക്കിഷ്‌ടം. അച്യുതാനന്ദന്‍ മത്സരിച്ച പാലക്കാട്‌ ജില്ലയില്‍പോലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എല്‍.ഡി.എഫിന്‌ തുണയായിട്ടില്ല. പാര്‍ലമെന്റ്‌, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ പാലക്കാട്‌ ജില്ലയിലുണ്ടാക്കിയ മേല്‍ക്കൈ നിലനിര്‍ത്താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിയാത്ത അച്യുതാനന്ദനെ മാധ്യമങ്ങള്‍ ഇനിയും പൂവിട്ടു പൂജിക്കേണ്ടതുണ്ടോ? വടക്കന്‍ കേരളം എല്‍.ഡി.എഫിനെ തുണച്ചുവെന്ന കള്ളം ഈ വ്യക്തിപൂജയുടെ തുടര്‍ക്കഥ മാത്രമല്ലേ? ബോധപൂര്‍വ്വം ഉപയോഗിച്ച ചില പദപ്രയോഗങ്ങളിലൂടെ അച്യുതാനന്ദനുണ്ടാക്കിയ വര്‍ഗീയ ധ്രുവീകരണമാണോ `വി.എസ്‌. ഫാക്‌ടര്‍' എന്ന വാഴ്‌ത്തപ്പെട്ട സംജ്ഞ?&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"&gt;ആരവങ്ങള്‍ കഴിഞ്ഞു. കൂടാരംവിട്ട്‌ മന്ത്രിമാര്‍ ഇറങ്ങിത്തുടങ്ങി. അഞ്ചുവര്‍ഷത്തെ ശബ്‌ദഘോഷങ്ങള്‍ക്കൊടുവില്‍ ചുണ്ടിനും കപ്പിനുമിടയില്‍ അധികാരം നഷ്‌ടമായ ജാള്യതയോടെ വി.എസ്‌. അച്യുതാനന്ദന്‍ കിടക്ക മടക്കിക്കഴിഞ്ഞു. വ്യക്തി വിദ്വേഷത്തിന്റെ മൂശയില്‍ അടിച്ചുപരത്തിയ കഠാര ഇനി ഉറയില്‍ തിരികെ വെക്കാം. മലകയറിയും ഇടിച്ചുനിരത്തിയും സൃഷ്‌ടിച്ച കപട പ്രതിഛായകൊണ്ട്‌ എക്കാലവും എല്ലാവരെയും വഞ്ചിക്കാനാവില്ലെന്നുതന്നെയാണ്‌ ഇടതുമുന്നണിയുടെ പരാജയം നമ്മെ ബോധ്യപ്പെടുത്തുന്നത്‌. ഇതുവരെ പ്രതിപക്ഷത്തിനെതിരെ വീശിയ ഉറുമി ഇനി സ്വന്തം പാര്‍ട്ടിക്കെതിരെ വീശാന്‍ വി.എസിന്‌ ഏറെ സമയം ലഭിക്കും. ഭരണത്തിന്റെ നൂലാമാലകളില്‍നിന്നിറങ്ങി നേരവും കാലവും നോക്കി ഇനി പിണറായിക്കെതിരെ പടനയിക്കാം. നേരും നെറിയുമില്ലാതെ വി.എസ്‌. നയിച്ച യുദ്ധത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന്‌ കാലം തെളിയിക്കുക തന്നെ ചെയ്യും. ഏറ്റവും വലിയ ക്രിമിനലുകളെ അത്താഴത്തിനുവിളിച്ചാണ്‌ വി.എസ്‌. അഞ്ചുവര്‍ഷം ചതിക്കുഴികളൊരുക്കിയത്‌. നിയമത്തെയും ഭരണഘടനയെയും മറികടന്ന്‌ അദ്ദേഹം നടത്തിയ ചാട്ടുളി പ്രയോഗങ്ങള്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ മാത്രമായിരുന്നു. ധാര്‍മ്മികതയുടെ മുഖപടംകൊണ്ട്‌ മറച്ചു നടത്തിയ ആക്രമണങ്ങളുടെ കഥ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കള്ളസര്‍ട്ടിഫിക്കറ്റുകാരും മാഫിയ തലവന്‍മാരും നയിച്ച യുദ്ധത്തിന്‌, ആയുസ്സുണ്ടെങ്കില്‍ വി.എസ്‌. മറുപടി പറയേണ്ടിവരും. അതിനുമുമ്പ്‌ കേരളം വിലയിരുത്തേണ്ട ഗൗരവമായ തെരഞ്ഞെടുപ്പ്‌ വിശകലനങ്ങള്‍ ഏറെയുണ്ട്‌. കണ്ടിട്ടും കണ്ണടക്കുന്ന ചില നേരുകളുണ്ട്‌. അതിലൊന്നാണ്‌ വടക്കന്‍ കേരളത്തിലെ യു.ഡി.എഫിന്റെ ചരിത്ര വിജയം.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"&gt;മലബാറില്‍ യു.ഡി.എഫിന്‌ ശക്തിക്ഷയമുണ്ടായെന്ന മാധ്യമ വിശകലനം അതിശയകരവും തെറ്റിദ്ധാരണാജനകവുമാണ്‌. വടക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫ്‌. സീറ്റ്‌ തൂത്തുവാരുമെന്ന മാധ്യമ സര്‍വ്വേകളെ അതിശക്തമായി മറികടക്കാന്‍ യു.ഡി.എഫിന്‌ സാധിച്ചുവെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം നമ്മെ ബോധ്യപ്പെടുത്തുന്നത്‌. മലപ്പുറം ജില്ലയില്‍ യു.ഡി.എഫിനുണ്ടായ തകര്‍പ്പന്‍ ജയം മാത്രമല്ല, യു.ഡി.എഫിന്‌ മലബാറിലുണ്ടായ മുന്നേറ്റത്തെ ശ്രദ്ധേയമാക്കുന്നത്‌. വയനാട്‌ ജില്ലയില്‍ പ്രതിപക്ഷമില്ലാതെ തിരിച്ചുവന്നതും കണ്ണൂരില്‍ അഞ്ച്‌ സീറ്റുകള്‍ പിടിച്ചടക്കാനായതും കാസര്‍കോട്‌ ജില്ലയില്‍ ബി.ജെ.പി.യുടെ നിയമസഭാ പ്രവേശനത്തെ തടഞ്ഞതും യു.ഡി.എഫ്‌. മലബാറില്‍ നടത്തിയ മുന്നേറ്റത്തിനുള്ള തെളിവുകളാണ്‌. കോഴിക്കോട്‌ ജില്ലയില്‍ യു.ഡി.എഫിന്‌. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും മറ്റ്‌ അഞ്ച്‌ ജില്ലകളിലും നല്ല പ്രകടനം കാഴ്‌ചവെക്കാന്‍ മുന്നണിക്ക്‌ കഴിഞ്ഞു. ഈ നേട്ടത്തില്‍ മുസ്‌ലിംലീഗിന്റെ പങ്ക്‌ ചരിത്രപരവും ശ്രദ്ധേയവുമാണ്‌.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"&gt;മലബാറിലെ ആറ്‌ ജില്ലകളില്‍നിന്നുള്ള 60 സീറ്റുകളില്‍ 16 സീറ്റിന്‌ മുകളില്‍ യു.ഡി.എഫ്‌. നേടുകയില്ലെന്നായിരുന്നു പല അഭിപ്രായ വോട്ടെടുപ്പുകളും നിരീക്ഷിച്ചിരുന്നത്‌. എന്നാല്‍ ആ നിരീക്ഷണങ്ങളുടെ ഇരട്ടി ജയം നല്‍കിയാണ്‌ മലബാറിലെ ജനങ്ങള്‍ യു.ഡി.എഫിനെ തുണച്ചത്‌. 16 സീറ്റുകള്‍ പ്രവചിച്ച ജില്ലകളില്‍നിന്ന്‌ യു.ഡി.എഫ്‌. നേടിയത്‌ 32 സീറ്റുകളാണ്‌. ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളെ കശക്കിയെറിഞ്ഞതും യു.ഡി.എഫിനെ ഭരണത്തിലേറ്റുന്നതും, പ്രവചനങ്ങളെ മറികടന്ന ഈ മുന്നേറ്റമാണ്‌. മുസ്‌ലിംലീഗിന്‌ ശക്തമായ അടിത്തറയുള്ള ഈ ജില്ലകളിലുണ്ടായ തിളക്കമുള്ള വിജയം അച്യുതാനന്ദന്റെ വാഴ്‌ത്തപ്പെട്ട പ്രഭാവത്തിനേറ്റ തിരിച്ചടികൂടിയാണ്‌. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനൊപ്പംനിന്ന ജില്ലയാണ്‌ പാലക്കാട്‌. വി.എസ്‌. അച്യുതാനന്ദന്റെ മത്സരംകൊണ്ട്‌ ശ്രദ്ധേയമായ ഈ ജില്ലയില്‍ പക്ഷെ, തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. വി.എസ്‌. മത്സരിച്ച മലമ്പുഴ ഉള്‍പ്പെട്ട പാലക്കാട്‌ ജില്ലയില്‍പോലും വി.എസ്‌. ഫാക്‌ടര്‍ പ്രവര്‍ത്തിച്ചില്ലെന്നതിന്‌ വേറെ തെളിവ്‌ നിരത്തേണ്ട ആവശ്യമില്ല.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"&gt;60 സീറ്റുകളുള്ള മലബാറില്‍ 28 സീറ്റുകള്‍ മാത്രമാണ്‌ എല്‍.ഡി.എഫിന്‌ നേടാനായത്‌. ഇതില്‍തന്നെ മലപ്പുറം ജില്ലയില്‍മാത്രം യു.ഡി.എഫിന്‌ എല്‍.ഡി.എഫിനേക്കാള്‍ മൂന്നുലക്ഷം വോട്ട്‌ അധികം ലഭിച്ചിട്ടുണ്ട്‌. 1987- ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മലബാറില്‍നിന്ന്‌ ഇത്ര വലിയ മുന്നേറ്റമുണ്ടാകുന്നത്‌ ഇതാദ്യമാണ്‌. നൂറുസീറ്റുനേടി അധികാരത്തിലേറിയ 2001-ല്‍പോലും മലബാറില്‍നിന്ന്‌ യു.ഡി.എഫിന്‌ ലഭിച്ചത്‌ 30 സീറ്റ്‌ മാത്രമാണ്‌. ഇത്‌ പരിഗണിക്കുമ്പോള്‍ യു.ഡി.എഫ്‌. നേട്ടത്തിന്‌ മാധ്യമ വിശകലനത്തേക്കാള്‍ വലിയ പ്രധാന്യമുണ്ടെന്ന്‌ വ്യക്തമാവുന്നു. ആറു ജില്ലകളില്‍നിന്നായി 1991-ല്‍ 29 സീറ്റും 1996-ല്‍ 20 സീറ്റും 2006-ല്‍ 13 സീറ്റുമാണ്‌ ഇതിനുമുമ്പ്‌ യു.ഡി.എഫിന്‌ ലഭിച്ചത്‌.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"&gt;പാലക്കാട്‌ ജില്ലയില്‍ രണ്ട്‌ സീറ്റില്‍ യു.ഡി.എഫ്‌. ഒതുങ്ങുമെന്നായിരുന്നു എല്‍.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍ അഞ്ചു സീറ്റുകള്‍ നേടി യു.ഡി.എഫ്‌. ഇടതുമുന്നണിയെ വിറപ്പിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ക്ക്‌ ഇവിടെ പതിനായിരത്തോളം വോട്ടുകളുടെ ലീഡും നേടാനായി. ഇതേ തിരിച്ചടിതന്നെയാണ്‌ കണ്ണൂരിലും സി.പി.ഐ. (എം.) ന്‌ ഏറ്റുവാങ്ങേണ്ടിവന്നത്‌. അവരുടെ തട്ടകമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ജില്ലയില്‍ യു.ഡി.എഫിന്റെ ഉജ്ജ്വല മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. എന്‍.ഡി.എഫ്‌., ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ചിട്ടും കെ.എം. ഷാജിയെയും എ.പി. അബ്‌ദുല്ലക്കുട്ടിയെയും തോല്‍പിക്കാന്‍ ജനം സമ്മതിച്ചില്ല. 11 സീറ്റില്‍ 9- ഉം നേടുമെന്ന്‌ വീരസ്യം പറഞ്ഞിരുന്ന എല്‍.ഡി.എഫിനെ മലര്‍ത്തിയടിക്കുന്ന വിജയമാണ്‌ അഞ്ചുസീറ്റുകള്‍ നേടി കണ്ണൂരില്‍ യു.ഡി.എഫ്‌. സ്വന്തമാക്കിയത്‌. 1980 മുതല്‍ 2006 വരെ നീളുന്ന രണ്ടര പതിറ്റാണ്ടിനിടയില്‍ ഇത്ര വലിയ ആഘാതം കണ്ണൂരില്‍ സി.പി.എമ്മിനുണ്ടായിട്ടില്ല. യു.ഡി.എഫ്‌. അനുകൂല തരംഗം ആഞ്ഞുവീശിയ ഘട്ടങ്ങളില്‍പോലും കണ്ണൂരില്‍ യു.ഡി.എഫിന്‌ ലഭിച്ചത്‌ നാല്‌ സീറ്റുകള്‍ മാത്രമാണ്‌. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുള്‍പ്പെടെ മൂന്ന്‌ സിറ്റിംഗ്‌ എം.എല്‍.എ.മാരെ തോല്‍പിച്ചാണ്‌ ഈ ജയമെന്നതിന്‌ തിളക്കമേറെയുണ്ട്‌.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"&gt;ഇടത്‌ മുന്നേറ്റത്തെ തടഞ്ഞുവെന്ന്‌ മാത്രമല്ല, ഇടത്‌-ബി.ജെ.പി. അവിശുദ്ധ സഖ്യത്തെ കാസര്‍കോട്‌ ജില്ലയില്‍ പ്രതിരോധിച്ചതും യു.ഡി.എഫ്‌. തന്നെയാണ്‌. കാസര്‍കോട്ടുനിന്ന്‌ മത്സരിച്ച മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ത്ഥി എന്‍.എ. നെല്ലിക്കുന്ന്‌ 9738 വോട്ടും മഞ്ചേശ്വരത്തുനിന്ന്‌ മത്സരിച്ച പി.ബി. അബ്‌ദുറസാഖ്‌ 5828 വോട്ടും ഭൂരിപക്ഷം നേടി നിര്‍ണ്ണായക വിജയം നേടിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ മൂന്നാംസ്ഥാനത്തേക്ക്‌ എടുത്തെറിയപ്പെട്ടു. ബി.ജെ.പി.-സി.പി.എം. ധാരണ വ്യക്തമാക്കുന്ന രണ്ട്‌ ഘടകങ്ങള്‍ ഇവിടെ കണ്ടെത്താനാവും. ബി.ജെ.പി. ശക്തമായി മത്സരിച്ച കാസര്‍കോട്ടും മഞ്ചേശ്വരത്തും ഇടത്‌ സ്ഥാനാര്‍ത്ഥികള്‍ വളരെ പിറകോട്ട്‌ പോയപ്പോള്‍ ഉദുമയിലും തൃക്കരിപ്പൂരിലും ബി.ജെ.പി. വോട്ടില്‍ കനത്ത ചോര്‍ച്ചയുണ്ടായി. കാസര്‍കോട്‌ ജില്ലയില്‍ നടന്ന കൊടുക്കല്‍ വാങ്ങലിന്റെ ചലനമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. 2009-ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനേക്കാള്‍ മഞ്ചേശ്വരത്തെ യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥി ഏഴായിരത്തിലേറെ വോട്ടിന്റെ മേല്‍ക്കൈ നേടുകയും ചെയ്‌തു. കാസര്‍കോട്ട്‌ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ത്ഥിക്ക്‌ ആകെ ലഭിച്ചത്‌ 16,467 വോട്ടുകളാണ്‌. സംസ്ഥാനത്തുതന്നെ എല്‍.ഡി.എഫിന്‌ കെട്ടിവെച്ചതുക നഷ്‌ടമായ മണ്ഡലങ്ങളിലൊന്നാണ്‌ കാസര്‍കോട്‌ എന്നത്‌ വരുംനാളുകളില്‍ വലിയ രാഷ്‌ട്രീയ വിശകലനത്തിന്‌ വിധേയമാകേണ്ടതുണ്ട്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനേക്കാള്‍ ഒമ്പതിനായിരം വോട്ടിന്റെ ചോര്‍ച്ചയാണ്‌ ഇവിടെ എല്‍.ഡി.എഫിനുണ്ടായത്‌. മാത്രമല്ല കാസര്‍കോട്‌ , മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സി.പി.എമ്മിന്‌ കനത്ത സ്വാധീനമുള്ള പല ബൂത്തുകളിലും ബി.ജെ.പിക്കാണ്‌ കൂടുതല്‍ വോട്ട്‌ നേടാനായെതെന്ന കാര്യവും ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തുറന്നുകാണികക്കുകയാണ്‌. &lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"&gt;കോഴിക്കോട്‌ ജില്ലയിലും ബി.ജെ.പി.ക്ക്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട്‌ ചോര്‍ച്ചയുണ്ടായി. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവ്‌ സി.കെ. പത്മനാഭന്‍ മത്സരിച്ച കുന്ദമംഗലത്തുപോലും ഉദ്ദേശിച്ച പ്രകടനം കാഴ്‌ചവെക്കാന്‍ ബി.ജെ.പി.ക്കായില്ല. ബാലുശ്ശേരിയില്‍ 2952 വോട്ടിന്റെയും കോഴിക്കോട്‌ സൗത്തില്‍ 2474 വോട്ടിന്റെയും എലത്തൂരില്‍ 2218 വോട്ടിന്റെയും ബേപ്പൂരില്‍ 1836 വോട്ടിന്റെയും കൊടുവള്ളിയില്‍ 1333 വോട്ടിന്റെയും കൊയിലാണ്ടിയില്‍ 478 വോട്ടിന്റെയും കുറവാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ബി.ജെ.പി.ക്കുണ്ടായത്‌.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"&gt;ചുരുക്കത്തില്‍ മാധ്യമങ്ങളും സി.പി.ഐ. (എമ്മും) പ്രതീക്ഷിച്ച വിജയം മലബാറില്‍നിന്നുണ്ടാക്കിയെടുക്കാന്‍ ഇടതുമുന്നണിക്ക്‌ കഴിഞ്ഞിട്ടില്ലെന്നുതന്നെയാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അച്യുതാനന്ദന്റെ വ്യക്തിവിരോധത്തിലധിഷ്‌ഠിതമായ രാഷ്‌ട്രീയ നീക്കങ്ങളെ മലബാര്‍ ഒരുതരത്തിലും ഉള്‍ക്കൊണ്ടില്ലെന്നു മാത്രമല്ല അത്തരം വിലകുറഞ്ഞ ആരോപണങ്ങളെ ജനം പുച്ഛിച്ചുതള്ളുകയാണുണ്ടായത്‌. വി.എസ്‌. പ്രഭാവമെന്നത്‌ അദ്ദേഹം മത്സരിച്ച പാലക്കാട്‌ ജില്ലയില്‍പോലും നീര്‍ക്കുമിളയായിരുന്നുവെന്നത്‌ മണ്ണാര്‍ക്കാട്ടുനിന്ന്‌ വിജയിച്ച മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ത്ഥി അഡ്വ. എന്‍. ഷംസുദ്ദീന്റെ റെക്കോര്‍ഡ്‌ ഭൂരിപക്ഷം തെളിയിക്കുന്നു. വി.എസ്‌. പ്രഭാവം മറ്റെവിടെയാണ്‌ സി.പി.എമ്മിനെ തുണച്ചതെന്ന്‌ വരുംനാളുകളില്‍ നടക്കാനിരിക്കുന്ന ഇഴകീറിയുള്ള പോസ്റ്റ്‌മോര്‍ട്ടം വ്യക്തമാക്കും. ഒരുകാര്യമുറപ്പാണ്‌. വി.എസ്‌. ആഗ്രഹിച്ചതും പരിശ്രമിച്ചതും വര്‍ഗീയ ധ്രുവീകരണത്തിനുള്ള പാഴ്‌വേലകളായിരുന്നു. മലബാറിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത്‌ നിരാകരിച്ചപ്പോള്‍, ഇതിന്റെ കെണിയില്‍ വീണുപോയത്‌ കോഴിക്കോട്‌ ജില്ലയിലെ കുറ്റിയാടിക്കാര്‍ മാത്രമാണ്‌. പച്ചക്ക്‌ വര്‍ഗീയത പറഞ്ഞ്‌ വോട്ടുപിടിച്ച സി.പി.എം. നേതാക്കള്‍ കടത്തനാടിന്റെ പാരമ്പര്യത്തെയാണ്‌ ഇവിടെ അപമാനിച്ചത്‌. കുതന്ത്രങ്ങളിലൂടെയും കുറുക്കുവഴികളിലൂടെയും അധികാരം നിലനിര്‍ത്താമെന്ന വി.എസിന്റെ വ്യാമോഹത്തെ ചുണ്ടിനും കപ്പിനുമിടയില്‍ തകര്‍ത്തുകളഞ്ഞത്‌ അദ്ദേഹത്തിന്റെ മലിനമായ മന:സ്ഥിതിയാണ്‌. മലബാര്‍ ഇത്തവണ വരിച്ചത്‌ യു.ഡി.എഫിനെ തന്നെയാണെന്നെഴുതാന്‍ മാധ്യമങ്ങള്‍ക്ക്‌ ഇനിയും കാത്തിരിക്കണോ?&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-850076688247696819?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/850076688247696819/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=850076688247696819' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/850076688247696819'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/850076688247696819'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2011/05/blog-post_14.html' title='വി.എസ്‌. ഫാക്‌ടര്‍ എന്ന പച്ചക്കള്ളം'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-R1xp-wJjsnw/TdEIrKHVuKI/AAAAAAAAAGo/06qV7XaJSnY/s72-c/vs.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-5775974875273474825</id><published>2011-05-14T07:42:00.000-07:00</published><updated>2011-05-14T07:46:40.155-07:00</updated><title type='text'></title><content type='html'>&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-5775974875273474825?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/5775974875273474825/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=5775974875273474825' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/5775974875273474825'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/5775974875273474825'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2011/05/blog-post.html' title=''/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-2597723648580555781</id><published>2011-04-23T01:44:00.000-07:00</published><updated>2011-04-23T02:01:30.870-07:00</updated><title type='text'>ആകാശത്തു നിന്നും രക്ഷകര്‍ വരും</title><content type='html'>&lt;a href="http://1.bp.blogspot.com/-HhegLtlrUio/TbKVYqmuWxI/AAAAAAAAAGg/ISm2pXyvWok/s1600/weeknd%2Bapril%2B24.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 210px; height: 320px;" src="http://1.bp.blogspot.com/-HhegLtlrUio/TbKVYqmuWxI/AAAAAAAAAGg/ISm2pXyvWok/s320/weeknd%2Bapril%2B24.jpg" border="0" alt="" id="BLOGGER_PHOTO_ID_5598701537761057554" /&gt;&lt;/a&gt;&lt;span&gt;രണ്ടര വര്‍ഷ്‌ മുമ്പ്‌ &lt;a href="http://www.blogger.com/profile/02036282051788006570"&gt;മൈന ഉമൈബാന്‌&lt;/a&gt; ഒരു  കത്തുവന്നു. `ചന്ദനഗ്രാമം' എന്ന അവരുടെ നോവല്‍ വായിച്ച ഒരു വായനക്കാരന്റേതായിരുന്നു  കത്ത്‌. വേറെ പുസ്‌തകങ്ങളുണ്ടെങ്കില്‍ അയച്ചുതരണമെന്നും ജീവിതത്തോട്‌ പൊരുതാന്‍  പുസ്‌തകങ്ങള്‍ മാത്രമാണ്‌ എന്റെ കരുത്തെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.  കത്തുകള്‍ വരാത്ത കാലത്ത്‌ പോസ്‌റ്റ്‌മാന്‍ കൊണ്ടുവന്ന ഒരു കത്തിന്റെ കൗതുകത്തില്‍  മൈന ആ കുറിപ്പടിയില്‍ കണ്ട വായനക്കാരന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു. ആ വിളിയാണ്‌  മുസ്‌തഫ എന്ന 37-കാരന്റെ ജീവിതം മാറ്റിമറിച്ചത്‌. &lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;&lt;b&gt;മുസ്‌തഫ തന്റെ കഥ  പറഞ്ഞുതുടങ്ങി&lt;/b&gt;&lt;/span&gt;&lt;div&gt;&lt;span&gt;ടിപ്പര്‍ ലോറിയിലെ ഡ്രൈവറായിരുന്നു ഞാന്‍. മലപ്പുറം ജില്ലയിലെ  ഐക്കരപ്പടി പൂച്ചാല്‍ മൊയ്‌തീന്‍-നഫീസ ദമ്പതികളുടെ നാലുമക്കളില്‍ മൂത്തവന്‍.  ചങ്ങാതിയുടെ വീട്ടിലിരിക്കുമ്പോള്‍ അവന്റെ ഉമ്മക്ക്‌ വെറ്റിലമുറുക്കാന്‍ അടക്ക  വേണമെന്ന്‌ പറഞ്ഞു. കവുങ്ങില്‍ കയറി പറിച്ചുതരാമെന്നേറ്റു. ആ കവുങ്ങുകയറ്റം  അവസാനിച്ചത്‌ ജീവിതത്തിന്റെ ഇരുട്ടിലാണ്‌. കവുങ്ങു പൊട്ടി വീണ്‌ നട്ടെല്ല്‌  തകര്‍ന്നു. അഞ്ചരവര്‍ഷം മുമ്പാണ്‌ സംഭവം. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ 17-ന്‌.  പിന്നെ ചികില്‍സയും ആസ്‌പത്രി ജീവിതവുമായി തള്ളി നീക്കിയ ദിവസങ്ങള്‍. ഒടുവില്‍  ഞാന്‍ തിരിച്ചറിഞ്ഞു. ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത ദുരിതങ്ങളിലേക്കാണ്‌  വീണുതകര്‍ന്നതെന്ന്‌. ശരീരം മാത്രമല്ല, മനസ്സും തളര്‍ന്നുപോയ ആ കാലം ഇപ്പോള്‍  ഇരുട്ട്‌ നിറഞ്ഞ ഓര്‍മ്മയാണ്‌. മക്കളെ പോറ്റാന്‍ അദ്ധ്വാനിച്ചിരുന്ന ഞാന്‍  മറ്റുള്ളവര്‍ക്ക്‌ ഒരു ഭാരമായി തീര്‍ന്നുവല്ലോ എന്ന ആധിയില്‍  വെന്തുനീറുകയായിരുന്നു. സൗഹൃദങ്ങളുടെ കണ്ണികള്‍ അകന്നുപോവുന്നത്‌ വേദനയോടെ അറിഞ്ഞു.  ആരോടും പരിഭവം തോന്നിയില്ല. എങ്കിലും മനസ്സിന്റെ നീറ്റല്‍ ഉള്ളില്‍ എരിവു  പകര്‍ന്നു. ജീവിതത്തെ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ ഒറ്റപ്പെട്ടു  പോകുന്നവരുടെ വ്യഥ ഇങ്ങനെയാണ്‌. പങ്കുവെക്കാന്‍ പോലും നേരമില്ലാത്ത കാലത്തിന്റെ  ക്രൗര്യം ഞാനും നന്നായറിഞ്ഞു. ഒരുപാട്‌ പേര്‍ സഹായങ്ങള്‍ ചെയ്‌തു. സഹായങ്ങള്‍  കൊണ്ടു മാത്രം തീരുമായിരുന്നില്ല ജീവിതത്തിന്റെ ദുരിതങ്ങള്‍. മെഡിക്കല്‍ കോളജ്‌  ആസ്‌പത്രിയിലെ മൂന്ന്‌ മാസം നീണ്ട ചികില്‍സക്കൊടുവില്‍ എത്തിയത്‌ സ്വന്തം  വീട്ടിലേക്കായിരുന്നു. അവിടെ അധിക കാലം നില്‍ക്കാന്‍ മനസ്സു വന്നില്ല. ഭാര്യ  സുലൈഖയോടും മകന്‍ സഹദ്‌ സല്‍മിയോടുമൊപ്പം ഭാര്യ വീട്ടിലേക്ക്‌ താമസം മാറി.  ഒളവട്ടൂരിലെ കാപ്പാടന്‍ മൊയ്‌തീന്‍കുട്ടിയുടെ മകളാണ്‌ സുലൈഖ. ഭാര്യ വീട്ടില്‍  എത്രകാലം കിടക്കുമെന്ന ആധി ഉള്ളില്‍ പിടഞ്ഞു. പിന്നെ വാടക വീടുകളായി ശരണം.  ഒളവട്ടൂരില്‍ തന്നെ ഒരു വര്‍ഷം താമസിച്ചു. പിന്നെ ചാമപ്പറമ്പിലേക്ക്‌. അവിടെ ഒരു  വീട്‌ ലഭിച്ചു. രണ്ടു വര്‍ഷത്തോളം ആ വീട്ടില്‍ താമസിച്ചു. അപ്പോഴേക്കും വാടക വീട്‌  പൊളിക്കാന്‍ വേണ്ടി ഉടമ തീരുമാനിച്ചു. ദുരിതങ്ങളുടെ പെരുമഴയിലേക്ക്‌ ഒരു  നിസ്സഹായമായ കുടുംബം എടുത്തെറിയപ്പെടുമ്പോഴാണ്‌ ഒരു കച്ചിത്തുരുമ്പുപോലെ മൈനയുടെ  ഫോണ്‍ വിളി എത്തുന്നത്‌.&lt;br /&gt;&lt;br /&gt;&lt;b&gt;മുസ്‌തഫയുടെ ജീവിതത്തെ മൈന ഇങ്ങനെ  വിവരിക്കുന്നു:&lt;/b&gt;&lt;br /&gt;ഒരു പുസ്‌തകം ചോദിച്ച എഴുത്തില്‍ നിന്നാണ്‌ മുസ്‌തഫയുടെ ഇരുട്ടു  നിറഞ്ഞ ജീവിതത്തെ അറിയുന്നത്‌. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ലാത്ത  കാലത്ത്‌ ഒരാള്‍ക്കു വേണ്ടി എന്തുചെയ്യാനാവുമെന്നായിരുന്നു എന്റെ ചിന്ത. എങ്കിലും  മുസ്‌തഫക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്‌ മനസ്സ്‌ പറഞ്ഞുകൊണ്ടേയിരുന്നു. ആ  ഉള്‍വിളിയാണ്‌ സര്‍പ്പഗന്ധി എന്ന എന്റെ ബ്ലോഗില്‍ മുസ്‌തഫയുടെ കത്തിന്റെ ഒരു ഭാഗം പ്രസിദ്ധപ്പെടുത്താന്‍ ഇടയാക്കിയത്‌. ഏകദേശം  രണ്ടരവര്‍ഷം മുമ്പാണിത്‌. അപ്പോള്‍ പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ പ്രവര്‍ത്തകര്‍  മുസ്‌തഫയെ നന്നായി നോക്കിവരികയായിരുന്നു. എന്റെ ബ്ലോഗിലെ കത്തു വായിച്ച്‌ ചിലര്‍  മുസ്‌തഫയെ വന്നു കണ്ടു. അവര്‍ ബ്ലോഗിലിട്ട പോസ്റ്റുകള്‍ മുസ്‌തഫയുടെ ദുരിത  കഥയായിരുന്നു. ഒടുവിലൊരു ദിവസം ഞാന്‍ മുസ്‌തഫയെ കാണാന്‍ ചെന്നു. വല്ലാത്തൊരു  അവസ്ഥയിലായിരുന്നു ആ ചെറുപ്പക്കാരന്‍. മുസ്‌തഫയുടെ ശരീരം മാത്രമല്ല മനസ്സും  തളര്‍ന്നുപോയിരുന്നു. എന്റെ പരിമിതികളില്‍ നിന്നുതന്നെ ഒന്നുകൂടി ഉണര്‍ന്നു  പ്രവര്‍ത്തിക്കണമെന്ന്‌ തോന്നി. മുസ്‌തഫയുടെ കഥയറിഞ്ഞ ഒരു സുഹൃത്ത്‌ ആറ്‌ മാസത്തെ  വീട്ടുവാടക നല്‍കാമെന്നേറ്റു. മറ്റൊരാള്‍ 3 മാസത്തെ വാടക തരാമെന്നു പറഞ്ഞു. വായന  കൂടെ കരുതിയ മുസ്‌തഫക്കു വേണ്ടി ഒരുപാട്‌ പേര്‍ പുസ്‌തകങ്ങള്‍ നല്‍കാമെന്നേറ്റു.  രണ്ട്‌ മൂന്ന്‌ ദിവസത്തിനകമായിരുന്നു അല്‍ഭുതകരമായ ഈ പ്രതികരണം. ലോകത്തിന്റെ വിവിധ  ഭാഗങ്ങളില്‍ നിന്ന്‌ സഹായവാഗ്‌ദാനങ്ങള്‍ വന്നു. അപ്പോള്‍ എനിക്ക്‌ മനസ്സിലായി, വാടക  വീടല്ല, സ്വന്തമായി ഒരു വീടാണ്‌ മുസ്‌തഫക്ക്‌ വേണ്ടത്‌. ഭൂലോക കാരുണ്യം എന്ന  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്‌മയിലും മുസ്‌തഫയുടെ കഥ പ്രസിദ്ധീകരിച്ചു.  തുടര്‍ന്ന്‌ മുസ്‌തഫയുടെ ഭാര്യയുടെ കൂടി പേരില്‍ ഞാന്‍ ജോലി ചെയ്യുന്ന കാലിക്കറ്റ്‌  കോ-ഓപ്പറേറ്റീവ്‌ അര്‍ബന്‍ ബാങ്കില്‍ ഒരു എക്കൗണ്ട്‌ തുടങ്ങി. പെയിന്‍ ക്ലിനിക്ക്‌  ഭാരവാഹികള്‍ എല്ലാം ചെയ്യാമെന്നേറ്റു. പലതുള്ളി പെരുവെള്ളമായി പലരും തുക നല്‍കി.  100 രൂപ മുതല്‍ 49900 രൂപ വരെ പലരായി അയച്ചുതന്നു. മുസ്‌തഫക്ക്‌ ചിലരെല്ലാം  നേരിട്ടും പണം നല്‍കുന്നുണ്ടായിരുന്നു. പാലിയേറ്റീവ്‌ പ്രവര്‍ത്തകരുടെ  നേതൃത്വത്തില്‍ പുളിക്കലിനടുത്ത പറവൂരില്‍ ആറ്‌ സെന്റ്‌ സ്ഥലം കണ്ടെത്തി.  അപ്പോഴേക്കും അക്കൗണ്ടില്‍ മൂന്ന്‌ ലക്ഷം രൂപ എത്തിയിരുന്നു. സ്ഥലം വാങ്ങാന്‍  മാത്രം നാലേകാല്‍ ലക്ഷം വേണം. വീണ്ടും സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ ആദ്യം  നല്‍കിയ പലരും വീണ്ടും പണമയച്ചു. അങ്ങിനെയാണ്‌ സ്ഥലം വാങ്ങല്‍  നടന്നത്‌.&lt;br /&gt;&lt;br /&gt;&lt;b&gt;കലങ്ങിമറിഞ്ഞ ജീവിതത്തില്‍ നിന്ന്‌ തനിക്ക്‌ പിടിവള്ളി തന്നത്‌  മൈനയെന്ന എഴുത്തുകാരിയും പേരറിയാത്ത നിരവധി ബ്ലോഗര്‍മാരുമാണെന്ന്‌ മുസ്‌തഫ  പറയുന്നു.&lt;/b&gt;&lt;br /&gt;ഏഴാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമാണ്‌ എനിക്കുണ്ടായിരുന്നത്‌.  ഇ-മെയിലിനെക്കുറിച്ചോ ബ്ലോഗിനെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. ഇങ്ങനെയൊരു  ലോകമുണ്ടെന്ന അറിവ്‌ വലിയൊരു വാതിലാണ്‌ തുറന്നത്‌. തനിക്കും ഒരുപാട്‌ കാര്യങ്ങള്‍  ചെയ്യാനാവുമെന്ന ഉറപ്പ്‌ മനസ്സിനെ പ്രചോദിപ്പിച്ചു. ആ പ്രചോദനമാണ്‌ കമ്പ്യൂട്ടര്‍  പഠനത്തിനും ഇപ്പോള്‍ ഒരു ബ്ലോഗറാവാനും വഴിയൊരുക്കിയത്‌. മൊബൈല്‍ വഴി ഇന്റര്‍നെറ്റ്‌  കണക്‌ഷന്‍ ഉപയോഗിച്ച്‌ &lt;a href="http://www.vasanthamvaravaay.blogspot.com/"&gt;ഇപ്പോള്‍ ഞാനും ബ്ലോഗെഴുതുന്നു.&lt;/a&gt; ജീവിതത്തിന്റെ വസന്തം തിരിച്ചുതന്ന മൈനക്ക്‌ നന്ദി പറയാന്‍ എനിക്കാവില്ല. മലയാളം  ടൈപ്പ്‌ ചെയ്യാന്‍ പഠിച്ചശേഷം ബ്ലോഗില്‍ അക്ഷരങ്ങള്‍ കുറിക്കുകയാണിപ്പോള്‍. പുതിയ  വീട്ടില്‍ കറന്റ്‌ കിട്ടാത്തതിനാല്‍ കുറച്ചു ദിവസമായി കമ്പ്യൂട്ടര്‍  നോക്കാനാവുന്നില്ലെന്ന്‌ മുസ്‌തഫ പറയുന്നു.&lt;br /&gt;എന്നാല്‍ മൈന ക്രെഡിറ്റ്‌  തന്റേതല്ലെന്നാണ്‌ പറയുന്നത്‌. മുസ്‌തഫയുടെ ജീവിതം വഴി തിരിച്ചുവിട്ടത്‌  പാലിയേറ്റീവ്‌ പ്രവര്‍ത്തകരുടെ &lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;പരിശ്രമവും ഭൂഗോളത്തിന്റെ വിവിധ വശങ്ങളിലുള്ള  ബൂലോഗവാസികളുടെ കാരുണ്യവുമാണ്‌.&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt; ഞാനൊരു നിമിത്തമായെന്നേയുള്ളൂ.  മനുഷ്യന്റെ ജീവിതത്തിന്റെ ശക്തിദൗര്‍ബല്യങ്ങളെ ഇങ്ങനെയൊക്കെയാണ്‌ നമ്മള്‍  തിരിച്ചറിയുന്നത്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;മുസ്‌തഫയുടെ വീടിനുള്ള സ്ഥലമായപ്പോള്‍ പിന്നെ വീടുവെക്കാന്‍  തന്നെയായി പ്രധാന ആലോചന. അങ്ങിനെയാണ്‌ സ്ഥലമുണ്ടെങ്കില്‍ വീട്‌ നിര്‍മ്മിച്ചു  നല്‍കാമെന്ന്‌ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ ഫോമ അറിയിച്ചത്‌. സ്ഥലത്തിന്റെ  ആധാരത്തിന്റെയും നികുതി റസീറ്റിന്റെയും കോപ്പി അവര്‍ക്ക്‌ സ്‌കാന്‍ ചെയ്‌ത്‌  അയച്ചുകൊടുത്തു. ഒരു ലക്ഷം രൂപ മൂന്ന്‌ ഗഡുക്കളായി അവര്‍ നല്‍കി. മറ്റു സഹായങ്ങള്‍  കൂടി ചേര്‍ത്താണ്‌ ഇപ്പോള്‍ കാണുന്ന തരത്തില്‍ മുസ്‌തഫയുടെ  വീടായത്‌.&lt;br /&gt;***&lt;br /&gt;കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു മുസ്‌തഫയുടെ വീടുകൂടല്‍. അധികമാരും  വന്നിരുന്നില്ല. ബ്ലോഗര്‍മാരായ മൈന ഉമൈബാന്‍, &lt;a href="http://www.blogger.com/profile/00081463945304717260"&gt;നിരക്ഷരന്‍&lt;/a&gt;, &lt;a href="http://www.blogger.com/profile/12521645264913660507"&gt;സുനില്‍ കെ. ഫൈസല്‍&lt;/a&gt;,  രാജീവ്‌ രാഘവന്‍, &lt;a href="http://www.blogger.com/profile/00287560761865354806"&gt;മണിലാല്‍&lt;/a&gt;, മലമ്പുഴയിലെ യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥി ലതിക സുഭാഷ്‌  പിന്നെ അടുത്ത ബന്ധുക്കളും. ലളിതമായ ചടങ്ങ്‌ ആള്‍ക്കൂട്ടമില്ലെങ്കിലും വികാര  നിര്‍ഭരമായിരുന്നു. ഭൂലോകകൂട്ടായ്‌മ ഒരുക്കിയ കാരുണ്യ തീരത്താണ്‌ മുസ്‌തഫ ഇപ്പോള്‍  ജീവിക്കുന്നത്‌. വസന്തം വരുമെന്നുറപ്പുള്ള മനസ്സോടെ മുസ്‌തഫ തന്നെ പറയുന്നു:  `മനസ്സു മാത്രം മതി, വഴി പിന്നാലെ വരും.'&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-2597723648580555781?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/2597723648580555781/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=2597723648580555781' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2597723648580555781'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2597723648580555781'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2011/04/blog-post_23.html' title='ആകാശത്തു നിന്നും രക്ഷകര്‍ വരും'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-HhegLtlrUio/TbKVYqmuWxI/AAAAAAAAAGg/ISm2pXyvWok/s72-c/weeknd%2Bapril%2B24.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-2870456617036451260</id><published>2011-04-22T06:00:00.000-07:00</published><updated>2011-04-22T06:04:37.670-07:00</updated><title type='text'>കിനാവ്‌</title><content type='html'>&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;നേരമില്ലാത്തവന്റെ&lt;br /&gt;യാത്രകളിലേക്ക്‌&lt;br /&gt;വാക്കുകളെ വിരുന്നിനു&lt;br /&gt;വിളിക്കുന്നരാണ്‌?&lt;br /&gt;&lt;br /&gt;ഹൃദയത്തില്‍ നിന്ന്‌&lt;br /&gt;ഇറങ്ങിപ്പോയവരാരും&lt;br /&gt;തിരിച്ചു വരരുത്‌.&lt;br /&gt;എങ്കിലല്ലേ,&lt;br /&gt;വരാനൊരാളുണ്ടെന്ന്‌&lt;br /&gt;കിനാവ്‌ കാണാനാവൂ..&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-2870456617036451260?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/2870456617036451260/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=2870456617036451260' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2870456617036451260'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2870456617036451260'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2011/04/blog-post_22.html' title='കിനാവ്‌'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-6348485516586526418</id><published>2011-04-19T06:29:00.001-07:00</published><updated>2011-04-21T03:11:15.821-07:00</updated><title type='text'>അച്യുതാനന്ദനെ  എങ്ങോട്ടാണയക്കേണ്ടത്‌?</title><content type='html'>&lt;a href="http://1.bp.blogspot.com/-Xadv7VFUmfs/TbACJAqqeoI/AAAAAAAAAGY/GlxMn1iOqAo/s1600/vs.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 226px; height: 320px;" src="http://1.bp.blogspot.com/-Xadv7VFUmfs/TbACJAqqeoI/AAAAAAAAAGY/GlxMn1iOqAo/s320/vs.jpg" border="0" alt="" id="BLOGGER_PHOTO_ID_5597976690642549378" /&gt;&lt;/a&gt;&lt;span&gt;ഈ തെരഞ്ഞെടുപ്പ്‌ ആര്‍ക്കെതിരായ  വിധിയെഴുത്താവും? ജയപരാജയങ്ങളുടെ കണക്കെടുപ്പിലാണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തകരും  നേതാക്കളും. വോട്ടിംഗ്‌ ശതമാനത്തിന്റെ വര്‍ദ്ധനവും പുതിയ വോട്ടര്‍മാരുടെ  നിലപാടുകളുമുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്‌.  കേരളം ഒരു മാറ്റത്തിന്‌ ആഗ്രഹിച്ച തെരഞ്ഞെടുപ്പാണിത്‌. ജനങ്ങളുടെ മുഖത്ത്‌  പ്രതിഫലിച്ച പ്രതിഷേധം ഇത്തവണ ഇടതു മുന്നണിക്ക്‌ കനത്ത  ആഘാതമേല്‍പ്പിക്കുമെന്നുറപ്പാണ്‌. സി.പി.ഐ.(എം) നയിക്കുന്ന ഒരു മുന്നണിയില്‍ ഘടക  കക്ഷികള്‍ എന്ന തരത്തില്‍ എണ്ണിപ്പറയാന്‍ ആരുമുണ്ടായിരുന്നില്ല. 2006-ലെ നിയമസഭാ  തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടായിരുന്നവരേറെയും ഇത്തവണ ജനാധിപത്യ ചേരിയിലായിരുന്നു.  ആളൊഴിഞ്ഞ കൂടാരം പോലെയാണ്‌ ഇടതു മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌.  അതിനേക്കാളേറെ, ഒരു പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ.(എം) ജനവിധിക്കു മുമ്പെ  പരാജയപ്പെട്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്‌. ഒരു ഒറ്റയാന്‍ തനിക്ക്‌ തോന്നിയപോലെ  ചിന്നം വിളിച്ചു പായുമ്പോള്‍ പാര്‍ട്ടിയും പാര്‍ട്ടി സംവിധാനങ്ങളുമെല്ലാം  പുരപ്പുറത്തു കയറി നില്‍ക്കുകയായിരുന്നു കേരളത്തില്‍. അച്യുതാനന്ദന്‌ സീറ്റ്‌  നല്‍കിയത്‌ പി.ബി.യാണെന്ന്‌ ബംഗാള്‍ മുഖ്യമന്ത്രിയും പോളിറ്റ്‌ ബ്യൂറോ അംഗവുമായ  ബുദ്ധദേവ്‌ ഭട്ടാചാര്യ പരസ്യമായി മാധ്യമങ്ങളോട്‌ പറയുമ്പോള്‍ അതു തിരുത്താന്‍  പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ പോലും കഴിഞ്ഞില്ലെന്നത്‌ സി.പി.എം.  ചെന്നുപെട്ട നിസ്സഹായതയാണ്‌ വെളിപ്പെടുത്തുന്നത്‌. അങ്ങാടിയില്‍ ജാഥ നടത്താന്‍  അഞ്ഞൂറു പേരുണ്ടെങ്കില്‍ ആര്‍ക്കും സീറ്റ്‌ കൊടുക്കേണ്ട തരത്തിലേക്ക്‌ തരം  താഴ്‌ന്നുപോയ ഒരു പാര്‍ട്ടിയില്‍ നിന്ന്‌ ജനങ്ങള്‍ക്ക്‌ ഇനിയെന്താണ്‌  പ്രതീക്ഷിക്കാനുള്ളത്‌?&lt;/span&gt;&lt;div&gt;&lt;span&gt;&lt;br /&gt;വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കാന്‍  സാമ്രാജ്യത്വ ലോബിയുടെ നിര്‍മ്മിതിയാണ്‌ വി.എസ്‌. അച്യുതാനന്ദനെന്ന്‌ പാര്‍ട്ടിയുടെ  സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച നടന്നിട്ടും ആ വര്‍ഗ വഞ്ചകനെ മാറ്റി  നിര്‍ത്താന്‍ കഴിയാതെ പോയത്‌ സി.പി.ഐ.എമ്മിന്റെ ദൗര്‍ബല്യം തന്നെയാണ്‌  വ്യക്തമാക്കുന്നത്‌. കാലാകാലങ്ങളിലായി സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റിയാണ്‌  തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചിരുന്നതെങ്കില്‍, ഇത്തവണ പാര്‍ട്ടിയുടെ പോസ്റ്ററില്‍  പ്രത്യക്ഷപ്പെട്ട ആള്‍ദൈവത്തിനെതിരെ പിണറായി വിജയന്‌ പത്രസമ്മേളനം നടത്തി  പറയേണ്ടിവന്നു. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററില്‍ ആരുടെ പടം  വെക്കണമെന്നും ആരുടേത്‌ ഒഴിവാക്കണമെന്നും നിര്‍ണ്ണയിക്കാന്‍ പോലും അവകാശമില്ലാതെ  പോയ ഒരു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനല്ലാതെ  മറ്റാരുമുണ്ടാവില്ല.&lt;/span&gt;&lt;div&gt;&lt;span&gt;&lt;br /&gt;സി.പി.ഐ.എമ്മിനകത്ത്‌ ഒരു ആള്‍ദൈവമായാണ്‌ അച്യുതാനന്ദന്‍  വളര്‍ന്നത്‌. പര്‍ണ്ണശാല കെട്ടി ആരാധകരെ ഉണ്ടാക്കുന്ന ജോലിയാണ്‌  അഞ്ചുവര്‍ഷവുമെടുത്തത്‌. എപ്പോഴും ശത്രുവിനെ നിര്‍മ്മിച്ച്‌ ആ ശത്രുവിന്റെ  സര്‍വ്വനാശം വരെ പൊരുതുന്ന ഫാസിസ്റ്റ്‌ രീതി അച്യുതാനന്ദന്‍ കടം കൊണ്ടത്‌  എ.കെ.ജി.യില്‍ നിന്നോ ഇ.എം.എസില്‍ നിന്നോ അല്ല. പകരം സവര്‍ക്കറും ഹെഡ്‌ഗേവാറും  നിര്‍മ്മിച്ച നശീകരണത്തിന്റെ പ്രത്യയശാസ്‌ത്രമാണ്‌ വി.എസിനെ പ്രചോദിപ്പിച്ചത്‌.  മുമ്പെ, ഭരണ കാര്യങ്ങളില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും  അക്കാര്യത്തിന്റെ പുകിലുകളോര്‍ത്ത്‌ വി.എസ്‌. അലോസരപ്പെട്ടിട്ടില്ല. അദ്ദേഹം  എപ്പോഴും നിര്‍മ്മിച്ചത്‌ ഒരു ശത്രുവിനെയാണ്‌. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള  നിര്‍ണ്ണയിക്കപ്പെട്ട നേതാക്കള്‍ തന്നെയായിരുന്നു വി.എസിന്റെ ഹിറ്റ്‌ ലിസ്റ്റില്‍.  ആ നേതാക്കള്‍ക്ക്‌ ഓരോരുത്തര്‍ക്കുമെതിരെ വ്യക്തിപരമായി യുദ്ധം ചെയ്യുക  മാത്രമായിരുന്നു അഞ്ചു വര്‍ഷത്തെ വി.എസിന്റെ ജോലി. അതിനിടയില്‍ ഭരണനേട്ടം  എന്നൊന്ന്‌ എടുത്തുപറയാന്‍ വി.എസിനുണ്ടായില്ല. അതിന്റെ യഥാര്‍ത്ഥ ദുരന്തമായിരുന്നു  തെരഞ്ഞെടുപ്പുകളിലോരോന്നിലും പ്രതിഫലിച്ചത്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നടന്ന  മൂന്ന്‌ സുപ്രധാന തെരഞ്ഞെടുപ്പുകളും നയിച്ചത്‌ വി.എസ്‌. അച്യുതാനന്ദന്‍ തന്നെയാണ്‌.  ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പും പിന്നീട്‌ മൂന്ന്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും  വന്നു. പിന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നടന്നു. ഓരോ  തെരഞ്ഞെടുപ്പിലും പരാജയത്തിന്റെ ആഴം കൂടുകയല്ലാതെ കുറഞ്ഞില്ല. അച്യുതാനന്ദന്‍  തന്നെയാണ്‌ ഈ മൂന്ന്‌ തെരഞ്ഞെടുപ്പുകളും നയിച്ചത്‌. അതുകൊണ്ട്‌ തന്നെ നിയമസഭാ  തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ്‌ നയിച്ചു എന്നതിന്‌ ഒട്ടും  പ്രസക്തിയില്ല. മാത്രമല്ല, കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പുകളിലും നയിക്കാന്‍  അച്യുതാനന്ദനെ ഏല്‍പ്പിക്കുന്നതിന്‌ പാര്‍ട്ടിക്കകത്ത്‌  തര്‍ക്കങ്ങളൊന്നുമുണ്ടായിരുന്നുമില്ല. എന്നാല്‍ ഒടുവിലെ തെരഞ്ഞെടുപ്പ്‌ നയിക്കാന്‍  അച്യുതാനന്ദനെ വിടുന്നതില്‍ പാര്‍ട്ടിക്കകത്ത്‌ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു.  ഏതായാലും കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടും  പരാജയമേറ്റുവാങ്ങേണ്ടിവന്ന അച്യുതാനന്ദന്‌ ശിഥിലമായ ഒരു മുന്നണിയെ  കരക്കെത്തിക്കാനാവുമെന്നത്‌ ദിവാസ്വപ്‌നം മാത്രമാണ്‌.&lt;/span&gt;&lt;div&gt;&lt;span&gt;&lt;br /&gt;എ.കെ. ആന്റണി  തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ പറഞ്ഞപോലെ, അച്യുതാനന്ദന്‍ ഇപ്പോഴും  ജീവിക്കുന്നത്‌ കാളവണ്ടി യുഗത്തിലാണ്‌. അതിവേഗതയില്‍ മാറുന്ന ലോകത്തിന്റെ  വിസ്‌മയകരമായ മുന്നേറ്റങ്ങള്‍ക്കിടയില്‍ ഒരു വഴിമുടക്കിയായ വൃദ്ധനായിരുന്നു എന്നും  അച്യുതാനന്ദന്‍. കാറ്റും വെളിച്ചവും കടക്കാതെ അടച്ചുപൂട്ടിയ ഒരു മനസ്സും  വാര്‍ദ്ധക്യത്തിന്റെ കാര്‍ക്കശ്യവും വാശിയുമല്ലാതെ ഈ 87-കാരന്‌ എന്താണ്‌  കൈമുതലായുണ്ടായിരുന്നത്‌. ആദര്‍ശ ജുബ്ബക്കകത്ത്‌ അച്യുതാനന്ദന്‍ സൂക്ഷിക്കുന്ന  അധികാര ദുരയുടെയും പ്രതികാര ദാഹത്തിന്റെയും മലിനമായ ഒരു മനസ്സ്‌ കാണാന്‍  മലയാളിക്ക്‌ കഴിയില്ലെന്നാണോ അദ്ദേഹം കരുതിവെച്ചത്‌. 93-കാരനായ ഒരു വയസ്സനെയാണോ  നിങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയായി വേണ്ടതെന്ന്‌ രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍  നൊന്തത്‌ അച്യുതാനന്ദന്‌ മാത്രമല്ല; ബി.ജെ.പി. നേതാക്കള്‍ക്കുകൂടിയാണ്‌ എന്നതാണ്‌  വിചിത്രം. ബി.ജെ.പി.ക്കെന്താ അച്യുതാനന്ദനോടിത്ര സ്‌നേഹമെന്ന്‌ ഈ തെരഞ്ഞെടുപ്പിന്റെ  ആദ്യ ഘട്ടത്തില്‍ തന്നെ ചോദ്യമുയര്‍ന്നതാണ്‌. അതിനുള്ള ഉത്തരം നാം കണ്ടത്‌  മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാതിരുന്നപ്പോഴാണ്‌. ഏതായാലും  രാഹുല്‍ഗാന്ധിയുടെ രാഷ്‌ട്രീയ മഹത്വത്തിന്റെ നൂറിലൊന്ന്‌ അവകാശപ്പെടാന്‍  അച്യുതാനന്ദനാവില്ല എന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത്‌ നന്ന്‌. ഇന്ത്യയുടെ  പ്രധാനമന്ത്രി പദം കൈവെള്ളയില്‍ നല്‍കിയപ്പോള്‍ അതു തിരസ്‌കരിച്ച ഒരമ്മയുടെ മകനാണ്‌  രാഹുല്‍. 87-ാം വയസ്സിലും ഒരു എം.എല്‍.എ. സ്ഥാനമുറപ്പിക്കാന്‍ ഓടക്കുറ്റി പ്രകടനം  നടത്തിക്കേണ്ട ഗതികേട്‌ രാഹുല്‍ഗാന്ധിക്കു വന്നിട്ടില്ല. ഏതു മന്ത്രി സ്ഥാനവും  രാഹുലിന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി കയ്യില്‍വെച്ച്‌ കൊടുക്കുമായിരുന്നു. എന്നാല്‍  അതൊന്നും സ്വീകരിക്കാതെ പാര്‍ട്ടിയെ സേവിക്കാന്‍ രാജ്യമെമ്പാടും ഓടി നടന്ന  നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകനെ അമൂല്‍ ബേബിയെന്ന്‌ അധിക്ഷേപിച്ച  അച്യുതാനന്ദനെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്‌. അധികാര ദുര മൂത്ത ഒരു  വൃദ്ധനെന്നതിലപ്പുറം വി.എസിന്റെ ആദര്‍ശക്കുപ്പായത്തിനുള്ളില്‍ എന്തു  നന്മയാണുള്ളത്‌? വ്യക്തി വിരോധത്തിലപ്പുറം ഏത്‌ ധര്‍മ്മത്തിനു വേണ്ടിയാണ്‌  ഇക്കാലത്തിനിടയില്‍ അദ്ദേഹം പോരാടിയത്‌? സ്വന്തം താല്‍പര്യങ്ങളും അധികാരവും  മാത്രമാണ്‌ വി.എസ്‌. അച്യുതാനന്ദനെ എന്നും നയിച്ചതെന്ന്‌ പതിറ്റാണ്ടുകള്‍  കൂടെക്കഴിഞ്ഞ കെ.എം. ഷാജഹാനു പോലും പറയേണ്ടി വന്നത്‌ കേരളത്തിലെ പ്രബുദ്ധ ജനത  നിരീക്ഷിച്ചതാണ്‌. &lt;/span&gt;&lt;div&gt;&lt;span&gt;&lt;br /&gt;ഒരുപാട്‌ വന്‍ മരങ്ങള്‍ കടപുഴകി വീഴുന്ന ഈ തെരഞ്ഞെടുപ്പിന്റെ  ഫലമറിയാന്‍ നമ്മളിനിയും ഒരു മാസത്തോളം കാത്തിരിക്കണം. സി.പി.ഐ.(എം) പാര്‍ട്ടി ദേശീയ  ഭൂപടത്തില്‍ നിന്ന്‌ അപ്രത്യക്ഷമാവുന്നതിനൊപ്പം, വി.എസ്‌. അച്യുതാനന്ദന്‍ ഒരു  പൊങ്ങുതടി മാത്രമാണെന്നും ഈ തെരഞ്ഞെടുപ്പ്‌ വിധിയെഴുതും. മെയ്‌ 13 ആ  പ്രഖ്യാപനത്തിന്റെ ദിനമായിരിക്കും. യു.ഡി.എഫ്‌. അധികാരമേല്‍ക്കുമ്പോള്‍  അച്യുതാനന്ദനെ ഇനി എങ്ങോട്ടാണയക്കേണ്ടതെന്ന്‌ ജനങ്ങള്‍ തീരുമാനിക്കട്ടെ.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-6348485516586526418?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/6348485516586526418/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=6348485516586526418' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/6348485516586526418'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/6348485516586526418'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2011/04/blog-post.html' title='അച്യുതാനന്ദനെ  എങ്ങോട്ടാണയക്കേണ്ടത്‌?'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-Xadv7VFUmfs/TbACJAqqeoI/AAAAAAAAAGY/GlxMn1iOqAo/s72-c/vs.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-4720799190233297974</id><published>2011-03-29T03:09:00.000-07:00</published><updated>2011-03-29T03:18:54.317-07:00</updated><title type='text'>അച്യുതാനന്ദനും ഇനി ബി.ജെ.പി.യില്‍ ചേരുമോ</title><content type='html'>&lt;span  &gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" &gt;&lt;b&gt;&lt;br /&gt;അച്യുതാനന്ദന്‌ സീറ്റ്‌ നല്‍കാത്തതിന്റെ പേരില്‍  താന്‍ മത്സരിക്കാനില്ലെന്ന്‌ പ്രസ്‌താവിച്ച അല്‍ഫോണ്‍സ്‌ കണ്ണന്താനം. ഇപ്പോള്‍  ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ്‌. അച്യുതാനന്ദന്‌ ഒടുവില്‍ സീറ്റ്‌  ലഭിച്ചപ്പോള്‍ മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി പിന്‍വാങ്ങിയിരിക്കുന്നു.  മലമ്പുഴയിലേക്കൊരു കാവിപ്പാലം പണിയാനാണോ അച്യുതാനന്ദന്‍ കണ്ണന്താനത്തെ  ഡല്‍ഹിയിലേക്കയച്ചത്‌?&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;ഇരുപത്‌ വര്‍ഷം കൊണ്ട്‌ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ  പ്രദേശമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന്‌ ഡല്‍ഹിയില്‍ പത്രക്കാരോട്‌ പറഞ്ഞത്‌  വി.എസ്‌. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയാണ്‌. ഇരുപത്‌ ഘട്ടങ്ങളിലായി പത്ത്‌  മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ട്‌. ഇവരിലൊരാള്‍പോലും ഇത്തരത്തില്‍  ആലോചിച്ചിട്ടുണ്ടാവില്ല. ആറുമാസം മാത്രം പ്രായമുള്ള ഈ വാക്കുകള്‍ അച്യുതാനന്ദന്‍  വിഴുങ്ങാന്‍ ശ്രമിച്ചാലും, മലമ്പുഴയിലേക്ക്‌ പണിത ബി.ജെ.പി.യുടെ പാലത്തിന്‌  കരുത്ത്‌ പകരുന്നതായിരുന്നു ഈ പ്രസ്‌താവനയെന്ന്‌ ഇപ്പോള്‍ നമുക്ക്‌ ബോധ്യമാവുന്നു.  ആര്‍.എസ്‌.എസ്‌. നേതാക്കള്‍ രഹസ്യമായി മാത്രം പറയുന്ന ശുദ്ധ വര്‍ഗീയത പറയാന്‍  മാത്രം വിഷലിപ്‌തമായ ഒരു മനസ്സ്‌ അച്യുതാനന്ദനുണ്ടെന്നറിയുമ്പോള്‍, മലമ്പുഴയില്‍  ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതില്‍ ആരും അതിശയിക്കേണ്ടതില്ല.&lt;br /&gt;ജനസംഖ്യ  വര്‍ദ്ധിപ്പിക്കാന്‍ മുസ്‌ലിം സമുദായം ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന്‌  പ്രസ്‌താവന നടത്തിയ ഒരു രാഷ്‌ട്രീയ നേതാവിനെതിരെ എങ്ങനെയാണ്‌ ബി.ജെ.പി.ക്ക്‌  സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവുക. അതുകൊണ്ടുതന്നെ മലമ്പുഴയില്‍ ബി.ജെ.പി.  സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത്‌ അത്ര വലിയ വാര്‍ത്തയായി മാധ്യമങ്ങള്‍  ആഘോഷിക്കേണ്ടതില്ല. ഡല്‍ഹിയില്‍വെച്ച്‌ മുഖ്യമന്ത്രി നടത്തിയ ഈ പ്രസ്‌താവന എത്ര തവണ  തിരുത്തിപ്പറഞ്ഞാലും മായാത്തവിധം ദൃശ്യമാധ്യമങ്ങളുടെ ക്യാമറയില്‍  പതിഞ്ഞുകിടപ്പുണ്ട്‌. പൊതു പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അച്യുതാനന്ദന്‍  സ്വീകരിച്ച നിലപാടുകള്‍ കേരളത്തിലെ ബി.ജെ.പി.പോലും പറയാന്‍  മടിച്ചവയായിരുന്നുവെന്ന്‌ പഴയകാല അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.  അച്യുതാനന്ദന്‍ ഒരുപാട്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കേണ്ട തെരഞ്ഞെടുപ്പാണിത്‌.  അതിനേക്കാളേറെ അച്യുതാനന്ദനെ മത്സരിപ്പിക്കുന്ന സി.പി.ഐ. (എം.) ജനങ്ങളോട്‌ മറുപടി  പറയേണ്ട ചോദ്യങ്ങളുമുണ്ട്‌.&lt;br /&gt;അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വംതന്നെ  ഇത്തരത്തില്‍ ചില ചോദ്യചിഹ്നങ്ങള്‍ അവശേഷിപ്പിക്കുകയാണ്‌. ലക്ഷക്കണക്കിന്‌  പ്രവര്‍ത്തകര്‍ അണിനിരന്ന സി.പി.ഐ. (എം.) എന്ന ബഹുജന പാര്‍ട്ടിയെ ഭയപ്പെടുത്താന്‍  നൂറില്‍താഴെ അംഗങ്ങള്‍ തെരുവില്‍ നടത്തിയ പ്രകടനങ്ങള്‍ക്ക്‌ സാധിക്കുന്നുവെന്നത്‌  വിചിത്രമാണ്‌. പ്രകടനങ്ങളല്ല വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടയാക്കിയതെന്ന്‌  പ്രകാശ്‌ കാരാട്ടുതന്നെ സമ്മതിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഈയിടെ നടന്നുവരുന്ന ചില  അന്തര്‍നാടകങ്ങള്‍ നാം വിശകലനം ചെയ്യേണ്ടിവരും. യു.പി.എ. സര്‍ക്കാറിനെ  അസ്ഥിരപ്പെടുത്താന്‍ നിരന്തരമായി ശ്രമിക്കുന്ന ബി.ജെ.പി.യുടെ നീക്കങ്ങള്‍ക്ക്‌ ബലം  നല്‍കുകയും പിന്തുണയേകുകയും ചെയ്യുന്ന ജോലിയാണിപ്പോള്‍ സി.പി.ഐ. (എം.) നും  ഇടതുമുന്നണിക്കുമുള്ളത്‌. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ തുടങ്ങിയ ആ ബന്ധം  പാര്‍ലമെന്റിനകത്തും പുറത്തും ഇപ്പോഴും നിര്‍ബാധം തുടരുകയാണ്‌. കേരളത്തില്‍ ഇത്തവണ  താമര വിരിയുമെന്ന്‌ ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെടുന്നതും വി.എസിന്റെ  സ്ഥാനാര്‍ത്ഥിത്വവും ചേര്‍ത്തുവായിക്കുമ്പോള്‍ ചില ദു:സ്സൂചനകള്‍ ലഭിക്കുന്നുണ്ട്‌.  ഇടതുപക്ഷ മുന്നണിയെ സഹായിക്കാന്‍ ചില മണ്‌ഡലങ്ങളിലെ സഹായങ്ങള്‍ക്കപ്പുറം വി.എസിന്റെ  സ്ഥാനാര്‍ത്ഥിത്വംകൂടി ബി.ജെ.പി. നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിലൊട്ടും  അത്ഭുതപ്പെടാനില്ല. കാരണം, കേരളത്തില്‍ ബി.ജെ.പി. ചെയ്യേണ്ട പല ജോലികളും യാതൊരു  ജാള്യതയുമില്ലാതെ ചെയ്യാന്‍ തയ്യാറായ സി.പി.എം. നേതാവാണ്‌  അച്യുതാനന്ദന്‍.&lt;br /&gt;പന്ത്രണ്ടാം നിയമസഭയില്‍ ഇടതുപക്ഷ എം.എല്‍.എ.യായിരുന്ന  അല്‍ഫോണ്‍സ്‌ കണ്ണന്താനം ഇപ്പോള്‍ ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ്‌.  വി.എസ്‌. അച്യുതാനന്ദന്‌ പാര്‍ട്ടി സീറ്റ്‌ നിഷേധിച്ച ഘട്ടത്തില്‍ അതിനെതിരെ  പ്രതിഷേധിക്കുകയും വി.എസ്‌. മത്സരിക്കാത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  താനുമില്ലെന്ന്‌ പറഞ്ഞ്‌ മാറിനില്‍ക്കുകയും ചെയ്‌ത കണ്ണന്താനത്തെ പിന്നീട്‌ നാം  കാണുന്നത്‌ ബി.ജെ.പി. അഖിലേന്ത്യാ പ്രസിഡണ്ട്‌ നിതിന്‍ ഗഡ്‌കരിക്കുമുമ്പില്‍  തലകുനിച്ച്‌ മെമ്പര്‍ഷിപ്പ്‌ സ്വീകരിക്കുന്നതായാണ്‌.  അച്യുതാനന്ദനോടൊപ്പമല്ലെങ്കില്‍ ബി.ജെ.പി.യിലെന്ന ഒരു വായനയാണോ കണ്ണന്താനം  നമുക്ക്‌ നല്‍കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോടൊപ്പം ജീവിക്കുകയും ഒരു  ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ്‌ നിലപാടുകളെ ശാസ്‌ത്രീയമാക്കാന്‍ പാടുപെടുകയും ചെയ്‌ത  കണ്ണന്താനത്തിന്റെ പെട്ടെന്നുള്ള ബി.ജെ.പി. കുടിയേറ്റവും മലമ്പുഴയിലെ ബി.ജെ.പി.  സ്ഥാനാര്‍ത്ഥിയുടെ പിന്‍വാങ്ങലും തമ്മില്‍ ചില പൊരുത്തങ്ങള്‍ തോന്നുന്നുത്‌  സ്വാഭാവികം മാത്രമാണ്‌.&lt;br /&gt;കേരളത്തില്‍ പല സ്വഭാവങ്ങളും പല വീക്ഷണങ്ങളുമുള്ള  കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ കടന്നുപോയിട്ടുണ്ട്‌. അവരൊന്നും നടത്താത്ത സാമൂഹ്യ  നിരീക്ഷണങ്ങളാണ്‌ വി.എസ്‌. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രി പലപ്പോഴും നടത്തിയത്‌.  ആ നിരീക്ഷണങ്ങളാവട്ടെ, എപ്പോഴും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക്‌ എതിരായിരുന്നു. അവരെ  പരിഹസിക്കാനും അവരുടെ ചിന്താശേഷിയെപ്പോലും അവമതിക്കാനും അവരുടെ അവകാശങ്ങളെ  ഹനിക്കാനും ഭരണകൂടങ്ങള്‍ കനിയുന്ന ആനുകൂല്യങ്ങള്‍ തട്ടിത്തൂവിക്കളയാനുമാണ്‌  അച്യുതാനന്ദന്‍ ഇക്കാലമത്രയും ശ്രമിച്ചത്‌. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച  ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഇത്രയേറെ പാഴാക്കിയ ഒരു ഭരണകൂടം  ഇന്ത്യയില്‍ വേറെയില്ല. സമകാലിക രാഷ്‌ട്രീയത്തില്‍ ഇതുപോലെയുള്ള നിരവധി  സംഭവവികാസങ്ങള്‍ വി.എസിന്റെ നടപടികളില്‍ കാണാനാവും.&lt;br /&gt;ഇ.എം.എസ്‌.  നമ്പൂതിരിപ്പാടിനെക്കുറിച്ച്‌ ഒരിക്കല്‍ സി.എച്ച്‌. മുഹമ്മദ്‌കോയാ സാഹിബ്‌  പറഞ്ഞിട്ടുണ്ട്‌. എല്ലാ നമ്പൂതിരിമാര്‍ക്കും പൂണൂല്‍ പുറത്താണെങ്കില്‍  ഇ.എം.എസ്സിന്റെ പൂണൂല്‍ അകത്താണെന്ന്‌. അച്യുതാനന്ദന്റെ പല സമീപനങ്ങളും  സി.എച്ചിന്റെ പ്രസ്‌താവനയെ ഓര്‍മ്മിപ്പിക്കുന്നതാണ്‌. 1991-ലെ മന്ത്രിസഭ  അധികാരത്തിലിരിക്കുമ്പോള്‍ മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ്‌ടു സീറ്റ്‌  അനുവദിച്ചതിനെച്ചൊല്ലി വി.എസ്‌. അച്യുതാനന്ദന്‍ നടത്തിയ കോലാഹലങ്ങള്‍ അന്നത്തെ  ഗവര്‍ണ്ണര്‍ക്ക്‌ കത്തെഴുതുന്നിടത്തോളം എത്തിച്ചു. വിദ്യാഭ്യാസമന്ത്രിയായിരുന്ന  ഇ.ടി. മുഹമ്മദ്‌ ബഷീര്‍ മുസ്‌ലിംകള്‍ക്ക്‌ സ്‌കൂളുകള്‍ വാരിക്കോരി നല്‍കുന്നു  എന്നായിരുന്നു അന്നത്തെ ആക്ഷേപം. വി.എസ്‌. മുഖ്യമന്ത്രിയായിരിക്കെ, അതേ മലപ്പുറം  ജില്ല എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി. മലപ്പുറത്തെ  കുട്ടികള്‍ കോപ്പിയടിച്ചാണ്‌ പരീക്ഷ ജയിക്കുന്നതെന്നായിരുന്നു അപ്പോള്‍ വി.എസിന്റെ  കണ്ടെത്തല്‍. ഒരു ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തടഞ്ഞ അതേ ആവേശത്തോടെ  അവരര്‍ഹിക്കുന്ന നേട്ടത്തെ പരിഹസിക്കാനും അച്യുതാനന്ദന്‍ ശ്രമിച്ചു. വിവാദ വ്യവസായി  ഫാരിസ്‌ അബൂബക്കര്‍ വെറുക്കപ്പെട്ടവനായതും ടീകോം മേധാവി ഫരീദ അബ്‌ദുറഹിമാന്‍  കള്ളുകുടിയനായതും ഏത്‌ ഗണത്തിലാണ്‌ പെടുത്തേണ്ടത്‌.&lt;br /&gt;വി.എസിന്റെ കുടില  മനസ്‌കതക്കുള്ള നിരവധി ഉദാഹരണങ്ങള്‍ ഇക്കഴിഞ്ഞ ഭരണകാലത്തുമാത്രം കാണാനാവും.  പാര്‍ട്ടിയിലെയും പുറത്തേയും എതിരാളികളെ മാത്രമല്ല രാജ്യത്തിനുവേണ്ടി  രക്തസാക്ഷിത്വം വരിച്ച സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ അച്ഛനെപ്പോലും വി.എസ്‌. വെറുതെ  വിട്ടിട്ടില്ല. സന്ദീപിന്റെ മരണമേല്‍പിച്ച ആഘാതത്തില്‍ തകര്‍ന്നുപോയ ഒരു പിതാവിന്റെ  മാനസീകാവസ്ഥപോലും തിരിച്ചറിയാതെ വി.എസ്‌. അദ്ദേഹത്തെ അഭിസംബോധന ചെയ്‌തത്‌  `പട്ടി`യെന്നാണ്‌. കെ.ഇ.എന്‍. കുഞ്ഞമ്മദ്‌ കുരങ്ങനായതും സിന്ധുജോയി '  ഒരുത്തി`യായതും ഇതേ മുഖ്യമന്ത്രിയുടെ നാവില്‍ നിന്നാണ്‌.&lt;br /&gt;മലമ്പുഴയേക്കാള്‍  ദുര്‍ബലമായ എത്രയോ മണ്‌ഡലങ്ങളില്‍ ബി.ജെ.പി.ക്ക്‌ ഇപ്പോഴും സ്ഥാനാര്‍ത്ഥികളുണ്ട്‌.  അവര്‍ മത്സരിക്കുന്നതാവട്ടെ താമര ചിഹ്നത്തിലുമാണ്‌. പാലക്കാട്‌ ജില്ലയില്‍തന്നെ  മറ്റ്‌ 11 നിയോജക മണ്‌ഡലത്തിലും ബി.ജെ.പി.ക്ക്‌ സ്ഥാനാര്‍ത്ഥികളുണ്ട്‌. 1991-ല്‍  ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥി ടി. ചന്ദ്രശേഖര്‍ 7675 വോട്ടുകള്‍ മലമ്പുഴയില്‍നിന്ന്‌  നേടിയിട്ടുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സി.കെ. പത്മനാഭന്‌ 9498  വോട്ടുകള്‍ ഈ മണ്‌ഡലത്തില്‍നിന്ന്‌ ലഭിച്ചിട്ടുണ്ട്‌. 2006-ലെ തെരഞ്ഞെടുപ്പില്‍  വോട്ടുമറച്ചിട്ടും ബി.ജെ.പി.ക്ക്‌ 4384 വോട്ടുകള്‍ നേടാനായിട്ടുണ്ട്‌. മണ്‌ഡലത്തിലെ  പുതുപ്പരിയാരം, മലമ്പുഴ, പുതുശ്ശേരി പഞ്ചായത്തുകളില്‍ ബി.ജെ.പി.ക്ക്‌ ഇക്കഴിഞ്ഞ  തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളെ ജയിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. നാലക്കം  തികയാത്ത മണ്‌ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പൊരുതുന്ന ബി.ജെ.പി.  മലമ്പുഴയില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത്‌ ഒട്ടും യാദൃഛികമല്ല.  ഡല്‍ഹിയില്‍ ആസൂത്രണം ചെയ്‌ത കപട നാടകത്തിന്റെ ദുരൂഹതകളാണ്‌ ഇത്‌  തുറന്നുവിടുന്നത്‌. പി.ബി.യും അച്യുതാനന്ദനും അറിയുന്ന ഈ കളിയില്‍ പിണറായി വിജയന്റെ  റോള്‍ എന്താണെന്നുമാത്രമാണ്‌ ഇനി അറിയാനുള്ളത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-4720799190233297974?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/4720799190233297974/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=4720799190233297974' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/4720799190233297974'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/4720799190233297974'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2011/03/blog-post.html' title='അച്യുതാനന്ദനും ഇനി ബി.ജെ.പി.യില്‍ ചേരുമോ'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-3794597006427195358</id><published>2011-02-24T04:19:00.000-08:00</published><updated>2011-02-24T04:21:20.803-08:00</updated><title type='text'>അതിമോഹികളുടെ  സ്വപ്‌നാടനം</title><content type='html'>&lt;span  &gt;വില്ല്യം ഷേക്‌സ്‌പിയറുടെ മാക്‌ബത്‌ എന്ന വിഖ്യാത  നാടകം രാഷ്‌ട്രീയക്കാര്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കണം. ദുര്‍ഭൂതങ്ങളുടെ  പ്രവചനങ്ങള്‍ വിശ്വസിച്ച്‌, ലേഡി മാക്‌ബത്‌ നടത്തുന്ന പ്രലോഭനങ്ങളിലൂടെ രാജാവിനെ  വധിക്കാന്‍ തയ്യാറെടുക്കുന്ന മാക്‌ബത്തിന്റെ കഥ, സമകാലിക രാഷ്‌ട്രീയ സാഹചര്യത്തില്‍  ഒരു പുനര്‍ വായന അര്‍ഹിക്കുന്നുണ്ട്‌. അധികാരദുര മനുഷ്യന്റെ ശാന്തമായ മനസ്സിനെ  എത്രവേഗം പ്രക്ഷുബ്‌ധമാക്കുമെന്നും ആ ചുഴിയില്‍ മനുഷ്യന്‍ എത്ര ദയനീയമായി  അകപ്പെടുമെന്നും ഷേക്‌സ്‌പിയര്‍ തന്റെ ഇതിഹാസ നാടകത്തിലൂടെ  ബോധ്യപ്പെടുത്തുന്നുണ്ട്‌. അധികാരത്തിന്‌ വേണ്ടി കയ്യറപ്പുതീര്‍ന്ന  ചെയ്‌തികള്‍ക്ക്‌ സ്വന്തം ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്ന ലേഡി മാക്‌ബത്തിന്‌,  പിന്നീട്‌ ജീവിതാവസാനം വരെ ലഭിച്ചത്‌ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. അധികാരം  മാക്‌ബത്തിന്റെ കയ്യില്‍ വരുമ്പോള്‍ ആര്‍ഭാടങ്ങളില്‍ രമിക്കാന്‍ കാത്തിരുന്ന  ലേഡിമാക്‌ബത്തിന്റെ ദയനീയമായ അന്ത്യം തന്നെയാവും, മുഖ്യമന്ത്രി വി.എസ്‌.  അച്യുതാനന്ദന്‌ ഈ തെരഞ്ഞെടുപ്പോടെ സംഭവിക്കുക.&lt;br /&gt;കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ചരിത്ര  ബോധമില്ല എന്ന ആക്ഷേപത്തിന്‌ വളരെ പഴക്കമുണ്ട്‌. ചരിത്രത്തില്‍ നിന്ന്‌ ഒന്നും  പഠിക്കാനോ, വര്‍ത്തമാനത്തിന്റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിവോടെ മനസ്സിലാക്കാനോ  കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ കഴിയാറില്ല. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ  വരട്ടുവാദക്കാരില്‍ ഒന്നാമനാണ്‌ സഖാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. മലയാളിയുടെ  ഭാഗ്യദോഷം കൊണ്ട്‌ മുഖ്യമന്ത്രിക്കസേരയിലെത്തിയ ഈ മനുഷ്യന്റെ ലോകം, എത്ര  ഇടുങ്ങിയതും, അജണ്ടകള്‍ എത്ര വികൃതവുമാണെന്ന്‌ അഞ്ചു വര്‍ഷത്തിനിടയില്‍ അദ്ദേഹം  നല്‍കിയ മുന്‍ഗണനകള്‍ പരിശോധിച്ചാല്‍ നമുക്ക്‌ ബോധ്യമാവും. അതിവേഗതയുടെ സമകാലിക  സംജ്ഞകളെ ഒട്ടും വായിച്ചെടുക്കാന്‍ കഴിയാത്ത പ്രാകൃതനായ ഒരു മുഖ്യമന്ത്രിയായിരുന്നു  വി.എസ്‌. അച്യുതാനന്ദന്‍ എന്ന്‌ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പാണ്‌. &lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span  &gt;മലയാളിയുടെ ബുദ്ധിവൈഭവവും കര്‍മ്മശേഷിയും ലോക നിലവാരത്തോളം ഉയര്‍ന്നു  നില്‍ക്കുകയും മലയാളി പയ്യന്മാര്‍ സാങ്കേതിക മികവുകള്‍ കൊണ്ട്‌ ലോക ഭൂപടങ്ങളില്‍  സാന്നിധ്യമറിയിക്കുകയും ചെയ്യുമ്പോഴാണ്‌, മസ്‌തിഷ്‌കം ദ്രവിച്ച ഒരു മുഖ്യമന്ത്രി  വിടുവായത്തവും ഗോഷ്‌ടികളും കൊണ്ട്‌ ലോകത്തിന്‌ മുമ്പില്‍ അപഹാസ്യനാവുന്നത്‌.  നിര്‍മ്മാണാത്മകമായ മലയാളിയുടെ സാമാന്യ ചിന്തകള്‍ക്ക്‌ മീതെ, നശീകരണാത്മകതയുടെ  പുതപ്പ്‌ വലിച്ചിടുക മാത്രമായിരുന്നു അഞ്ചു വര്‍ഷക്കാലത്തെ അച്യുതാനന്ദ യുഗത്തിന്റെ  നേട്ടം. എന്നിട്ടും യാതൊരു ജാള്യതയുമില്ലാതെ അധികാരം തിരിച്ചുപിടിക്കാമെന്ന്‌  മന:പായസമുണ്ട്‌, ഇടതുസര്‍ക്കാറിന്റെ വികസന മുന്നേറ്റ യാത്രക്ക്‌  കൊടിവീശിയിരിക്കുകയാണ്‌ മുഖ്യമന്ത്രി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span  &gt;സി.പി.എം. ഇപ്പോള്‍ ഒരു അഗ്‌നി  പര്‍വ്വതമാണ്‌. ഉള്ളിലെ തീ ഏതു നിമിഷവും ലാവയായി പൊട്ടിയൊഴുകാന്‍ പാകത്തില്‍  തിളച്ചു മറിയുകയാണ്‌. ഒരു അങ്കത്തിനുകൂടി കോപ്പു കൂട്ടുന്ന അച്യുതാനന്ദന്റെ  ഏകപക്ഷീയമായ മുന്നേറ്റത്തെ എങ്ങിനെ മലര്‍ത്തിയടിക്കണമെന്ന ഗവേഷണമാണ്‌ ആ  പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്‌. അതിനെ മറികടക്കാനുള്ള ഓവര്‍  സ്‌മാര്‍ട്ട്‌നസ്‌ കാണിക്കുകയാണിപ്പോള്‍ മുഖ്യമന്ത്രി. ഇതിന്‌ കൂട്ടിരിക്കാന്‍  നിരവധി ദുര്‍ഭൂതങ്ങള്‍ അദ്ദേഹത്തിന്‌ ചുറ്റുമുണ്ട്‌. പ്രവചനങ്ങള്‍ കൊണ്ട്‌ പുതിയ  പ്രതീക്ഷകള്‍ നല്‍കുകയാണ്‌ ഈ ദുര്‍ഭൂതങ്ങള്‍. അധികാരം മനുഷ്യനെ ഏറ്റവും  മത്തുപിടിപ്പിക്കുന്നത്‌ വാര്‍ദ്ധക്യ കാലത്താണെന്ന്‌ നമ്മെ വീണ്ടും വീണ്ടും  ഓര്‍മ്മിപ്പിക്കുന്നത്‌ അച്യുതാനന്ദനാണ്‌. മലര്‍പൊടിക്കാരന്റെ കിനാവിനപ്പുറം  നീളുകയില്ല ഈ സ്വപ്‌നങ്ങളെന്ന്‌ സി.പി.എമ്മിനകത്ത്‌ നന്നായറിയുന്ന ഒരാളേ ഉള്ളൂ.  അത്‌ സഖാവ്‌ പിണറായി വിജയനാണ്‌. സമയമാവട്ടെ, അപ്പോള്‍ പറയാം എന്ന നിലപാടില്‍  നില്‍ക്കുകയാണിപ്പോള്‍ അദ്ദേഹം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span  &gt;രാഷ്‌ട്രീയത്തില്‍ പലപ്പോഴും കിടമത്സരങ്ങളും  കുതികാല്‍ വെട്ടുകളും നടക്കാറുണ്ട്‌. ആദര്‍ശത്തിന്റെ മൂടുപടം കൊണ്ടാണ്‌ ഇതിനെ പലരും  ന്യായീകരിക്കാറുള്ളത്‌. മുന്നിലുള്ളവനെ വെട്ടിമാറ്റിയാല്‍ മാത്രമേ മുന്നേറാനാവൂ  എന്ന ലേഡി മാക്‌ബത്തിന്റെ വിഷലിപ്‌തമായ ചിന്തയാണ്‌ ഈ കുതികാല്‍ വെട്ടിനു മനുഷ്യനെ  പ്രേരിപ്പിക്കുന്നത്‌. കയ്യില്‍ കത്തി കൊടുത്തിട്ടും രാജാവിനെ കൊല്ലാതെ  നിസ്സഹായനായി തിരിച്ചുവരുന്ന മാക്‌ബത്തിനോട്‌, നിങ്ങള്‍ ഒരാണാണോ എന്ന്‌ ചോദിക്കുന്ന  ലേഡി മാക്‌ബത്തിന്റെ അധികാര ദുരയാണിപ്പോള്‍ രാഷ്‌ട്രീയത്തില്‍ കാണുന്നത്‌.  വസ്‌തുതാപരമായ യാതൊരു തെളിവുകളുമില്ലാത്ത ആരോപണങ്ങളുടെ കത്തിയാഴ്‌ത്താന്‍  അച്യുതാനന്ദനെ പ്രേരിപ്പിക്കുന്ന ശക്തി ഏതു ലേഡി മാക്‌ബത്താണെന്ന്‌ കേരളം  തിരിച്ചറിയേണ്ടതുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനും തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കും  ശേഷം കടപുഴകി വീണ സി.പി.എമ്മിനെ പിടിച്ചുയര്‍ത്താന്‍ അച്യുതാനന്ദന്റെ ഖലാസികള്‍  എത്ര പരിശ്രമിച്ചാലും സാധ്യമാവില്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span  &gt;ജനാധിപത്യത്തിന്റെ യുദ്ധത്തില്‍ മുഖത്തോട്‌  മുഖം പൊരുതാനുള്ള ആര്‍ജ്ജവം നമ്മുടെ ശത്രുക്കള്‍ക്കില്ലാത്തതിനാലാണ്‌ അവരെപ്പോഴും  ഒളിയാക്രമണങ്ങള്‍ നടത്തുന്നത്‌. ഒളിയാക്രമണങ്ങളില്‍ ഒരു ചതി ഒളിഞ്ഞു കിടപ്പുണ്ട്‌.  ആ ചതിയാണ്‌ അച്യുതാനന്ദന്‍ എന്ന കേരള മുഖ്യമന്ത്രിയുടെ മുഖമുദ്ര. കഴിഞ്ഞ നിയമസഭാ  തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ തന്റെ പാര്‍ട്ടിക്കു നേരെ പ്രയോഗിച്ചതും ഈ  ഒളിയാക്രമണമായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയാണ്‌ 2006ല്‍  അരങ്ങേറിയത്‌. ചില മാധ്യമപ്രവര്‍ത്തകരെയും കരിമ്പൂച്ചകളായ ചില ഉദ്യോഗസ്ഥരെയും  കൂട്ടുപിടിച്ചായിരുന്നു അന്നത്തെ നാടകം. അച്യുതാനന്ദനു മുന്നില്‍ അന്ന്‌  കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മുട്ടിലിഴഞ്ഞു. മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന  പ്രതിച്ഛായയുടെ മറവില്‍ മുഖ്യമന്ത്രിക്കസേരയും വി.എസ്‌. തട്ടിയെടുത്തു. ഇതിനു കേരളം  നല്‍കേണ്ടി വന്ന വില അതി ഭീകരമായിരുന്നുവെന്ന്‌ അഞ്ചു വര്‍ഷത്തിനു ശേഷം നാം  തിരിച്ചറിയുകയാണ്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span  &gt;കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബാലന്‍സ്‌ ഷീറ്റില്‍ അച്യുതാനന്ദന്‌  അവകാശപ്പെടാന്‍ എന്തു നേട്ടമാണുള്ളത്‌? റോക്കറ്റ്‌ വേഗതയില്‍ ലോകം മുന്നോട്ട്‌  ഗമിച്ച ഈ അര പതിറ്റാണ്ടിനിടയില്‍ എന്തു സ്വപ്‌നമാണ്‌ അദ്ദേഹം കേരളത്തിന്‌  സമ്മാനിച്ചത്‌? വികലമായ ചില ഗോഷ്‌ടികളല്ലാതെ, മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം  ബാക്കിവെച്ചു പോകുന്നത്‌ അടുത്ത സര്‍ക്കാറിന്റെ നടുവൊടിക്കുന്ന സാമ്പത്തിക  ബാധ്യതകള്‍ മാത്രമാണ്‌. 2006ലെ പ്രക്ഷുബ്‌ധമായ കാലാവസ്ഥയില്‍, അച്യുതാനന്ദന്‍  സീറ്റ്‌ തരപ്പെടുത്തുമ്പോള്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ പ്രതീക്ഷിച്ച ചില  കാര്യങ്ങളുണ്ടായിരുന്നു. അതിലൊന്നു പോലും പുലര്‍ന്നു കാണാത്ത നിരാശയാണ്‌ ഏറാമലയും  ഒഞ്ചിയവും മാവൂരും മൂക്കുകുത്തി വീഴാന്‍ ഇടയാക്കിയത്‌. 2006ല്‍ കളിച്ച അതേ  ഗിമ്മിക്കുകള്‍ കൊണ്ട്‌ 2011ലും ആളാവാമെന്ന വി.എസിന്റെ മോഹം ഏറ്റവും മിതമായി  പറഞ്ഞാല്‍ ഒരതിമോഹമാണ്‌. അതിന്‌ വഴങ്ങാതിരിക്കാനുള്ള രാഷ്‌ട്രീയ പ്രബുദ്ധതയാണ്‌  2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മലയാളികള്‍  പ്രകടിപ്പിച്ചത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span  &gt;കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ചിലര്‍ സമര്‍ത്ഥരാണ്‌.  സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി തെളിച്ചമുള്ള ഏതു കുളവും ഈ സാമര്‍ത്ഥ്യക്കാര്‍  കലക്കി നശിപ്പിച്ചു കളയും. അത്തരം ചില കുളം കലക്കലുകളാണ്‌ ഇപ്പോള്‍ കേരള  രാഷട്രീയത്തില്‍ അരങ്ങേറുന്നത്‌. ഈ കുളം കലക്കികള്‍ ലക്ഷ്യമാക്കുന്നതൊന്നും വരുന്ന  നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോവുന്നില്ലെന്നുറപ്പാണ്‌. അച്യുതാനന്ദനും  സംഘവും ഇപ്പോള്‍ നടത്തിവരുന്ന അപഹാസ്യമായ ഈ പാഴ്‌വേല കേരള ജനത പുഛിച്ചു തള്ളുകതന്നെ  ചെയ്യും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span  &gt;അല്ലെങ്കിലും ഒരു ധര്‍മ്മ സമരം നയിക്കാനുള്ള എന്തു യോഗ്യതയാണ്‌  ഇടതുപക്ഷത്തിനുള്ളത്‌? ബാലകൃഷ്‌ണപിള്ളയെ ജയിലിലടച്ചത്‌ ഏറ്റവും വലിയ ഭരണ നേട്ടമായി  അച്യുതാനന്ദന്‍ നീട്ടിപ്പറയുമ്പോള്‍, അദ്ദേഹത്തിന്റെ ഒക്കത്തിരുന്ന്‌ ലാവ്‌ലിന്‍,  ലാവ്‌ലിന്‍ എന്ന്‌ വിലപിക്കുന്ന പിണറായിയെ ആരും കാണുന്നില്ലേ? ചെയ്യാത്ത  കുറ്റത്തിന്റെ പേരില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കു പിറകെയോടുന്ന അച്യുതാനന്ദന്‍,  സ്വന്തം അന്തപുരത്തില്‍ വാഴുന്ന രാജകുമാരന്റെ ലീലാ വിലാസങ്ങള്‍ കാണുന്നില്ലേ?  തെരഞ്ഞെടുപ്പിന്‌ ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഏതു വാജി തൈലത്തിന്റെ  ശേഷിയാണ്‌ അച്യുതാനന്ദനെ ഇത്തരത്തില്‍ ചൂടുപിടിപ്പിച്ചത്‌? നാലേമുക്കാല്‍  കൊല്ലമില്ലാത്ത എന്തു ധാര്‍മ്മികതയാണ്‌ ഈ പന്ത്രണ്ടാം മണിക്കൂറില്‍ അച്യുതാനന്ദനെ  ആവേശിച്ചിരിക്കുന്നത്‌? രാഷ്‌ട്രീയ ബോധമുള്ള ഏതൊരാള്‍ക്കും ഇതിനു പിന്നിലെ  ദുഷ്‌ടലാക്ക്‌ ബോധ്യപ്പെടുക തന്നെ ചെയ്യും. വികസനമോ ജനക്ഷേമമോ പറയാനില്ലാതെ  വിയര്‍ക്കുന്ന ഒരു മുന്നണിക്ക്‌ ജനങ്ങളുടെ മുന്നിലിറങ്ങാന്‍ ക്രിമിനലുകളും  അഭിസാരികകളും ശിഖണ്‌ഡികളായി നില്‍ക്കേണ്ടിവരുന്നത്‌ ജനാധിപത്യത്തിന്റെ ദുര്യോഗം  മാത്രമാണ്‌. സ്‌മാര്‍ട്‌സിറ്റിയെന്ന സ്വപ്‌നപദ്ധതിയെ അഞ്ചു വര്‍ഷം  തടഞ്ഞുവെച്ചതിന്റെ പാപം ഏതു ഗംഗയിലാണ്‌ ഈ മുഖ്യമന്ത്രി കഴുകിക്കളയുക? ഒരു തലമുറയുടെ  സ്വപ്‌നങ്ങളത്രയും ചുഴറ്റിയെറിഞ്ഞ ഈ പിന്തിരിപ്പന്മാര്‍ക്ക്‌, ഇപ്പോള്‍ തോന്നുന്ന  അധികാര മോഹത്തെ അതിമോഹമെന്നല്ലാതെ എന്തു പേരിട്ടാണു വിളിക്കുക? മേലനങ്ങാതെ  സുഖശീതളഛായയില്‍ കഴിയുന്നവര്‍ക്ക്‌ അധികാരം ഒരു പൂവന്‍ പഴം മാത്രമാണ്‌. അത്‌  തൊലിയുരിഞ്ഞ്‌ വായില്‍ വെച്ചു കൊടുക്കാന്‍ ഇനിയും ജനങ്ങളെ കിട്ടില്ലെന്ന്‌  തിരിച്ചറിയുന്നത്‌ നന്ന്‌. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌  പാര്‍ട്ടിയുടെ പ്രമുഖ നേതാവും ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന  പി. ശശി എഴുതിയ കത്തിലെ വരികള്‍ ഇത്തരുണത്തില്‍ വായിക്കുന്നത്‌ പ്രസക്തമാണെന്ന്‌  തോന്നുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span  &gt;``നന്നേ ചെറുപ്പം മുതല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട്‌  പ്രവര്‍ത്തിക്കുന്ന ഒരു എളിയ പ്രവര്‍ത്തകനാണു ഞാന്‍. ജീവിതത്തിന്റെ നല്ലഭാഗവും  ആരോഗ്യത്തിന്റെ നല്ലഘട്ടവും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി അര്‍പ്പണ  ബോധത്തോടെ സമര്‍പ്പിച്ചിട്ടുണ്ട്‌ എന്നാണ്‌ എന്റെ ബോധ്യം. അതില്‍  ചാരിതാര്‍ത്ഥ്യമുണ്ട്‌. നിരവധി മര്‍ദ്ദനങ്ങളും ജയില്‍ വാസവും കേസുകളും അപവാദ  പ്രചരണങ്ങളുമെല്ലാം സഹിച്ചിട്ടുണ്ട്‌. ഇപ്പോള്‍ എന്റെ ആരോഗ്യം ഓടി നടക്കുവാനും  സജീവമായി പ്രവര്‍ത്തിക്കുവാനും അനുവദിക്കുന്നില്ല. അത്തരമൊരു ഘട്ടത്തില്‍  ചികിത്സക്ക്‌ വിധേയനായപ്പോള്‍, പരസ്യമായി അവഹേളിക്കുന്നതിന്‌ കേന്ദ്ര കമ്മിറ്റി  അംഗവും മുഖ്യമന്ത്രിയുമായ വി.എസ്‌ അച്യുതാനന്ദന്‍ തയ്യാറായത്‌, വേദനയോടെ  ഓര്‍മ്മിക്കുകയാണ്‌. സര്‍വ്വസൗകര്യങ്ങളുടെയും കൊടുമുടിയിലിരിക്കുന്ന അദ്ദേഹത്തിന്‌,  സാധാരണ പ്രവര്‍ത്തകരുടെ ഇത്തരം വേദനകള്‍ ഓര്‍ക്കേണ്ട കാര്യമില്ല. കുടിപ്പക  തീര്‍ക്കുന്നതിന്‌ അദ്ദേഹത്തിന്‌ നല്ല ഒരു അവസരം ലഭിച്ച സന്തോഷമാണ്‌  കണ്ടത്‌''.&lt;br /&gt;ഈ കത്തെഴുതിയ പി. ശശി ഒരു സാധാരണ സി.പി.എം പ്രവര്‍ത്തകനല്ല. വെറുമൊരു  ജില്ലാ സെക്രട്ടറിയുമല്ല. അഞ്ചു വര്‍ഷം ഇ.കെ. നായനാര്‍ എന്ന മുഖ്യമന്ത്രിയുടെ  പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന, പതിറ്റാണ്ടുകള്‍ ഒരേ പാര്‍ട്ടിയില്‍  ഉണ്ടുറങ്ങിയ വി.എസിന്റെ സഖാവാണ്‌.&lt;br /&gt;ഈ സഖാവിനു പോലും അച്യുതാനന്ദനെക്കുറിച്ച്‌  പറയാനുള്ളത്‌ ഇത്തരത്തിലാണെങ്കില്‍, അദ്ദേഹം എതിരാളികളോട്‌ കാണിക്കുന്ന കുടിപ്പകയെ  രാഷ്‌ട്രീയ വൈരത്തിന്റെ തീക്കനലായി അല്ലാതെ എങ്ങനെ കാണാന്‍ കഴിയും? മൂര്‍ഖന്‍  പാമ്പിനേക്കാള്‍ വിഷമുള്ള ഒരു മുഖ്യമന്ത്രി കുടിപ്പക തീര്‍ക്കാനുള്ള ആയുധമായി തന്റെ  അധികാരത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിനെ രാഷ്‌ട്രീയമായി നേരിടുകയെന്നത്‌ ഏതൊരു  രാഷ്‌ട്രീയ പാര്‍ട്ടിയുടെയും അനിവാര്യ ദൗത്യമാണ്‌. എഴുതിത്തയ്യാറാക്കിയ  തിരക്കഥക്കനുസൃതമായി ആടിത്തിമര്‍ക്കുന്ന ഈ മുഖ്യമന്ത്രിക്കല്ലേ ഇപ്പോള്‍ ഒരു  കൈവിലങ്ങാവശ്യം?.. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-3794597006427195358?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/3794597006427195358/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=3794597006427195358' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/3794597006427195358'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/3794597006427195358'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2011/02/blog-post_24.html' title='അതിമോഹികളുടെ  സ്വപ്‌നാടനം'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-1524936044256673411</id><published>2011-02-09T03:23:00.000-08:00</published><updated>2011-02-09T03:24:40.781-08:00</updated><title type='text'>ഇപ്പോള്‍ പരിധിക്ക്‌ പുറത്താണ്‌</title><content type='html'>&lt;span  &gt;ഉപയോഗിച്ചു വലിച്ചെറിയുക എന്ന ശീലം ജീവിതത്തിന്റെ  ഭാഗമായിത്തീര്‍ന്ന അതിവേഗതയുടെ കാലമാണിത്‌. ഉപയോഗിച്ച്‌ വലിച്ചെറിയുക എന്ന  ആശയത്തിനുതന്നെ രണ്ട്‌ തലങ്ങളുണ്ട്‌. ഒന്ന്‌: ഞങ്ങള്‍ ഉപയോഗിക്കാന്‍  ജീവിക്കുന്നവരാണെന്നും, രണ്ടാമത്തേത്‌ സൂക്ഷിച്ചുവെക്കണമെന്നില്ലാത്തതിനാല്‍  ഞങ്ങള്‍ വലിച്ചെറിയുന്നുവെന്നുമാണത്‌. നവ കാപ്പിറ്റലിസത്തിന്റെ ഇറക്കുമതിയായ ഈ  പ്രത്യയശാസ്‌ത്രം അതിദാരുണമായി നമ്മുടെയെല്ലാം ഹൃദയത്തെ  വരിഞ്ഞുമുറുക്കിക്കഴിഞ്ഞിരിക്കുന്നു. കരിമ്പ്‌ ജ്യൂസ്‌ അടിക്കുന്ന യന്ത്രം പുതിയ  കാലത്തിന്റെ ഒരു പ്രതീകമായി നിരീക്ഷിക്കാവുന്നതാണ്‌. കരിമ്പിന്റെ അവസാന സത്തയും  പിഴിഞ്ഞെടുക്കാന്‍ മിടുക്കനായ ഈ മെഷീന്‍ ഒരു ഉപയോഗവുമില്ലാത്ത ചണ്ടി വേര്‍തിരിച്ചു  മാറ്റിത്തരികയും അവസാന തുള്ളി കരിമ്പിന്‍ ജ്യൂസ്‌വരെ ശേഖരിച്ചു നല്‍കുകയും  ചെയ്യുന്നുണ്ട്‌. ജീവിതമിപ്പോള്‍ കരിമ്പ്‌ ജ്യൂസ്‌ യന്ത്രംപോലെയാണ്‌.  നമുക്കാവശ്യമുള്ളതിനെ ഞെക്കി പിഴിഞ്ഞ്‌ മുമ്പിലെത്തിക്കുകയും ആവശ്യമില്ലാത്തതിനെ  വലിച്ചെറിയാന്‍ ശീലിപ്പിക്കുകയുമാണ്‌. എല്ലാം കണ്ടും കേട്ടും വളര്‍ന്നുവരുന്ന പുതിയ  തലമുറക്കാവട്ടെ, കൃത്യമായ നിരീക്ഷണ പാടവവും അനിതരസാധാരണമായ അനുകരണശേഷിയുമുണ്ട്‌.  അതുകൊണ്ടുതന്നെ തൊട്ടുമുമ്പ്‌ കഴിഞ്ഞതിനെ പകര്‍ത്തി വെച്ചുകൊണ്ടാണ്‌ ഇവര്‍  ജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്നത്‌. ആലുവയിലെ കൊട്ടാര സദൃശമായ  വീട്ടില്‍, എല്ലാ സൗകര്യങ്ങളോടെയും ജീവിച്ച അമ്മ, സമൃദ്ധിയുടെ നടുവില്‍ തടങ്കലില്‍  കഴിഞ്ഞതിന്റെ വേദനിപ്പിക്കുന്ന ചിത്രം നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്‌.  അര്‍ബുദത്തിന്റെ നീരാളിപിടുത്തത്തില്‍ ശരീരം തകര്‍ന്നുപോയപ്പോള്‍,  പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ പഴുത്ത്‌ നാറിയപ്പോള്‍, ഇനി പിഴിഞ്ഞെടുക്കാന്‍  ഒന്നുമില്ലാത്ത ഒരമ്മയെ മുറിയില്‍ അടച്ചുപൂട്ടിയ മകള്‍, ഈ കരിമ്പ്‌ജ്യൂസ്‌  യന്ത്രത്തിന്റെ സമകാലികതയെ തന്നെയാണ്‌ ഓര്‍മ്മിപ്പിച്ചത്‌. ആവശ്യം കഴിഞ്ഞതെന്തും  നമുക്കിപ്പോള്‍ മാലിന്യങ്ങളാണ്‌. മാലിന്യങ്ങളോടുള്ള മലയാളിയുടെ പ്രാകൃതമായ ഒരു  പെരുമാറ്റമുണ്ട്‌. എന്റെ മുറ്റത്തുനിന്ന്‌ അത്‌ മാറ്റുക മാത്രമാണ്‌ എനിക്ക്‌  പ്രധാനം. അടുത്ത വീട്ടുകാരന്റെ ഉമ്മറത്തേക്കെറിഞ്ഞാലും വിരോധമില്ല. ഇത്തരത്തില്‍  പാഴ്‌വസ്‌തുക്കളെപ്പോലെ എറിഞ്ഞുകളയുന്ന ജീവിതങ്ങള്‍ ഈ കാലത്തിന്റെ മാലിന്യങ്ങളായി  വൃദ്ധസദനങ്ങളെന്ന കുപ്പത്തൊട്ടിയില്‍ എച്ചിലുകള്‍തിന്ന്‌  ജീവിക്കുകയാണ്‌.&lt;br /&gt;മനുഷ്യന്റെ സംസ്‌കാരത്തിനു സംഭവിച്ച ഈ ഗതിമാറ്റത്തിന്റെ  കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്‌. ജീവിതത്തോടുള്ള മാറിയ കാഴ്‌ചപ്പാടുതന്നെയാണ്‌  പ്രധാനം. ജീവിതമിപ്പോള്‍ തിരക്കുപിടിച്ച നഗരത്തിലെ വേഗമേറിയ ഗതാഗതംപോലെയാണ്‌.  ആര്‍ക്കും ഒന്നിനും നേരമില്ലാതെ, വേഗത്തിലെത്തുന്നവര്‍ മാത്രം  ജേതാവാകുകയാണിപ്പോള്‍. സ്വാഭാവികമായ ഈ ഗതിവേഗത്തില്‍ തീവണ്ടികളിലെഴുതിയ വാചകംപോലെ  `ലെസ്‌ ലഗേജ്‌, മോര്‍ കംഫര്‍ട്ട്‌' എന്നാണ്‌ മനുഷ്യന്‍ ചിന്തിക്കുന്നത്‌. ഈ  യാത്രയില്‍ ഭാരിച്ചതൊന്നും കെട്ടിവലിക്കാന്‍ മനസ്സില്ലാത്തവര്‍ ചുമക്കേണ്ടിവരുന്ന  പലതിനെയും വഴിയിലുപേക്ഷിക്കുകയാണ്‌. ഇങ്ങനെ ചുമക്കപ്പെടുന്ന ഭാരങ്ങളാണ്‌ പുതിയ  കാലത്തെ വാര്‍ദ്ധക്യങ്ങള്‍. ഫ്‌ളാറ്റിലെ സൗകര്യക്കുറവ്‌, ആര്‍ഭാടമുള്ള വീടുകളിലെ  ഐശ്വര്യക്കുറവ്‌ തുടങ്ങി കുട്ടികളുടെ പഠനത്തിനും അതിഥികളുടെ സ്വീകരണങ്ങള്‍ക്കും  തടസ്സം എന്നുവരെ എത്തിനില്‍ക്കുകയാണ്‌ ഡിസ്‌പോസ്‌ ചെയ്യാനുള്ള ന്യായവാദങ്ങള്‍.  നമ്മള്‍ വളരെ പ്രായോഗികരായിത്തീരുമ്പോള്‍, അലിവ്‌, ദയ, കാരുണ്യം എന്നീ  വികാരങ്ങളെല്ലാം അര്‍ത്ഥമില്ലാതായിത്തീരുന്നു. അത്തരമൊരു കാലത്തിന്റെ അജണ്ടകള്‍  എന്തൊക്കെയാവുമെന്ന ആലോചനക്കുമുണ്ട്‌ ചില പുതുമകള്‍.&lt;br /&gt;അത്യന്താധുനിക സാങ്കേതിക  സംവിധാനങ്ങളുടെ ഉത്തുംഗതയിലാണ്‌ പുതിയ തലമുറ ജീവിക്കുന്നത്‌. ക്ലാസ്സ്‌ മുറികളിലെ  ഇവരുടെ പ്രകടനങ്ങള്‍ അധ്യാപകരെയും, വീട്ടകങ്ങളിലെ പെരുമാറ്റങ്ങള്‍ രക്ഷിതാക്കളെയും  ഒരുപോലെ സ്‌തബ്‌ധരാക്കുകയാണ്‌. നിയന്ത്രണങ്ങളുടെയും പാരമ്പര്യങ്ങളുടെയും  വേലിക്കെട്ടുകളെ ഇവര്‍ സ്വയം തകര്‍ത്തിരിക്കുന്നു. ജീവിതത്തെ ആസ്വാദനങ്ങളോട്‌  കൂട്ടിക്കെട്ടിയാണ്‌ ഈ കുട്ടികള്‍ വായിക്കുന്നത്‌. പഴയ സദാചാര വിചാരങ്ങള്‍  ഇവര്‍ക്ക്‌ ഒരു കൗതുകമോ തമാശയോ മാത്രമാണ്‌. അവര്‍ കണ്ടും കെട്ടും വളര്‍ന്നു  വലുതാകുന്ന സാമൂഹ്യ ചുറ്റുപാടില്‍ ലൈംഗികത ഒരു തുറന്ന പുസ്‌തകമാണ്‌. ഇടപഴകാനുള്ള  അവസരങ്ങള്‍, സ്വാതന്ത്ര്യങ്ങള്‍, പ്രോത്സാഹനങ്ങള്‍ എന്നിവ ചേര്‍ന്നുണ്ടായ പുതിയ  രൂപമാറ്റത്തിനു മുന്നില്‍ അദ്ധ്യാപകരും രക്ഷിതാക്കളും നിശബ്‌ദരായി  നിന്നുപോവുകയാണ്‌. ഇങ്ങനെയൊക്കെ അനുവദിച്ചില്ലെങ്കില്‍ സ്വയം ഒരു അപരിഷ്‌കൃതനായി  മാറുന്നതിന്റെ അപകര്‍ഷ ബോധവും ചില രക്ഷിതാക്കളുടെയെങ്കിലും മനസ്സിലുമുണ്ട്‌.  അത്തരത്തിലുള്ള ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ തലം ഇവിടെ  രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. `നില്‍ക്കാന്‍ ഒരിടം തന്നാല്‍ ഭൂമിയെ ഞാന്‍  ഉയര്‍ത്തിക്കാണിക്കാം' എന്ന്‌ ആര്‍ക്കിമെഡീസ്‌ എന്ന മഹാനായ ശാസ്‌ത്രജ്ഞന്‍  പറഞ്ഞിട്ടുണ്ട്‌. പുതിയ യൗവ്വനത്തിന്റെ അതിരുകടന്ന ആത്മവിശ്വാസം ആര്‍ക്കിമെഡീസിനെ  മറ്റൊരു തലത്തില്‍ വായിപ്പിക്കുകയാണ്‌. അസാധ്യമായത്‌ ഒന്നുമില്ലെന്ന്‌  പ്രഖ്യാപിക്കുമ്പോള്‍തന്നെ, എന്തിനെയും ചവിട്ടിമെതിച്ചു മുന്നോട്ട്‌ പോവുക എന്ന  ധിക്കാരവും ഈ തലമുറക്കുണ്ട്‌. പ്രണയത്തില്‍പോലും ഈ മാറ്റമുണ്ടെന്ന്‌ കാമ്പസ്‌  ജീവിതത്തിന്റെ ദൈനംദിനചര്യകള്‍ കാണുന്ന അദ്ധ്യാപകര്‍ക്ക്‌ തിരിച്ചറിയാനാവുന്നതാണ്‌.  കോളജ്‌ അദ്ധ്യാപകനായ വീരാന്‍കുട്ടിയുടെ `സ്റ്റഡിലീവ്‌' എന്ന കവിതയില്‍ ഇങ്ങനെ  വായിക്കാം.&lt;br /&gt;പകല്‍ മിസ്സ്‌ / എന്നെ വിളിച്ചു. എടുത്തില്ല, മിസ്‌ കോളായി. രാത്രി /  ഞാന്‍ മിസ്സിനെ / വിളിച്ചു; എടുത്തു / `കോളായി'. അത്തരത്തിലായിരിക്കുന്നു പുതിയ  കാമ്പസ്‌ ജീവിതം.&lt;br /&gt;പാശ്ചാത്യ ജനതയെയും അവരുടെ സംസ്‌കാരത്തെയും മതിമറന്ന്‌  അനുകരിച്ചാണ്‌ ആഗോളവല്‍ക്കരണത്തിന്റെ പുതിയ കാലത്ത്‌ നമ്മള്‍ ആസ്വാദനത്തിന്റെ  ജീവിതം പഠിച്ചത്‌. എന്നാല്‍ പാശ്ചാത്യര്‍ ആ കാലത്തെ മറികടന്ന്‌ പ്യൂപ്പയില്‍  നിന്നിറങ്ങിവന്ന ശലഭങ്ങളെപ്പോലെ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേക്ക്‌  പറന്നെത്തിയിരിക്കുന്നു. അതുകൊണ്ടാണ്‌ ആത്മീയത അവര്‍ക്കൊരു കവചമാവുന്നത്‌. വളരെ  ക്ഷണികമായ ഒരു അവസ്ഥ മാത്രമാണീ ആസ്വാദനത്തിന്റെ കാലം. ലോകം അതി തീവ്രം അതിനെ  കയ്യൊഴിയുകതന്നെ ചെയ്യും. കാരണം അതിനൊരിക്കലും സ്ഥായിയായി നിലനില്‍ക്കാനാവില്ല.  എല്ലാ ആസ്വാദനങ്ങളും സൃഷ്‌ടിക്കുന്ന ഒരു മഹാ ശൂന്യതയുണ്ട്‌. അത്‌ നിരാശയുടെ  പടുകുഴിയിലേക്കും ഉന്‍മാദത്തിലേക്കുമാണ്‌ മനുഷ്യനെ നയിക്കുക. അവിടന്നങ്ങോട്ട്‌  മനുഷ്യന്‍ തിരിച്ചുനടന്നുവെന്നതിന്‌ ചരിത്രം സാക്ഷിയാണ്‌. എല്ലാ സംസ്‌കാരങ്ങളും  തകര്‍ന്നടിഞ്ഞത്‌ അത്തരമൊരു ജീര്‍ണ്ണതയുടെ തുടര്‍ച്ചയായിട്ടാണ്‌. പുതിയവ  മുളച്ചുവന്നതും ഈ ജീര്‍ണ്ണതയുടെ അഴുക്കുചാലുകള്‍ക്കിടയിലൂടെയാണ്‌. അതുകൊണ്ട്‌  പ്രതീക്ഷയുടെ വെളിച്ചം അണഞ്ഞുപോവുന്നില്ല. എന്നാല്‍ പരിധിക്ക്‌ പുറത്തുനില്‍ക്കുന്ന  ഈ കാലത്തെ, ക്രമീകരിക്കാനുള്ള തീവ്രയത്‌നങ്ങളാണ്‌ ഓരോ സമൂഹവും നിര്‍വ്വഹിക്കേണ്ട  ദൗത്യം. വെളിച്ചം വരുന്നതുവരെ കാത്തിരിക്കാന്‍ നമുക്ക്‌ സമയമില്ലെന്നതാണ്‌ നേര്‌.  &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-1524936044256673411?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/1524936044256673411/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=1524936044256673411' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/1524936044256673411'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/1524936044256673411'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2011/02/blog-post.html' title='ഇപ്പോള്‍ പരിധിക്ക്‌ പുറത്താണ്‌'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-7849611829599619706</id><published>2010-12-21T03:47:00.000-08:00</published><updated>2010-12-21T04:03:10.826-08:00</updated><title type='text'>മഞ്ഞളാംകുഴി അലി: ഇനിയും ബോംബുകളുണ്ട്‌</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_RV-Kw_MtPk0/TRCXdEQGKhI/AAAAAAAAAFo/WlKTEvY7WzM/s1600/ali.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 224px;" src="http://1.bp.blogspot.com/_RV-Kw_MtPk0/TRCXdEQGKhI/AAAAAAAAAFo/WlKTEvY7WzM/s320/ali.jpg" border="0" alt="" id="BLOGGER_PHOTO_ID_5553104866161076754" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; color: rgb(204, 0, 0); "&gt;&lt;i&gt;പ്രവാസവും സിനിമയും രാഷ്‌ട്രീയവും ഇഴചേര്‍ന്നതാണ്‌ മഞ്ഞളാംകുഴി  അലിയുടെ ജീവിതം രാഷ്‌ട്രീയ രംഗത്തെത്തിയത്‌ ആകസ്‌മികമാണെങ്കിലും, ജീവിതത്തിലെ  ഏറ്റവും വലിയ കാന്‍വാസ്‌ രാഷ്‌ട്രീയമാണെന്ന്‌ അനുഭവം കൊണ്ട്‌ അലി പഠിച്ചു. ആ  കാന്‍വാസിലെ അരൂപികളെക്കുറിച്ചും ദയാരഹിതമായ ഏകാധിപത്യത്തെക്കുറിച്ചും അദ്ദേഹം  മനസ്സു തുറക്കുന്നു.&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;span &gt;&lt;div&gt;&lt;span &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;span class="Apple-style-span" &gt;54 കൊല്ലം &lt;/span&gt;&lt;span class="Apple-style-span" &gt; പാര്‍ട്ടിക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച രാജേന്ദ്രന്‍ മാഷോട്‌ ഒരിറ്റു ദയ  കാണിക്കാത്ത പാര്‍ട്ടിയാണ്‌ സി.പി.എം. മലപുറം ജില്ലയില്‍  പാര്‍ട്ടികെട്ടിപ്പടുത്തത്‌ മാഷുടെ ജീവിതം കൊണ്ടായിരുന്നു. അദ്ദേഹം  മരണക്കിടക്കയിലായപ്പോഴും ഒരു നേതാവും കാണാനെത്തിയില്ല. അഴിമതിയോട്‌  രാജിയാവാത്തതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റപത്രം ഒടുവില്‍ മരണത്തിനു കീഴടങ്ങും  മുമ്പ്‌ രാജേന്ദ്രന്‍ മാഷ്‌ എന്നോട്‌ നടത്തിയ ഒരഭ്യര്‍ത്ഥന; ഇനിയൊരിക്കലും  സി.പി.എമ്മിനു വേണ്ടി മത്സരിക്കരുതെന്നായിരുന്നു. മലപ്പുറത്ത്‌ വി.എസ്‌.  വരുമ്പോഴൊക്കെ എന്റെ വീട്ടിലായിരുന്നു ഭക്ഷണം. മലപ്പുറം സമ്മേളനത്തിന്റെ മൂന്ന്‌  ദിവസവും അദ്ദേഹം താമസിച്ചത്‌ എന്റെ കൂടെയാണ്‌. അതുകൊണ്ടാവാം ഔദ്യോഗിക പക്ഷത്തിന്‌  ഞാന്‍ അനഭിമതനായത്‌. വി.എസിന്റെ കടുംപിടുത്തത്തിനുള്ളിലും ഒരു  നൈര്‍മല്ല്യമുണ്ടെന്ന്‌ എനിക്ക്‌ തോന്നിയിരുന്നു. അബ്‌ദുല്ലക്കുട്ടിയും, കെ.എസ്‌.  മനോജുമെല്ലാം വി.എസ്‌. പക്ഷക്കാരായി നിലകൊണ്ട പാര്‍ട്ടിക്കാരാണ്‌. ഞാന്‍  മുസ്‌ലിംലീഗില്‍ ചേരുകയാണെന്ന്‌ അറിയിച്ചപ്പോഴും അബ്‌ദുല്ലക്കുട്ടിയും മനോജും  പാര്‍ട്ടിവിടുകയാണെന്ന്‌ അറിഞ്ഞപ്പോഴും വി.എസ്‌. അരുതെന്ന്‌ പറഞ്ഞിട്ടില്ല. ഞങ്ങളെ  വിലക്കിയിട്ടുമില്ല.&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"  &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;രാഷ്‌ട്രീയ പ്രവര്‍ത്തകനാവുകയെന്നത്‌ ഒരിക്കലും ഞാന്‍  തെരഞ്ഞെടുത്ത വഴിയല്ല. ആകസ്‌മിതയോടെ വന്നുചേര്‍ന്നതാണ്‌. സിനിമയും നാടകവും സ്വപ്‌നം  കണ്ടു നടന്ന ഇടതു സഹയാത്രികനായിരുന്നു ഞാന്‍. ചെറുപ്പകാലത്ത്‌ വായനയും സാംസ്‌കാരിക  പ്രവര്‍ത്തനവുമൊക്കെ ഇടതു പക്ഷക്കാര്‍ക്കു മാത്രമാണെന്ന ഒരു ചിന്ത  വേരുന്നിയിരുന്നു. അക്കാലത്ത്‌ അതൊരു ഫാഷനായി കണ്ടിരുന്നുവെന്ന്‌ വേണെമെങ്കില്‍  പറയാം. കലാകാരന്മാരും കലാബോധമുള്ളവരുമെല്ലാം ഇടതുപക്ഷത്തു തന്നെ  നില്‍ക്കണമെന്നതായിരുന്നു അക്കാലത്തെ ഒരു രീതി. എന്റെ കുടുംബം ഭൂപരിഷ്‌കരണത്തിന്റെ  ഗുണം ലഭിച്ച കുടുംബങ്ങളിലൊന്നാണ്‌. അതിന്റെ ഒരു തുടര്‍ച്ചയാവണം എന്റെ പിതാവും  ഇടതുപക്ഷ സഹയാത്രികനായിരുന്നു. ഒരിക്കലും അദ്ദേഹം ഒരു രാഷ്‌ട്രീയ  പ്രവര്‍ത്തകനായിരുന്നില്ല.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;ഇടതുപക്ഷം ഒരു ഫാഷനായി മാറിയ അറുപതുകളിലാണ്‌ ഞാന്‍  ഇടത്തോട്ട്‌ ചായുന്നത്‌. അന്നത്തെ നേതാക്കളുടെ ലാളിത്യവും സ്വഭാവ ശുദ്ധിയും  പ്രതിബദ്ധതയുമെല്ലാം ഞാനുള്‍പ്പെടെയുള്ള അന്നത്തെ തലമുറയെ കമ്മ്യൂണിസ്റ്റ്‌  പക്ഷത്തേക്ക്‌ ആകര്‍ഷിച്ചിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ സ്വഭാവ  ശുദ്ധിയും പ്രതിബദ്ധതയുമുള്ള നേതാക്കള്‍ സി.പി.എമ്മിനകത്തില്ല. സി.പി.എം  നേതാക്കളിപ്പോള്‍ ജന്മിമാരും പ്രവര്‍ത്തകന്മാര്‍ കൂടിയാന്മാരുമാണ്‌. അത്രധിക്കാരവും  അഹങ്കാരവുമാണ്‌ ഓരോ നേതാവിനുമുള്ളത്‌. നൂറുതെരഞ്ഞെടുപ്പില്‍ തോറ്റാലും സി.പി.എം  പഠിക്കാന്‍ പോവുന്നില്ല. അവര്‍ ജീവിക്കുന്നത്‌ മറ്റൊരു  ലോകത്തിലാണ്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  &gt;പ്രവാസവും സിനിമയും&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;span class="Apple-style-span" &gt;1971ല്‍ തുടങ്ങിയതാണ്‌ പ്രവാസ ജീവിതം  85 വരെ അതു തുടര്‍ന്നു. പിന്നെ ഇടക്ക്‌ പോക്കും വരവുമായി. പ്രവാസിയായിരുന്ന ഞാന്‍,  പ്രവാസിമലയാളികളെക്കുറിച്ച്‌ എന്നും അഭിമാനം കൊള്ളാറുണ്ട്‌. നല്ല രാഷ്‌ട്രീയ  ബോധമുള്ളവരാണ്‌ പ്രവാസികള്‍. അവര്‍ കാണുന്ന ലോകത്തിന്റെ വേഗത നമ്മുടെ നാടിനു  കൈവരുന്നില്ലല്ലോ എന്ന്‌ ദുഃഖിക്കുന്നവരാണവര്‍. നാട്ടിലെ സിസ്റ്റങ്ങളോട്‌  അവര്‍ക്കുള്ള മതിപ്പുകുറവ്‌ വിമര്‍ശനാതുകമാവുമ്പോള്‍ അവര്‍ അരാഷ്‌ട്രീയ  വാദികളാണെന്ന്‌ നാം തെറ്റിദ്ധരിക്കാറുണ്ടെന്നു മാത്രം. യൂറോപ്പും മിഡില്‍ ഈസ്റ്റ്‌  രാജ്യങ്ങളും ഇവിടെത്തേക്കാള്‍ പത്തിരിട്ടി വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഇവിടെ  കാര്യങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതാണ്‌ പ്രവാസികളെ ദുഃഖിപ്പിക്കുന്നത്‌. ഗള്‍ഫ്‌  നാടുകളില്‍ കഴിയുന്നവര്‍ പ്രത്യേകിച്ച്‌ രാഷ്‌ട്രീയത്തേയും രാഷ്‌ട്രീയ  നേതൃത്വത്തെയും വളരെ ആദരവോടെ കാണുന്നവരാണ്‌.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" &gt;86ല്‍ എ.ടി. അബുവിനു വേണ്ടി ധ്വനി  എന്ന സിനിമ നിര്‍മ്മിച്ചാണ്‌ ഞാന്‍ സിനിമാ വ്യവസായത്തിലേക്കിറങ്ങിയത്‌. ദ കിംഗ്‌  ആയിരുന്നു ഏറ്റവും ഹിറ്റായ സിനിമ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  &gt;മുനീറും ഞാനും&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;span class="Apple-style-span" &gt;96ല്‍ മലപ്പുറം  ജില്ലയില്‍ ഇടതുപക്ഷത്തിന്‌ മത്സരിക്കാന്‍ ആളെക്കിട്ടാത്ത കാലത്താണ്‌ മക്കയില്‍  എന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന നടക്കുന്നത്‌. പരാജയപ്പെടുമെന്ന കാര്യത്തില്‍  ഒരു സംശയവുമില്ലാത്ത സീറ്റ്‌ മുസ്‌ലിംലീഗിന്റെ കോട്ടയായ മണ്‌ഡലം. നിര്‍ദ്ദേശം  വന്നപ്പോള്‍ തന്നെ ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. പിന്നെ പലതരത്തിലുള്ള  സമ്മര്‍ദ്ദങ്ങളായി. ജില്ലാ നേതാക്കള്‍ ബന്ധപ്പെട്ടപ്പോള്‍ മത്സരം പേടിച്ച്‌ ഞാന്‍  മദ്രാസിലേക്ക്‌ മുങ്ങി. ഒടുവില്‍ എന്റെ അദ്ധ്യാപകനും കമ്മ്യൂണിസ്റ്റ്‌  പാര്‍ട്ടിയുടെ ആദ്യകാല നേതാവുമായിരുന്ന രാജേന്ദ്രന്‍ മാസ്റ്ററുടെ നിര്‍ബന്ധത്തിനു  മുന്നില്‍ ഞാന്‍ വഴങ്ങുകയായിരുന്നു. ആ വാക്കുകള്‍ തട്ടാന്‍ എനിക്കു വകയായിരുന്നു.  തോല്‍വി ഉറപ്പുള്ളതിനാല്‍ 96ല്‍ മത്സരിക്കുമ്പോള്‍ ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല.  ജനങ്ങളോട്‌ ഇടപഴകാനറിയാത്ത ഞാന്‍ എങ്ങിനെയാണ്‌ ജയിക്കാന്‍ മത്സരിക്കുക?&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;ഞാന്‍  മങ്കട മണ്‌ഡലം ആദ്യമായി കാണുകയാണ്‌. അവിടത്തെ ജനങ്ങളെക്കുറിച്ചോ ആളുകളുടെ  പ്രാരാബ്‌ദ്ധങ്ങളെക്കുറിച്ചോ ഒരു ധാരണയുമുണ്ടായിരുന്നില്ല. സിനിമാ ഷൂട്ടിംഗ്‌  പോലെയാണ്‌ ഞാന്‍ തെരഞ്ഞെടുപ്പിനെ സങ്കല്‍പ്പിച്ചത്‌. എന്നാല്‍  രംഗത്തിറങ്ങിയപ്പോഴാണ്‌ അതി കഠിനമായ മനുഷ്യന്റെ വേദനകളും പ്രാരാബ്‌ധങ്ങളും  ദുഃഖങ്ങളും നേരിട്ടു മനസ്സിലാക്കാനായത്‌. രാഷ്‌ട്രീയമായി ഒരു ധാരണയിമില്ലാത്ത  എനിക്ക്‌ ജനങ്ങള്‍ക്കു നല്‍കാന്‍ ഒരു വിഭാഗം മാത്രമാണുണ്ടായിരുന്നത്‌. തോറ്റാലും  ജനങ്ങളോട്‌ പാലിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;മൂര്‍ക്കനാട്‌ പഞ്ചായത്തിലെ ഒരു കുന്നിന്‍ മുകളില്‍  വെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞ ഒരു കാന്‍സര്‍ രോഗിയുടെ മുഖം ഇപ്പോഴും  മനസ്സിലുണ്ട്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ വോട്ട്‌ ചോദിച്ച്‌ എത്തിയപ്പോള്‍ ആ സ്‌ത്രീ  ജീവിത ദുരിതങ്ങളുടെ കെട്ടഴിച്ചു. മരിക്കും മുമ്പ്‌ എനിക്ക്‌ കറണ്ട്‌ തര്വോ  എന്നായിരുന്നു അവരുടെ ചോദ്യും. നെഞ്ചു പിളര്‍ക്കുന്ന ആ ചോദ്യത്തിനാണ്‌ ജയിച്ച ഉടനെ  ഞാന്‍ ഉത്തരം നല്‍കിയത്‌. നൂറ്‌ വൈദ്യുതി പോസ്റ്റ്‌ വേണ്ടിയിരുന്നു ആ കുന്നിന്‍  മുകളിലേക്ക്‌ കറന്റ്‌ നല്‍കാന്‍. എന്നിട്ടും ഞാനാദ്യം ആ സ്‌ത്രീയോട്‌  വാ&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;ക്ക്‌ &lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;പാലിച്ചു. മരിക്കും മുമ്പ്‌ അവരുടെ വീട്ടില്‍ ബള്‍ബ്‌ തെളിഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;മൂന്നാം  തവണ മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചതായിരുന്നില്ല. ജനങ്ങള്‍ തീരുമാനിച്ചതായിരുന്നു.  ഞാന്‍ അഭിപ്രായം പറയും മുമ്പ്‌ തന്നെ മങ്കടയിലുടനീളം ബോര്‍ഡെഴുത്ത്‌  തുടങ്ങിയിരുന്നു. നിയമസഭയില്‍ വെച്ച്‌ തന്നെ മുനീറിനെകാണാറുണ്ട്‌. സി.എമ്മിന്റെ  മകന്‍ എന്ന നിലയിലും ഒരു കലാകാരന്‍ എന്ന നിലയിലും പ്രത്യേക ആദരവുണ്ടായിരുന്നു.  മങ്കടയില്‍ മുനീര്‍ വരുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസം  അദ്ദേഹം വിളിച്ചുപറഞ്ഞു. പാര്‍ട്ടി എന്നെയാണ്‌ മങ്കടയിലേക്ക്‌ നിയോഗിക്കുന്നത്‌.  അപ്പോഴേക്കും ഞാന്‍ പ്രവര്‍ത്തനത്തില്‍ ഒരു പാട്‌ മുന്നോട്ട്‌ പോയിരുന്നു. മുനീര്‍  ഒരിക്കലും വരരുതേ എന്നായിരുന്നു പിന്നെ എന്റെ പ്രാര്‍ത്ഥന. കാരണം  മുനീറിനേപ്പോലുള്ളവര്‍ നിയമസഭയിലുണ്ടാവണം എന്ന്‌  ആഗ്രഹിച്ചതിനാലാണത്‌.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ യു.ഡി.എഫ്‌  പ്രവര്‍ത്തകര്‍ അവിടെ ഒരു പോസ്റ്റര്‍ ഇറക്കിയിരുന്നു. സി.എ&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;ച്ചി&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt;ന്റെ പിറകില്‍  എത്തിനോക്കുന്ന കുഞ്ഞു മുനീറിന്റെ ഫോട്ടോ ആയിരുന്നു അതില്‍. എന്റെ ഭാര്യ ആ ഫോട്ടോ  കണ്ടുപറഞ്ഞു. മുനീര്‍ തോല്‍ക്കരുതായിരുന്നു. നീങ്ങള്‍ ജയിക്കുകയും വേണം. എന്റെ  ഭാര്യ മാത്രമല്ല മങ്കടയില്‍ എനിക്ക്‌ വോട്ട്‌ ചെയ്‌ത ഒട്ടുമിക്ക സ്‌ത്രീകളും  അങ്ങിനെ തന്നെ ചിന്തിച്ചിരുന്നു. വോട്ട്‌ ചെയ്‌ത ശേഷം പലരും എന്നോട്‌ പറഞ്ഞു.  മുനീറിനെതിരെ വോട്ട്‌ ചെയ്‌തതില്‍ വലിയ ദുഃഖമുണ്ടെന്ന്‌. പുഴക്കാട്ടിരി  പഞ്ചായത്തിലെ പ്രായമുള്ള സ്‌ത്രീ എന്നോട്‌ പറഞ്ഞു. മുനീറിനെതിരെ വോട്ട്‌  ചെയ്‌തതിന്റെ സങ്കടം മനസ്സില്‍ നിന്ന്‌ മാറുന്നില്ലെന്ന്‌. മുനീറിനെ  തോല്‍പിച്ചതില്‍ ഞാന്‍ ഒരിക്കലും സന്തോഷിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനു ശേഷം  തിരുവനന്തപുരത്ത്‌ മുനീറുള്ളപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. ഹോട്ടലിലെ  ലിഫ്‌റ്റില്‍ കയറി 6ാം നിലയിലേക്കെന്ന്‌ പറഞ്ഞപ്പോള്‍ ലിഫ്‌റ്റ്‌ ഓപ്പറേറ്ററായ  കുട്ടി എന്റെ മുഖത്തേക്ക്‌ കുറേ നേരം നോക്കിയിട്ട്‌ പറഞ്ഞു. സര്‍, ആ ഫ്‌ളോറില്‍  എം.കെ. മുനീറുണ്ട്‌. അവന്‍ എന്നെ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ മുനീറിനെ കാണാനാണ്‌  പോവുന്നതെന്ന്‌ പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതത്തോടെ എന്റെ മുഖത്തേക്ക്‌  നോക്കിയിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;മുനീറിന്റെ മുറിയില്‍ ഞങ്ങള്‍ കുറേനേരം ഇരുന്നു. അദ്ദേഹം ഈ  മത്സരത്തെ വളരെ സ്‌പോര്‍ട്‌സമാന്‍ സ്‌പിരിറ്റിലാണെടുത്തതെന്ന്‌ എനിക്ക്‌ ബോധ്യമായി.  പഴയ സ്‌നേഹം അപ്പോഴും മുനീറിന്റെ മനസ്സിലുണ്ടായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;തെരഞ്ഞെടുപ്പില്‍  മത്സരിച്ചതോടെ എനിക്ക്‌ കിട്ടിയ ഏറ്റവും വലിയ അറിവ്‌; രാഷ്‌ട്രീയം മാത്രമാണ്‌  ഏറ്റവും വലിയ കാന്‍വാസ്‌ എന്നതായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും  ബുദ്ധി ജീവികളുമെല്ലാം അവര്‍ ബന്ധപ്പെടുന്ന ഒരു ചുറ്റുവട്ടത്തിനും ചട്ടക്കൂട്ടിനും  പുറത്തേക്കു വളരുന്നില്ല. എന്നാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ മാത്രമാണ്‌ അതി  വിസ്‌തൃതമായ മേഖലയുള്ളത്‌. ജനങ്ങള്‍ക്ക്‌ വേണ്ടി സേവനം ചെയ്യാന്‍ രാഷ്‌ട്രീയം പോലെ  മറ്റൊരു വഴിയില്ലെന്നതാമ്‌ ജീവിതം എനിക്കു തന്ന വലിയപാഠം. രാഷ്‌ട്രീയമൊഴികെ  മറ്റെല്ലാം ചെറിയ കാന്‍വാസുകള്‍ മാത്രമാണെന്നതാണു നേര്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  &gt;തങ്ങളില്ലല്ലോ എന്ന  ദുഃഖം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;span class="Apple-style-span" &gt;മലപ്പുറത്ത്‌ ശിഹാബ്‌ തങ്ങളോടൊപ്പം ഒരു ചടങ്ങില്‍ സംബന്ധിക്കുന്നതിനിടെ  മുനീര്‍ പറഞ്ഞു. `തങ്ങളെ അലിയോട്‌ ഇങ്ങോട്ട്‌ വരാന്‍ പറ, നിങ്ങള്‍ വിളിച്ചാല്‍ അലി  ഇങ്ങോട്ട്‌ പോരും.' കുഞ്ഞാലിക്കുട്ടിയും വേദിയിലുണ്ട്‌. തങ്ങള്‍ ഒരു ചിരിമാത്രം,  മറുപടിയായി തന്നു. ആ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു. തങ്ങളുമായി നല്ല അടുപ്പം  എന്നും സൂക്ഷിച്ചിരുന്നു. ഇടക്ക്‌ തങ്ങളെ കാണാന്‍ പാണക്കാട്ട്‌ പോവുമ്പോഴും ആ  നിര്‍മ്മല്‍ സാന്നിദ്ധ്യം മനസ്സിന്‌ പകര്‍ന്നത്‌ അതിരുകളില്ലാത്ത ആശ്വാസമായിരുന്നു.  ഇപ്പോള്‍ ഒരു മുസ്‌ലിംലീഗുകാരനായി മാറിയ എനിക്ക്‌ ഒരു ദുഃഖമേയുള്ളൂ. ശിഹാബ്‌  തങ്ങളുടെ ജീവിതകാലത്ത്‌ പാര്‍ട്ടിയിലേക്ക്‌ വരാന്‍ കഴിഞ്ഞില്ലല്ലോ..&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;എന്റെ  കുടുംബം പഴയ കൃഷിക്കാരാണ്‌. പിതാവ്‌ വലിയ കൃഷിക്കാരനായിരുന്നു. മമ്പുറം തങ്ങള്‍  വാളും പരിചയുംതന്ന്‌ ആദരിച്ച കുടുംബമായിരുന്നു ഞങ്ങളുടേത്‌. പൂക്കോയതങ്ങളുമായി  എന്റെ പിതാവിന്‌ അടുത്ത ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌  സഹയാത്രികരായി നില്‍ക്കുമ്പോഴും ആ ബന്ധത്തിന്‌ ഒരു കുറവുമുണ്ടായിരുന്നില്ല. ശിഹാബ്‌  തങ്ങളുടെ കാലത്തും ആ ബന്ധം തുടര്‍ന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  &gt;ഡൈനാമിക്‌ ലീഡര്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;span class="Apple-style-span" &gt;മുസ്‌ലിംലീഗിനെ  ഇത്ര ഡൈനാമിക്‌ ആക്കിയതില്‍ കുഞ്ഞാലിക്കുട്ടിക്ക്‌ വലിയ പങ്കുണ്ട്‌. വളരെ  പെട്ടെന്ന്‌ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്‌ എന്നെ ഏറെ  ആകര്‍ഷിച്ചിട്ടുണ്ട്‌. കേരളത്തിലെ ഏറ്റവും ഇന്റലിജന്റ്‌ ആയ നേതാക്കളിലൊരാളാണ്‌  അദ്ദേഹം. ഇ.എം.എസിനെയും കെ. കരുണാകരനെയും പോലെ നിരവധി സിദ്ധികള്‍  കുഞ്ഞാലിക്കുട്ടിക്കുണ്ട്‌. പ്രശ്‌നങ്ങള്‍ ലഘുകരിക്കാനും വിഷയങ്ങളില്‍ മധ്യസ്ഥത  വഹിക്കാനുമുള്ള അദ്ദേഹത്തിന്റെ പാടവം പ്രശംസനീയമാണ്‌. ഇതുവരെ ഞാന്‍ പുറത്തു നിന്ന്‌  നിരീക്ഷിക്കുക മാത്രമായിരുന്നു. ഇപ്പോള്‍ അദ്ദേഹം എന്റെ നേതാവാണ്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  &gt;വി.എസ്‌.  ആരെയും വിലക്കിയില്ല&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;span class="Apple-style-span" &gt;നിയമസഭയിലെത്തുമ്പോള്‍ എനിക്കൊട്ടും താല്‍പര്യമില്ലാത്ത  നേതാവായിരുന്നു. വി.എസ്‌. അച്യുതാനന്ദന്‍. എന്നാല്‍ പിന്നീട്‌ അച്യുതാനന്ദനെ  കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കടുംപിടുത്തത്തിനപ്പുറം ഒരു  നൈര്‍മല്ല്യമുള്ള മനസ്സുണ്ടെന്ന്‌ എനിക്ക്‌ ബോധ്യമായി. സി.പി.എം നേതാക്കളില്‍  കാണാത്ത പലഗുണങ്ങളും അദ്ദേഹത്തില്‍ എനിക്കു കാണാന്‌ കഴിഞ്ഞിട്ടുണ്ട്‌. ആ  അടുപ്പമാണ്‌ ഔദ്യോഗിക വിഭാഗത്തിന്റെ അരിശത്തിനു കാരണമായത്‌. മലപ്പുറത്ത്‌  വരുമ്പോഴൊക്കെ വി.എസ്‌. എന്റെ വീട്ടില്‍ വരും. ഭക്ഷണത്തിന്‌ ചില ചിട്ടകളുണ്ട്‌.  അതൊക്കെ അറിയാവുന്ന ആളെന്ന നിലക്ക്‌ എന്റെ വീട്ടില്‍ തന്നെ ഭക്ഷണത്തിനെത്തും.  മലപ്പുറം സമ്മേളനത്തോടനുബന്ധിച്ച്‌ മൂന്ന്‌ ദിവസവും വി.എസ്‌. എന്റെ വീട്ടിലാണ്‌  താമസിച്ചത്‌. അങ്ങിനെയാണ്‌ ഞാന്‍ വി.എസ്‌. ഗ്രൂപ്പുകാരനായി ടാര്‍ഗറ്റ്‌  ചെയ്യപ്പെട്ടത്‌. മലപ്പുറം സമ്മേളനത്തോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം  വളരെ അസ്വസ്ഥനായിരുന്നു. പാര്‍ട്ടിയില്‍ അദ്ദേഹത്തോടൊപ്പം നിന്നവരായിരുന്നു  അബ്‌ദുല്ലക്കുട്ടിയും കെ.എസ്‌. മനോജുമൊക്കെ, അവര്‍ പാര്‍ട്ടിയില്‍ നിന്ന്‌  പടിയിറങ്ങിയപ്പോഴും വി.എസ്‌. വിലക്കിയില്ല. ഞാന്‍ മുസ്‌ലിംലീഗില്‍ ചേരുകയാണെന്ന്‌  വി.എസിനോട്‌ പറഞ്ഞു. അപ്പോഴും അരുതെന്ന്‌ അദ്ദേഹം എന്നോട്‌  പറഞ്ഞിട്ടില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  &gt;ദയയില്ലാത്തവരുടെ പാര്‍ട്ടി&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;span class="Apple-style-span" &gt;രാജേന്ദ്രന്‍ മാഷെന്ന വലിയ  കമ്മ്യൂണിസ്റ്റ്‌ നേതാവാണ്‌ എന്നെ സി.പി.എം അനുഭാവിയാക്കിയത്‌. സി.പി.എമ്മില്‍  നിന്ന്‌ പുറത്തുകടക്കാന്‍ എന്നെ ഉപദേശിച്ചതും ഇതേ രാജേന്ദ്രന്‍ മാഷാണ്‌. നായനാര്‍  സെക്രട്ടറിയായിരുന്ന പഴയ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയില്‍ അംഗമായിരുന്നു മാഷ്‌.  മലപ്പുറം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌  നിസ്‌തലമായിരുന്നു. ലാളിത്യവും ത്യാഗവും നിറഞ്ഞതായിരുന്നു മാഷുടെ ജീവിതം  ജന്മിമാരുടെ കുടുംബത്തിലാണ്‌ ജനിച്ചത്‌. എന്നിട്ടും എല്ലാം പാര്‍ട്ടിക്കു നല്‍കി  ഒന്നും സ്വന്തമാക്കാതെ ജീവിച്ച മനുഷ്യന്‍. ഇ.എം.എസ്‌. ആസ്‌പത്രിയുമായി  ബന്ധപ്പെട്ട്‌ നടന്ന വന്‍ അഴിമതിയെ മാഷ്‌ ചോദ്യം ചെയ്‌തതോടെയാണ്‌ ഔദ്യോഗിക  വിഭാഗത്തിന്റെ കണ്ണിലെ കരടായത്‌. പാര്‍ട്ടി നേതൃത്വം രാജേന്ദ്രന്‍  മാസ്റ്റര്‍ക്കെതിരെ തിരിഞ്ഞു. ഒടുവില്‍ 2008ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന്‌  പുറത്താക്കി. ഈ ദുഃഖം മാഷിന്‌ താങ്ങാവുന്നതിലപ്പുറമായിരുന്നു. പാര്‍ട്ടി  മുന്‍കാലങ്ങളില്‍ നിലകൊണ്ട ഓരോ നിലപാടും പുത്തന്‍ കുറ്റുകാര്‍ കശക്കിയെറിയുന്നത്‌  കണ്ടുനില്‍ക്കാനാവാതെ അദ്ദേഹം രോഗബാധിതനായി. പിന്നീട്‌ ഒരു വര്‍ഷം മാത്രമെ അദ്ദേഹം  ജീവിച്ചുള്ളു. രോഗ ശയ്യയില്‍ മരണത്തോട്‌ മുഖാമുഖം നില്‍ക്കുമ്പോഴും ഒരു സി.പി.എം  നേതാവും അദ്ദേഹത്തെ സന്ദര്‍ശിക്കുക പോലുമുണ്ടായില്ല. ഇത്‌ മാഷെ മാത്രമല്ല എന്നെയും  ഏറെ ദുഃഖപ്പിച്ചിരുന്നു. ഇനിയൊരിക്കലും സി.പി.എമ്മിനു വേണ്ടി മത്സരിക്കരുതെന്ന്‌  മാഷ്‌ അന്ന്‌ എന്നോട്‌ പറഞ്ഞു. തനിക്ക്‌ ഒരു പാട്‌ പ്രതീക്ഷയുണ്ടായിരുന്ന പാര്‍ട്ടി  ഇന്ന്‌ ഒരു പറ്റം fuedel പ്രഭുക്കളാണ്‌ ഭരിക്കുന്നതെന്ന്‌ അദ്ദേഹം വ്യസനത്തോടെ  പറഞ്ഞു. പാര്‍ട്ടിയുടെ ഈ വീഴ്‌ച നന്നായി തിരിച്ചറിഞ്ഞിരുന്നു  അദ്ദേഹം.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;&lt;br /&gt;രാജേന്ദ്രന്‍ മാഷ്‌ മരിച്ചതോടെ പാര്‍ട്ടിയില്‍ നിന്ന്‌ പിന്‍വാങ്ങാന്‍  ഞാന്‍ മനസ്സുകൊണ്ട്‌ ഉറപ്പിച്ചിരുന്നു. 54 കൊല്ലം പാര്‍ട്ടിക്കു വേണ്ടി  പ്രവര്‍ത്തിച്ച മാഷിന്‌ ദയകൊടുക്കാത്ത ഒരു പ്രസ്ഥാനത്തോട്‌ ജനങ്ങളോട്‌ എങ്ങനെ ദയ  കാണിക്കാനാവും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്‌. സത്യസന്ധനായ രാജേന്ദ്രന്‍ മാഷെ  പാര്‍ട്ടിക്കു വേണ്ട. എന്നാല്‍ ഏറ്റവും വലിയ മാഫിയകളെ പാര്‍ട്ടി പാലൂട്ടുകയും  ചെയ്യുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ പലനേതാക്കളും  ഒളിവില്‍ കഴിഞ്ഞത്‌ രാജേന്ദ്രന്‍ മാസ്റ്ററുടെ വീട്ടിലായിരുന്നു. അത്തരമൊരു  സിമ്പതിയും പാര്‍ട്ടി അദ്ദേഹത്തോട്‌ കാണിച്ചില്ല. അതെന്നെ വല്ലാതെ ഉലച്ചു. എന്റെ  നിലപാടു മാറ്റത്തിന്‌ ഏറ്റവും വലിയ കാരണം ഈ സംഭവം തന്നെയാണ്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  &gt;&lt;b&gt;ജന്മിമാരും  കൂടിയാന്മാരും&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" &gt;സി.പി.എമ്മില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്‌ കമ്മ്യൂണിസ്റ്റ്‌  നേതാക്കളല്ല. &lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt; fuedel&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; "&gt; പ്രഭുക്കളാണ്‌. അവരുടെ ആജ്ഞാനുവര്‍ത്തികളായ ദാസന്മാരായി  പ്രവര്‍ത്തകര്‍ നിന്നുകൊള്ളണമെന്ന നിര്‍ബന്ധമാണ്‌ നേതാക്കള്‍ക്കുള്ളത്‌. നേതാക്കള്‍  ജീവിക്കുന്നത്‌ ആകാശത്താണ്‌. ഭൂമിയില്‍ വേരുള്ള ഒരു നേതാവും ഇപ്പോള്‍ ആ  പാര്‍ട്ടിക്കുള്ളിലില്ല. ഒരു തോല്‍വികൊണ്ടും സി.പി.എം പഠിക്കാന്‍ പോവുന്നില്ല.  എന്നിട്ടും അടിത്തറ ഭദ്രമാണെന്ന്‌ പറയുന്ന പിണറായി കേരളം കണ്ട ഏറ്റവും വലിയ  അഹങ്കാരിയാണ്‌. തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കിയാല്‍ പാര്‍ട്ടിയില്‍ ഒരാളും  അവശേഷിക്കില്ലെന്നുറപ്പാണ്‌. മാനവികതക്കു വേണ്ടിയായിരുന്നു ഒരു കാലത്ത്‌  കമ്മ്യൂണിസ്റ്റുകാര്‍ നിലകൊണ്ടിരുന്നത്‌. ഇപ്പോള്‍ ഒരിറ്റു ദയപോലും അവരുടെ ഉള്ളില്‍  ബാക്കിയില്ല. സി.പി.എം നേതാക്കളിപ്പോള്‍ മോഡേണ്‍ ഇടനിലക്കാരാണ്‌. എല്ലാവര്‍ക്കും  സ്വന്തമായ അജണ്ട മാത്രമാണുള്ളത്‌. പഴയ നേതാക്കള്‍ തെറ്റു പറ്റിയാല്‍ അതു  തിരുത്താന്‍ തയ്യാറായിരുന്നു. ഇപ്പോള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുക മാത്രമാണ്‌  സി.പി.എം നേതാക്കള്‍. എടോ ഗോപാലകൃഷ്‌ണനും, നികൃഷ്‌ട ജീവിയും കീടവുമെല്ലാം  പിണറായിയുടെ സംസ്‌കാരം വെളിപെടുത്തുകയാണ്‌. പഴയ നേതാക്കളുടെ ശരീരഭാഷക്കും  ലാളിത്യവും ഒതുക്കവും വിനയവുമുണ്ടായിരുന്നു. ഇപ്പോഴത്തെ സി.പി.എം നേതാക്കളുടെ ശരീര  ഭാഷപോലും ഏകാധിപതികളുടേതാണ്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;br /&gt;&lt;span class="Apple-style-span"  &gt;&lt;b&gt;ചൊവ്വയില്‍ ജീവിക്കുന്ന നേതാക്കള്‍&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" &gt;ലോകം  കാണുകയോ ലോകത്തിന്റെ വളര്‍ച്ച അറിയുകയോ ചെയ്യാത്ത കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌  ജീവിതത്തെക്കുറിച്ച്‌ ഒരു വിഷനും ഇല്ല. അവര്‍ക്ക്‌ ലോകത്തിന്‌ കൊടുക്കാനും  ഒന്നിമില്ല. ബിനോയ്‌ വിശ്വത്തെ പോലുള്ള മന്ത്രിമാര്‍ ചൊവ്വയില്‍ ജീവിക്കേണ്ടവരാമ്‌.  അവര്‍ക്ക്‌ ഈ ഭൂമിയില്‍ നടക്കുന്നതെന്താണെന്ന്‌ പോലും ഒരു നിശ്ചയവുമില്ല.  യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഒരടി  മുന്നോട്ട്‌ പോവാനാവില്ല. കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്ന വാദം സത്യമാകുന്നത്‌  അവര്‍ക്ക്‌ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതിനാലാണ്‌. ലോകത്തിന്റെ മാറ്റം അവര്‍  മാത്രമാണ്‌ അറിയാത്തത്‌. ഇനിയൊരിക്കലും ഇന്ത്യയിലൊരു വിപ്ലവത്തിന്‌ സ്‌കോപ്‌  ഇല്ലെന്ന്‌ അവര്‍ മനസ്സിലാക്കുന്നില്ല. മുന്നോട്ട്‌ പോവാനോ തിരിച്ചു നടക്കാനോ  കഴിയാത്ത ആശയ പ്രതിസന്ധിയിലാണ്‌ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി  അകപ്പെട്ടിരിക്കുന്നത്‌.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;&lt;br /&gt;സി.പി.എമ്മിനകത്ത്‌ കടുത്ത വര്‍ഗ്ഗീയതയുണ്ട്‌.  സാമുദായികതയുണ്ട്‌. ന്യൂനപക്ഷ ജനവിഭാഗങ്ങളെ സി.പി.എം ഇപ്പോഴും പുഛത്തോടെയാമ്‌  കാണുന്നത്‌. പല മുസ്‌ലിം ഗ്രൂപ്പുകളും സി.പി.എമ്മിനോട്‌ വിടപറയുന്നത്‌ ഈ അവജ്ഞ  അനുഭവിക്കുന്നതിലാണ്‌. ഐഷാപോറ്റിയും മോനായിയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ  ചൊല്ലിയതിനെക്കുറിച്ച്‌ പാര്‍ട്ടി നടത്തിയ പ്രസ്‌താവന മതങ്ങളോടുള്ള വെറുപ്പ്‌  ബോധ്യപ്പെടുത്തുന്നതാണ്‌. മതത്തെക്കുറിച്ച്‌ നിയമസഭയില്‍ തോമസ്‌ ഐസക്‌ നടത്തിയ  പരാമര്‍ശം സി.പി.എമ്മിന്‌ മതവിശ്വാസികളോടുള്ള നിലപാട്‌ വ്യക്തമാക്കുന്നതാണ്‌. മത  വിശ്വാസികള്‍ക്ക്‌ ഒരിക്കലും കമ്മ്യൂണിസ്റ്റാവാന്‍ കഴിയില്ലെന്ന്‌ എന്നെ  ബോധ്യപ്പെടുത്തിയത്‌ തോമസ്‌ ഐസക്കാണ്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  &gt;അതുകൊണ്ട്‌ ഞാന്‍  മുസ്‌ലിംലീഗായി&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;span class="Apple-style-span" &gt;മുസ്‌ലിംമായത്‌ കൊണ്ട്‌ കേരളത്തില്‍ ഒരു അവഗണനയും ഞാന്‍  നേരിട്ടിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്‌.  എന്നാല്‍ മറ്റൊരിടത്തും കാണാത്ത ഒരഭിമാന ബോധം മലയാളി മുസ്‌ലിംമിനുണ്ട്‌. അത്‌  മുസ്‌ലിംലീഗ്‌ നല്‍കിയ സംഭാവനയാണെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ഞാന്‍ ലീഗില്‍  ചേരാന്‍ തീരുമാനിച്ചത്‌.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;span class="Apple-style-span" &gt;&lt;br /&gt;എം.എല്‍.എ ആകാനോ മന്ത്രിയാകാനോ ഞാന്‍  ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടി ഒരു പാര്‍ട്ടി മാറ്റത്തിന്റെ ആവശ്യവുമില്ല. വലിയ  നേതാവാകണമെന്നും ആഗ്രഹമില്ല. നേതാക്കള്‍ക്കിടയില്‍ മാന്യമായൊരു അംഗീകാരം, ഒരു പൊതു  പ്രവര്‍ത്തകനെന്ന നിലയില്‍ അതു മാത്രമെ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളു. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-7849611829599619706?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/7849611829599619706/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=7849611829599619706' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/7849611829599619706'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/7849611829599619706'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2010/12/blog-post.html' title='മഞ്ഞളാംകുഴി അലി: ഇനിയും ബോംബുകളുണ്ട്‌'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_RV-Kw_MtPk0/TRCXdEQGKhI/AAAAAAAAAFo/WlKTEvY7WzM/s72-c/ali.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-2136726109348102767</id><published>2010-09-17T04:00:00.003-07:00</published><updated>2010-09-17T04:49:27.542-07:00</updated><title type='text'>ഉപ്പാ എന്ന നിലവിളി</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_RV-Kw_MtPk0/TJNVwktbGgI/AAAAAAAAAFY/vnTbqaOYA7U/s1600/001.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 180px;" src="http://3.bp.blogspot.com/_RV-Kw_MtPk0/TJNVwktbGgI/AAAAAAAAAFY/vnTbqaOYA7U/s320/001.jpg" border="0" alt="" id="BLOGGER_PHOTO_ID_5517848261435267586" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" &gt;&lt;u&gt;&lt;br /&gt;&lt;/u&gt;&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;നെഞ്ച്‌ പിളര്‍ക്കുന്ന ആ നിലവിളി ഇപ്പോഴും കാതില്‍  മുഴങ്ങുന്നു. ഉപ്പയുടെ ചേതനയറ്റ ശരീരത്തിന്‌ മുന്നില്‍ ആറുവയസ്സുകാരന്റെ  നിര്‍ത്താതെയുള്ള നിലവിളി. ആശ്വാസ വാക്കുകളുടെ തടയണയില്‍ കെട്ടിനിര്‍ത്താനാവാതെ  കവിഞ്ഞൊഴുകുന്ന കണ്ണീര്‍പുഴ; നിസ്സഹായരാവുന്ന ബന്ധുക്കള്‍. ഏങ്ങലുകള്‍ തൊണ്ടയില്‍  തടഞ്ഞ്‌ വീര്‍പ്പുമുട്ടിയ ജനക്കൂട്ടം. നിര്‍ത്താതെ കരയുന്ന മഴയില്‍ നനഞ്ഞു  കുതിര്‍ന്ന്‌ നൂറുകണക്കിനാളുകള്‍ അവസാന നോട്ടത്തിനായി വരിയായി  നില്‍ക്കുന്നു.&lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;span class="Apple-style-span" style="font-size: medium;"&gt;പെരുന്നാള്‍ ആഹ്ലാദം കെട്ടടങ്ങുംമുമ്പാണ്‌ ജിദ്ദയില്‍നിന്ന്‌ ആ  വാര്‍ത്ത വന്നത്‌. തടായില്‍ മുഹമ്മദ്‌ മരണപ്പെട്ടിരിക്കുന്നു. പെരുന്നാള്‍  നമസ്‌കാരം കഴിഞ്ഞ്‌ കിടന്നതാണ്‌. പിന്നെ, എഴുന്നേറ്റതേയില്ല. എത്ര സ്വപ്‌നങ്ങളാണ്‌  ആ മനസ്സില്‍ നിറച്ചുവച്ചിട്ടുണ്ടാവുക. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം  നാട്ടിലേക്കുള്ള യാത്ര. പണിതീര്‍ന്ന വീട്ടില്‍ ആഘോഷത്തോടെയുള്ള താമസം. ഭാര്യ,  കുട്ടികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍.... പ്രവാസിയുടെ മനസ്സില്‍ വിങ്ങലായി  നില്‍ക്കുന്ന ബന്ധങ്ങള്‍.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;span class="Apple-style-span" style="font-size: medium;"&gt;സ്വപ്‌നങ്ങള്‍ പാറക്കെട്ടില്‍ തകര്‍ന്നുവീഴാന്‍  ഇത്തിരിനേരം മതിയല്ലോ എന്ന ആവര്‍ത്തനമായിരുന്നു ആ മരണവും. പറക്കമുറ്റാത്ത മൂന്ന്‌  മക്കള്‍ അനാഥത്വത്തിന്റെ വേദനയിലേക്ക്‌ പറിച്ചുമാറ്റപ്പെട്ടതെത്ര പെട്ടെന്നാണ്‌?  ആഹ്ലാദത്തിന്റെ പൊട്ടിച്ചിരികള്‍ കണ്ണീര്‍കണങ്ങളായി പൊട്ടിച്ചിതറിയതെത്രവേഗമാണ്‌?  ഒരാളുടെ പിന്‍വാങ്ങല്‍ എത്രപേരുടെ ജീവിതത്തെയാണ്‌ കശക്കിയെറിയുന്നത്‌?  പകരംവെക്കാനില്ലാത്ത എത്ര ഇടങ്ങളാണ്‌ അത്‌ സൃഷ്‌ടിക്കുന്നത്‌. മരണം ചെരുപ്പിന്റെ  വാറുപോലെ അടുത്തുനില്‍ക്കുമ്പോഴും നമ്മള്‍ എത്രയെത്ര ദൂരങ്ങളെയാണ്‌  വെട്ടിപ്പിടിക്കാന്‍ വെമ്പുന്നത്‌. മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതുതന്നെ  സ്വപ്‌നങ്ങളാണ്‌. കലണ്ടറുകളില്‍ അടക്കിവെച്ച തിയ്യതികള്‍ക്കുമേല്‍ നമ്മള്‍  നിര്‍മ്മിക്കുന്ന നിശ്ചയങ്ങള്‍. മരണം എല്ലാം  തട്ടിത്തെറിപ്പിക്കുന്നുവല്ലോ...&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: medium; "&gt;ഒരു ദുരന്തവാര്‍ത്ത നല്‍കുന്ന വേദനക്ക്‌  വേഗതയുടെ പുതിയ കാലത്ത്‌ അല്‍പ്പായുസ്സ്‌ മാത്രമാവാം. ഖബറടക്കുന്നതോടെ  ഓര്‍മ്മകളെയും മണ്ണ്‌ തിന്നു തുടങ്ങുന്നു. ലോകത്തെ വിരല്‍തുമ്പില്‍ നിര്‍ത്തിയ  എത്രയെത്ര മഹാവ്യക്തിത്വങ്ങള്‍. അഹങ്കാരത്തിന്റെ ദന്തഗോപുരങ്ങളില്‍ കാലത്തെ  വെല്ലുവിളിച്ച എത്രയെത്ര ഏകാധിപതികള്‍. ജീവിതത്തെയും മരണത്തെയും  വിലക്കുവാങ്ങാന്‍മാത്രം പണക്കിഴികളുണ്ടെന്ന്‌ വീമ്പുപറഞ്ഞ എത്ര കോടീശ്വരന്‍മാര്‍.  ചരിത്രത്തെ വിറകൊള്ളിച്ച എത്ര വിപ്ലവകാരികള്‍. കാലത്തെ ചോരയില്‍ മുക്കിയ എത്രയെത്ര  നരാധമന്‍മാര്‍. ലോകത്തിനു വെളിച്ചമേകാന്‍ വന്ന എത്ര പ്രവാചകന്‍മാര്‍. മനുഷ്യശരീരം  മരണത്തിന്റെ രുചിയറിയാതിരിക്കില്ലെന്ന ദൈവനിശ്ചയത്തിനു വഴങ്ങി അവരെല്ലാം  പോയ്‌ക്കഴിഞ്ഞിരിക്കുന്നു. ആ മരണങ്ങള്‍ക്കൊപ്പം കാലത്തിന്റെ യവനികക്ക്‌  പിറകിലേക്ക്‌ പിന്‍വാങ്ങിയ ശതകോടി മനുഷ്യരുടെ ഓര്‍മ്മകള്‍പോലും ഇപ്പോള്‍  ഭൂമുഖത്തില്ല. അങ്ങനെ ഒരു മറവിയിലേക്ക്‌ എല്ലാ വിയോഗങ്ങളും അലിഞ്ഞൊടുങ്ങുമെന്ന  യാഥാര്‍ത്ഥ്യത്തെ മനസ്സിലടക്കിവെക്കുമ്പോഴും ആ കുട്ടിയുടെ ഉപ്പാ എന്ന നിലവിളി  കരളിലേക്ക്‌ തുളച്ചുകയറുന്നു. അവന്റെ കണ്ണീര്‍ നനവില്‍ കൂടിനിന്ന ഓരോ കണ്ണുകളും  ഈറനണിഞ്ഞിരുന്നു. ആ വിലാപത്തിന്റെ അലകള്‍ ഓരോ ഹൃദയങ്ങളിലും പ്രകമ്പനം  സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium; "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ചില വിയോഗങ്ങള്‍ നമ്മെ വീണ്ടും വീണ്ടും  അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. അതിന്റെ അലയൊലികള്‍ കുറേക്കാലം മനസ്സിന്റെ  കണ്ണീരടരുകളില്‍ കട്ടപിടിച്ചുനില്‍ക്കും. എന്റെ മനസ്സിലപ്പോഴും മൂന്ന്‌ കുട്ടികളുടെ  മുഖമായിരുന്നു. കരഞ്ഞുവാടിയ ആ കുട്ടികള്‍ക്കറിയാം, ഇനിയൊരിക്കലും അവരുടെ ഉപ്പ  തിരിച്ചുവരില്ലെന്ന്‌. അവരെ തേടി ഒരിക്കലും ഇനി കളിപ്പാട്ടങ്ങള്‍ വരില്ലെന്ന്‌.  അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ട കുഞ്ഞുടുപ്പുകളെത്തില്ലെന്ന്‌. കുട്ടികളെ  അതിശയിപ്പിക്കുന്ന ചക്രഷൂസുകള്‍ കൊണ്ടുവരില്ലെന്ന്‌. ആ അനാഥത്വം  ജീവിതത്തിലൊരിക്കലും മായ്‌ച്ചുകളയാനാവാത്ത നൊമ്പരമാണ്‌. അകാലത്തില്‍ ഉപ്പയെ  നഷ്‌ടപ്പെട്ടവര്‍ക്ക്‌ മാത്രം അറിയാവുന്ന വേദന.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;ആ മരണത്തിന്റെ ദു:ഖം മായാത്ത  മനസ്സോടെയാണ്‌, ഇന്റര്‍നെറ്റിന്‌ മുമ്പിലിരുന്നത്‌. ഫേസ്‌ബുക്കിലെ  സൗഹൃദക്കൂട്ടങ്ങളെ ആഴ്‌ചകളായി സന്ദര്‍ശിച്ചിരുന്നില്ല. ഇരുപതോളം പുതിയ  സുഹൃത്തുക്കള്‍ അയച്ച ഫ്രന്റ്‌ റിക്വസ്റ്റുകള്‍ തുറക്കാതെ കാത്തിരിക്കുന്നു.  ഫ്രന്റ്‌ റിക്വസ്റ്റുകള്‍ ഓരോന്നായി പരിശോധിച്ച്‌, പുതിയ സുഹൃത്തുക്കളെ  ഓരോരുത്തരെയായി എന്റെ സൗഹൃദക്കണ്ണിയിലേക്ക്‌ ചേര്‍ത്തുകൊണ്ടിരിക്കെ,  പതിനെട്ടാമത്തെ ആളില്‍ ഞാന്‍ സ്‌തബ്‌ധനായി നിന്നു. തടായില്‍ മുഹമ്മദിന്റെ  പുഞ്ചിരിതൂകുന്ന മുഖം. പുതിയ സുഹൃത്തായി ഫേസ്‌ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന  അഭ്യര്‍ത്ഥനയോടെ... മരിക്കുന്നതിന്‌ തൊട്ട്‌ മുന്‍പ്‌ മുഹമ്മദ്‌  എനിക്കയച്ചതായിരുന്നു ആ റിക്വസ്റ്റ്‌. ദൈവമേ... ഞാനെന്തുചെയ്യും? മുഹമ്മദിനെ എന്റെ  സുഹൃത്തായി സ്വീകരിക്കാനോ? അതോ ചേര്‍ക്കാതെ വെക്കാനോ. എന്റെ നെഞ്ചിനുള്ളിലേക്ക്‌ ആ  നിലവിളി വീണ്ടും തുളച്ചുകയറുന്നു... മുഹമ്മദിന്റെ മയ്യിത്തിനു മുമ്പില്‍  വിങ്ങിപ്പൊട്ടുന്ന ആറുവയസ്സുകാരന്റെ വിലാപം... ഉപ്പാ... ഉപ്പാ....&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-2136726109348102767?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/2136726109348102767/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=2136726109348102767' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2136726109348102767'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2136726109348102767'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2010/09/blog-post_7670.html' title='ഉപ്പാ എന്ന നിലവിളി'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_RV-Kw_MtPk0/TJNVwktbGgI/AAAAAAAAAFY/vnTbqaOYA7U/s72-c/001.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-1721340855351946001</id><published>2010-08-03T03:41:00.001-07:00</published><updated>2010-08-03T03:43:25.159-07:00</updated><title type='text'>ആകാശം കരഞ്ഞ രാത്രി</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_RV-Kw_MtPk0/TFfykOBIg8I/AAAAAAAAAE8/8nMcVndXjLU/s1600/3.jpg"&gt;&lt;img style="cursor:pointer; cursor:hand;width: 384px; height: 252px;" src="http://2.bp.blogspot.com/_RV-Kw_MtPk0/TFfykOBIg8I/AAAAAAAAAE8/8nMcVndXjLU/s320/3.jpg" border="0" alt="" id="BLOGGER_PHOTO_ID_5501132173908411330" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;നേരിയ ചാറ്റല്‍മഴയുടെ അകമ്പടിയോടെയാണ്‌ ആ വാര്‍ത്ത  വന്നത്‌. ഡസ്‌കില്‍ ഒന്നാംപേജ്‌ തയ്യാറാക്കുന്ന തിരക്കിലായിരുന്നു അപ്പോള്‍.  ശിഹാബ്‌ തങ്ങള്‍ക്ക്‌ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്‌ ഒരു ഫോണ്‍കോള്‍ വന്നു. ആ  വാര്‍ത്ത മനസ്സ്‌ ഉള്‍ക്കൊണ്ടതേയില്ല. തങ്ങളുടെ അളിയന്‍ അന്ന്‌ മരണപ്പെട്ടിരുന്നു.  വിളിച്ചയാള്‍ അത്‌ കേട്ടുപറഞ്ഞതാവും, എന്നുതന്നെ വിശ്വസിച്ചു. സയ്യിദ്‌ ഉമര്‍ ബാഫഖി  തങ്ങളുടെ ചരമ വാര്‍ഷികമായിരുന്നു ആ ദിവസം. കോഴിക്കോട്ട്‌ നടക്കുന്ന ചടങ്ങില്‍  ശിഹാബ്‌ തങ്ങള്‍ വരുമെന്നറിയിച്ചിരുന്നു. അന്ന്‌ രാവിലെ ബാത്‌റൂമില്‍ വഴുതി  വീണതിനെതുടര്‍ന്ന്‌ ചുണ്ടിന്‌ ചെറിയ മുറിവ്‌ പറ്റിയതിനാല്‍ യാത്ര റദ്ദാക്കുകയും  ചെയ്‌തു. മറ്റൊരു അസുഖവും തങ്ങള്‍ക്കുള്ളതായി അറിഞ്ഞിരുന്നില്ല. ആ ഫോണ്‍ കോള്‍  ശരിയല്ലെന്നുതന്നെ സഹപ്രവര്‍ത്തകരോട്‌ പറഞ്ഞു. മനസ്സില്‍ നീറിപടരുന്ന ഒരു അസ്വസ്ഥത  നിറഞ്ഞു. മുനവ്വര്‍ തങ്ങളെ വിളിച്ച്‌ അന്വേഷിക്കാമെന്ന്‌ കരുതി. ഫോണ്‍ ഡയല്‍  ചെയ്യുമ്പോഴെല്ലാം തിരക്കുതന്നെ. നേതാക്കളുടെ ഫോണ്‍ നമ്പറുകളും ബിസി. അപ്പോഴേക്കും  ഉല്‍ക്കണ്‌ഠ കനത്തുവന്നു. ഫോണ്‍ കോളുകള്‍ നിലക്കാതെ ചന്ദ്രികയിലേക്കൊഴുകുന്നു.  എല്ലാവര്‍ക്കുമറിയേണ്ടത്‌ തങ്ങള്‍ക്കെന്തുപറ്റിയെന്നാണ്‌. മാധ്യമങ്ങളിലെത്തുംമുമ്പെ  ആ വാര്‍ത്ത നാടാകെ നിറഞ്ഞിരുന്നു. വാര്‍ത്തകള്‍ വായിക്കുന്നതിനിടയില്‍  ഇന്ത്യാവിഷന്‍ ന്യൂസ്‌ റീഡര്‍ ഒരുനിമിഷം വാക്കുകള്‍കിട്ടാതെ സ്‌തംഭിച്ചുനിന്നു.  പിന്നെ ന്യൂസ്‌ ഡസ്‌കില്‍നിന്നെത്തിയ ആ വാര്‍ത്ത സ്ഥിരീകരിച്ചു. ശിഹാബ്‌ തങ്ങള്‍  അന്തരിച്ചു.&lt;br /&gt;പേമാരിപോലെ ഫോണ്‍കോള്‍ പെയ്യുമ്പോള്‍ എന്റെ ശരീരമാകെ തണുപ്പ്‌  കയറുകയായിരുന്നു. വാക്കുകള്‍ നെഞ്ചിനുള്ളില്‍ കുടുങ്ങി. കണ്ണുകള്‍ നിറഞ്ഞു തൂവി.  ആര്‍ക്കും എന്ത്‌ ചെയ്യണമെന്നറിയില്ലായിരുന്നു. നടുക്കവും വ്യസനവും ഇഴചേര്‍ന്ന ആ  നിമിഷങ്ങളെ തള്ളിനീക്കാനാവാതെ ഞങ്ങള്‍ മുഖത്തോടുമുഖം നോക്കിയിരുന്നു. ആര്‍ക്കും  വാക്കുകള്‍ കിട്ടുന്നില്ല. ഓരോ ജീവനക്കാരനും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടത്‌  നഷ്‌ടമായ വേദനയായിരുന്നു. ഞങ്ങള്‍ക്കുള്ളിലെ പത്രപ്രവര്‍ത്തകന്‍ പടിയിറങ്ങിയ  നിമിഷം. ഞങ്ങള്‍ വെറും മനുഷ്യരായി കരഞ്ഞു. പാതി ചെയ്‌തുവെച്ച പേജുകള്‍  കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ വികലമായി നിന്നു. ഇനിയെന്ത്‌ ചെയ്യുമെന്ന ആ  നിസ്സഹായാവസ്ഥക്കു മുമ്പില്‍ ഞങ്ങള്‍ യന്ത്രങ്ങളെപ്പോലെ എഴുന്നേറ്റു. മരവിച്ച  മനസ്സിനെ മാറ്റിനിര്‍ത്തി ഞങ്ങള്‍ കര്‍മ്മനിരതരായി. സീനിയര്‍, ജൂനിയര്‍  വ്യത്യാസമില്ലാതെ എല്ലാവരും യന്ത്രമനുഷ്യരായി. ഞങ്ങളുടെ തങ്ങള്‍  പോയ്‌ക്കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യത്തെ അടക്കിപ്പിടിച്ച്‌, തങ്ങള്‍ നയിച്ച പത്രത്തെ  ഏറ്റവും നന്നാക്കാനുള്ള പ്രയത്‌നത്തിലായിരുന്നു അപ്പോള്‍.&lt;br /&gt;ഓരോരുത്തരും ഓരോ  വാര്‍ത്തയെഴുതാന്‍ ഇരുന്നു. വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ എണ്ണയിട്ട യന്ത്രംപോലെ  പ്രവര്‍ത്തിക്കുകയാണ്‌. ഞങ്ങള്‍ ഒരിക്കലും തളരരുതെന്ന ബോധം മനസ്സിലേക്ക്‌  ഇരച്ചുകയറി. മറ്റ്‌ പല പത്രങ്ങളില്‍നിന്നും തങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്കും  ചിത്രങ്ങള്‍ക്കുമായി ഫോണ്‍വിളി വന്നുകൊണ്ടിരിക്കുന്നു. ദു:ഖം താങ്ങാനാവാത്ത  സാധാരണക്കാര്‍ നാലുപാടുംനിന്ന്‌ വിളിക്കുന്നു. ഒരു തേങ്ങലില്‍ ഫോണ്‍കോളുകള്‍  തീരുന്നു. ആ രാത്രി ജനങ്ങള്‍ സംസാരിച്ചത്‌ കണ്ണുനീരുകൊണ്ടായിരുന്നു.  വാക്കുകളൊക്കെയും തങ്ങളോടൊപ്പം മരിച്ചുപോയിരുന്നു. വേവുന്ന ഹൃദയത്തോടെ  കടലിനക്കരെനിന്നും നൂറായിരം വിളികള്‍ വേറെയുമെത്തുന്നു. ഫോണ്‍ അറ്റന്റ്‌  ചെയ്യാനാവാതെ കുഴങ്ങുന്ന അറ്റന്റര്‍. ഡസ്‌കിലെ ഒരാള്‍കൂടി ഫോണ്‍ അറ്റന്റ്‌  ചെയ്യാനിരിക്കുന്നു. മുഖപ്രസംഗമെഴുതുകയായിരുന്നു ആദ്യത്തെ ജോലി. എന്ത്‌ തലക്കെട്ട്‌  നല്‍കുമെന്നോര്‍ക്കുമ്പോള്‍ കടുത്ത അനാഥത്വം മനസ്സില്‍ നിറഞ്ഞു. ഞങ്ങള്‍ അനാഥരായി.  അതിലപ്പുറം ജനങ്ങളോട്‌ പറയാന്‍ ചന്ദ്രികക്ക്‌ ഒന്നുമില്ലായിരുന്നു. മൂന്ന്‌  പതിറ്റാണ്ടിലേറെ ഞങ്ങളെ നയിച്ച, പിതൃസ്‌നേഹ വാല്‍സല്യങ്ങളോടെ ഞങ്ങളെ തലോടിയ ആ വലിയ  മനുഷ്യന്‍ മായുകയാണ്‌. ഒരു പുഞ്ചിരികൊണ്ട്‌ എല്ലാ വ്യസനങ്ങളേയും തോല്‍പിച്ചുകളഞ്ഞ  ഒരാള്‍ മണ്ണിനോട്‌ ചേരുകയാണ്‌. തന്റെ പതിഞ്ഞ ശബ്‌ദംകൊണ്ട്‌ ഒരു ജനതയെ  അടക്കിനിര്‍ത്തിയ യുഗപുരുഷന്‍ ഓര്‍മ്മയാവുകയാണ്‌. ആ വികാരങ്ങളെല്ലാം  അക്ഷരക്കൂട്ടുകളായി കടലാസിലേക്കിറങ്ങുമ്പോള്‍ ഉള്ളിലെവിടെയോ ഒരു വിതുമ്പല്‍.  എഴുതിക്കഴിഞ്ഞപ്പോള്‍ എഴുന്നേല്‍ക്കാനാവുന്നില്ല. കൈകളില്‍ വിയര്‍പ്പ്‌ പൊടിയുന്നു.  ശരീരമാകെ തളര്‍ന്നുപോകുന്നു. രണ്ടുമിനുട്ട്‌ അതേ ഇരുപ്പിലിരുന്നു. മനസ്സിനെ  അടക്കിനിര്‍ത്തി, പിന്നെയും ഒരുപാട്‌ ജോലി ചെയ്യാനുണ്ടായിരുന്നു.  ഒന്നാംപേജിലേക്കുള്ള വാര്‍ത്ത മലപ്പുറത്തുനിന്ന്‌ വരണം. സീനിയര്‍  എഡിറ്റര്‍മാരെല്ലാം തിരക്കിട്ട എഴുത്തിലാണ്‌. ലീഡ്‌ വാര്‍ത്തക്ക്‌ എന്ത്‌  തലക്കെട്ട്‌ കൊടുക്കുമെന്ന്‌ ഞങ്ങള്‍ ചര്‍ച്ചചെയ്‌തു. ഞങ്ങള്‍ക്ക്‌ കൊടുക്കാവുന്ന  ഏറ്റവും വലിയ തലക്കെട്ട്‌ ?`വിളക്കണഞ്ഞു'?  എന്നുതന്നെയായിരുന്നു.&lt;br /&gt;പതിനൊന്നുമണിയോടെ ഫസ്റ്റ്‌ എഡിഷന്‍ പത്രമടിച്ചു. ഞങ്ങള്‍  കാത്തിരിക്കുകയായിരുന്നു. മെഷിനിലേക്ക്‌ കയറിയിറങ്ങിയ പേപ്പര്‍ റീലുകള്‍  ഞങ്ങള്‍ക്ക്‌ സഹിക്കാനാവാത്ത വാര്‍ത്തകളെ മഷിപുരട്ടിയിറക്കുകയാണ്‌. അടിച്ചുവന്ന  പത്രങ്ങള്‍ പരമാവധി കാറില്‍ക്കയറ്റി ഞങ്ങള്‍ വിവിധ വാഹനങ്ങളിലായി പാണക്കാട്ടേക്ക്‌  തിരിച്ചു. വഴിനീളെ ചീറിപായുകയാണ്‌ വാഹനങ്ങള്‍. വാര്‍ത്ത കേട്ടപ്പോള്‍ തുടങ്ങിയ  ജനങ്ങളുടെ കുത്തൊഴുക്ക്‌ പാതിരാവായതോടെ പതിന്‍മടങ്ങ്‌ വര്‍ദ്ധിച്ചു.  മലപ്പുറത്തേക്കടുക്കുമ്പോള്‍ വീര്‍പ്പുമുട്ടല്‍ കൂടുകയാണ്‌. ഒരു പെട്രോള്‍പമ്പിലും  പെട്രോളില്ല. രാത്രി കാര്‍ വഴിയിലാകുമെന്ന അവസ്ഥയിലായി. ഒടുവില്‍  സഹപ്രവര്‍ത്തകരിലൊരാള്‍ ഒരു ബൈക്കുകാരന്റെ കൂടെ മഞ്ചേരിയില്‍ പോയാണ്‌ പെട്രോള്‍  സംഘടിപ്പിച്ചു വന്നത്‌. ഞങ്ങള്‍ സ്ഥിരമായി പാണക്കാട്ടേക്ക്‌ പോകുന്ന വഴികളില്‍  പുരുഷാരം നിറഞ്ഞിരുന്നു. വാഹനങ്ങളൊഴിവാക്കി ജനങ്ങള്‍ കൂട്ടമായി കൊടപ്പനക്കല്‍  വീട്ടിലേക്ക്‌ ഒഴുകുകയാണ്‌. ഒരു ജനത ഇത്രയേറെ നെഞ്ചിലേറ്റിയ ഒരു  നേതാവുണ്ടാകില്ലെന്ന്‌ പ്രഖ്യാപിക്കുകയായിരുന്നു ആ ഒഴുക്ക്‌. അതിലൊരു കണ്ണിയായി  ഞങ്ങളുമൊഴുകി. അവസാനമായി ഒരുനോക്കുകാണാന്‍. മണിക്കൂറുകള്‍ നീണ്ട യാത്ര. ഒടുവില്‍  തിരിച്ച്‌ മലപ്പുറം ടൗണ്‍ഹാളിനു മുന്നിലെത്തുമ്പോള്‍ സുബ്‌ഹി ബാങ്കുയരുന്നു. ആരും  ഒരുപോള കണ്ണടച്ചിരുന്നില്ല. ഭക്ഷണത്തെക്കുറിച്ചാരും ഓര്‍ത്തതുപോലുമില്ല. വിശപ്പ്‌  എപ്പോഴോ മരിച്ചുപോയിരുന്നു. ആ നിര്‍ത്തം നേരം പുലരുവോളം നിന്നു. ഒരു ജനത തങ്ങളുടെ  നായകന്‌ നല്‍കിയ സമര്‍പ്പണമായിരുന്നു ആ രാത്രി. ഒരു വര്‍ഷം പിന്നിടുമ്പോഴും  വേദനയുറഞ്ഞ മനസ്സോടെ, പ്രാര്‍ത്ഥന വിതുമ്പുന്ന ചുണ്ടുകളോടെ അവര്‍ ആ നായകനെ  ഓര്‍ക്കുന്നു. കാലത്തിന്‌ മായ്‌ക്കാന്‍ കഴിയാത്ത മുഖപ്രസാദം അവരെ  പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-1721340855351946001?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/1721340855351946001/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=1721340855351946001' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/1721340855351946001'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/1721340855351946001'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2010/08/blog-post.html' title='ആകാശം കരഞ്ഞ രാത്രി'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_RV-Kw_MtPk0/TFfykOBIg8I/AAAAAAAAAE8/8nMcVndXjLU/s72-c/3.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-3750606826991692244</id><published>2010-07-09T04:35:00.000-07:00</published><updated>2010-07-09T04:45:20.827-07:00</updated><title type='text'>ഓപ്പറേഷന്‍ തിയേറ്റര്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_RV-Kw_MtPk0/TDcKzv2yV2I/AAAAAAAAAE0/cx0Xiiqo88Y/s1600/01.jpg"&gt;&lt;img style="cursor:pointer; cursor:hand;width: 267px; height: 320px;" src="http://2.bp.blogspot.com/_RV-Kw_MtPk0/TDcKzv2yV2I/AAAAAAAAAE0/cx0Xiiqo88Y/s320/01.jpg" border="0" alt="" id="BLOGGER_PHOTO_ID_5491870154737473378" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#009900;"&gt;&lt;span class="Apple-style-span" style="font-size: x-large;"&gt;ഒരു പച്ചില&lt;/span&gt;&lt;/span&gt; കൂടി ബാക്കിയുണ്ട്‌&lt;/div&gt;&lt;div&gt;അതു കൊഴിഞ്ഞാല്‍, മരണം  സുനിശ്ചിതം&lt;br /&gt;&lt;br /&gt;വെന്തുനീറും മനസ്സോടെയെന്നും&lt;br /&gt;പാതി തുറന്നിട്ട  ജനലിലൂടെയവള്‍&lt;br /&gt;നോക്കുന്നു; വീണുവോ&lt;br /&gt;ബാക്കിയുള്ളൊരാ പച്ചില&lt;br /&gt;&lt;br /&gt;ജീവന്റെ  തുടിതാളമായ്‌ നിന്ന&lt;br /&gt;ആ പച്ചില നോക്കിയിരുന്നു  ഞാന്‍&lt;br /&gt;ആസ്‌പത്രിക്കിടക്കയില്‍.&lt;br /&gt;വിറക്കും തണുപ്പിലതാ&lt;br /&gt;ചിലങ്ക കൊട്ടിയാടുന്ന  കത്രി.&lt;br /&gt;ജീവിതം തുന്നിച്ചേര്‍ക്കാന്‍&lt;br /&gt;വെമ്പുന്നു; ചുറ്റുമജ്ഞാതരാം  മനുഷ്യര്‍.&lt;br /&gt;&lt;br /&gt;നിമിഷങ്ങളിടിനാദമായ്‌ തീരവെ&lt;br /&gt;നെഞ്ചിനുള്ളിലൊരു  മിന്നല്‍പ്പിണര്‍ പായുന്നു&lt;br /&gt;ആരുടേതടുത്ത  ഊഴം&lt;br /&gt;അറിയാതെയറിയാതെ&lt;br /&gt;ജീവിതച്ചുഴിയില്‍ നിന്നോര്‍മ്മകള്‍  മറയുന്നൂ&lt;br /&gt;മോര്‍ഫിന്റെ മയക്കത്തില്‍&lt;br /&gt;കൂടുവിട്ടകലുന്ന ആത്മാവു  നോക്കി&lt;br /&gt;നിശ്ചലം മയങ്ങിക്കിടക്കുന്നു ദേഹം&lt;br /&gt;&lt;br /&gt;ജീവിതത്തിനും  മരണത്തിനുമിടയിലൊരു&lt;br /&gt;നൂലിഴ മാത്രം ബാക്കി.&lt;br /&gt;അറിയുന്നുവോ നമ്മളീയാഘോഷ  പെരുമഴയില്‍&lt;br /&gt;ഇത്രയേയുള്ളൂവീ ജീവിതം...&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;--------------&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="font-size:small;"&gt;&lt;b&gt;ഒ ഹെന്‍റിയുടെ Last Leaf എന്ന കഥയോട്‌ കടപ്പാട്‌&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;  &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-3750606826991692244?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/3750606826991692244/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=3750606826991692244' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/3750606826991692244'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/3750606826991692244'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2010/07/blog-post.html' title='ഓപ്പറേഷന്‍ തിയേറ്റര്‍'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_RV-Kw_MtPk0/TDcKzv2yV2I/AAAAAAAAAE0/cx0Xiiqo88Y/s72-c/01.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-875590480058706989</id><published>2010-04-21T22:27:00.000-07:00</published><updated>2010-04-21T22:35:07.750-07:00</updated><title type='text'>പ്രവാസികള്‍ പരിധിക്കു പുറത്തോ?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_RV-Kw_MtPk0/S8_f-FsNreI/AAAAAAAAAEs/dLMiFJZHUMM/s1600/001.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 214px;" src="http://3.bp.blogspot.com/_RV-Kw_MtPk0/S8_f-FsNreI/AAAAAAAAAEs/dLMiFJZHUMM/s320/001.jpg" border="0" alt="" id="BLOGGER_PHOTO_ID_5462831130796207586" /&gt;&lt;/a&gt;ഭരണകൂടങ്ങളുടെ ആത്മാര്‍ത്ഥമായ പല നടപടികളും സാങ്കേതികത്വത്തിന്റെ ചുവപ്പുനാടകളില്‍ കുടുങ്ങി മൃതിയടയുന്നത്‌ ഇന്ത്യയില്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ദുര്യോഗമാണ്‌. ഭരണ നിര്‍വ്വഹണ സംവിധാനവും ബ്യൂറോക്രസിയും നടത്തിവരുന്ന ഇത്തരം പൊടിക്കൈകള്‍ മറികടക്കാനുള്ള ഇച്ഛാശക്തി രാഷ്‌ട്രീയ നേതൃത്വം കാണിക്കുമ്പോള്‍ മാത്രമേ ജനാധിപത്യത്തിന്റെ ശരിയായ നിര്‍വ്വഹണം സാധ്യമാവുകയുള്ളൂ. നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ഉയിര്‍പ്പിനുവേണ്ടി ആത്മാര്‍ത്ഥമായ ചുവടുവെപ്പുകള്‍ കൈക്കൊള്ളാന്‍ തന്റേടം കാണിച്ച നേതൃത്വമാണ്‌ ഇപ്പോള്‍ ഇന്ത്യാരാജ്യത്തിനുള്ളത്‌. ഭരണഘടന വിഭാവനംചെയ്യുന്ന ന്യായമായ അവകാശങ്ങള്‍ അനുഭവിക്കാന്‍ ഇന്നും ഭാഗ്യം ലഭിച്ചിട്ടില്ലാത്ത പ്രവാസ സമൂഹത്തിനോട്‌ നീതി കാണിക്കാനുള്ള ഡോ. മന്‍മോഹന്‍സിംഗിന്റെ അഭിവാഞ്‌ഛ ഒരുതരത്തിലും അട്ടിമറിക്കപ്പെട്ടുകൂടാ. കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ നവീന്‍ചൗള തിരുവനന്തപുരത്ത്‌ നടത്തിയ പത്രസമ്മേളനത്തില്‍, യു.പി.എ. സര്‍ക്കാറിന്റെ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയെയാണ്‌ മറ്റൊരു തരത്തില്‍ ചോദ്യം ചെയ്‌തിരിക്കുന്നത്‌. അടുത്ത തെരഞ്ഞെടുപ്പോടെ പ്രവാസി സമൂഹത്തിന്‌ വോട്ടവകാശം നല്‍കാന്‍ സന്നദ്ധമാണെന്ന്‌ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ വാഗ്‌ദാനത്തെ സാങ്കേതിക തടസ്സങ്ങള്‍ ഉയര്‍ത്തി അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന്‌ പിന്നിലുണ്ടെന്ന്‌ സംശയമുയര്‍ത്തുന്നവരെ നമുക്ക്‌ കുറ്റപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ ഭരണഘടനയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ആശങ്കകളകറ്റി, പതിറ്റാണ്ടുകളായി പ്രവാസി സമൂഹം ഉയര്‍ത്തുന്ന മാന്യമായ അംഗീകാരത്തിനുള്ള വഴി തുറക്കാന്‍ കേന്ദ്ര ഭരണകൂടം ശ്രമിക്കുകതന്നെ വേണം. ഇത്‌ അട്ടിമറിക്കപ്പെട്ടാല്‍ നിരാശയിലാണ്ടുപോകുന്ന ഒരു ജനസഞ്ചയത്തിന്റെ മനോവീര്യം വീണ്ടെടുക്കാന്‍ ഇനിയും ഒരുപാട്‌ കടമ്പകള്‍ കടക്കേണ്ടിവരും.&lt;br /&gt;&lt;br /&gt;ജനാധിപത്യത്തിന്റെ അമ്മയെന്ന ഖ്യാതിനേടിയ ഇന്ത്യ എക്കാലവും ലോകരാഷ്‌ട്രങ്ങള്‍ക്ക്‌ മാതൃകയാണ്‌. നൂറുകോടി ജനങ്ങള്‍ക്ക്‌ അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കലര്‍പ്പില്ലാത്ത ജനാധിപത്യമൊരുക്കി ലോകത്തിന്റെ നെറുകയില്‍ നടുനിവര്‍ത്തി നില്‍ക്കുന്ന നാടാണ്‌ ഇന്ത്യ. ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രം എന്ന നിലയില്‍ മാത്രമല്ല, ഒരിക്കല്‍പോലും ജനാധിപത്യം പടിയിറങ്ങിയിട്ടില്ലാത്ത രാജ്യംകൂടിയാണ്‌ നമ്മുടേത്‌. ഇന്ത്യയോടൊപ്പം ജനാധിപത്യത്തെ പുണര്‍ന്ന പല രാഷ്‌ട്രങ്ങളും ജനഹിതത്തെ വഴിയിലുപേക്ഷിച്ച്‌ ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കറുത്ത മൂടുപടമണിഞ്ഞപ്പോഴും ഇന്ത്യ അഭിമാനത്തോടെ ജനാധിപത്യത്തിന്റെ ചെരാതുകള്‍ അണയാതെ കാത്തിട്ടുണ്ട്‌. പല വികസിത രാഷ്‌ട്രങ്ങള്‍ക്കുമുള്ള ഉയര്‍ന്ന സാക്ഷരതാ നിലവാരവും വിദ്യാസമ്പന്നതയും ആര്‍ജ്ജിച്ചെടുക്കും മുമ്പുതന്നെ ഒരു ജനതയെ പരിഷ്‌കൃത സമൂഹത്തിന്റെ അടയാളമായ ജനാധിപത്യത്തിന്റെ വഴിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സാധിച്ചത്‌ ഇന്ത്യയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയായി ലോകചരിത്രം എന്നും വിസ്‌മയത്തോടെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. നമ്മുടെ ജനാധിപത്യത്തിന്റെ വഴിയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന പ്രവാസി സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയത്‌. ജനാധിപത്യത്തിന്റെ സമ്പൂര്‍ണ്ണതക്ക്‌ പ്രവാസികളുടെ പങ്കാളിത്തംകൂടി അനിവാര്യമാണെന്നും അപ്പോള്‍ മാത്രമേ കൃത്യമായ നീതി പുലരുകയുള്ളൂ എന്നും തിരിച്ചറിഞ്ഞ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌, മാധ്യമപ്പടയെ സാക്ഷിനിര്‍ത്തി പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കുമെന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ കോടിക്കണക്കിന്‌ വരുന്ന പ്രവാസികളുടെ മനം കുളിര്‍ത്തിരുന്നു. എന്നാല്‍ ഇത്‌ നടപ്പാക്കാന്‍ സംവിധാനമില്ലെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ നവീന്‍ചൗള വിളംബരം ചെയ്യുമ്പോള്‍ അതിനെ മറികടക്കാനുള്ള ഭരണഘടനാപരമായ യത്‌നങ്ങള്‍ നടത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാറിനാണുള്ളത്‌. അത്‌ നിര്‍വ്വഹിക്കപ്പെടാതെ പോകുന്നത്‌ ഭരണഘടനാ വിരുദ്ധവും വാഗ്‌ദാനലംഘനവുമായിത്തീരും.&lt;br /&gt;&lt;br /&gt;ബ്രിട്ടന്‍, ഫ്രാന്‍സ്‌, അമേരിക്ക തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളെല്ലാം അവരുടെ പൗരന്‍മാര്‍ക്ക്‌ ലോകത്തിന്റെ ഏത്‌ കോണില്‍നിന്നും വോട്ടുചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കാറുണ്ട്‌. ഇന്ത്യന്‍ പ്രവാസികളെപ്പോലെ ലോകമെമ്പാടും ചിതറിക്കിടക്കുന്ന പ്രവാസി സമൂഹം ഈ രാഷ്‌ട്രങ്ങള്‍ക്കുമുണ്ട്‌. എന്നാല്‍ വര്‍ഷങ്ങളായി ഈ രാഷ്‌ട്രങ്ങള്‍ നടപ്പാക്കുന്ന സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുമ്പോള്‍ അത്‌ നടപ്പാക്കാന്‍ ആത്മാര്‍ത്ഥത കാണിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍, ഞൊടിന്യായങ്ങള്‍ പറഞ്ഞ്‌ ഉദാത്തമായ ഈ നീക്കത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ ന്യായീകരണമില്ല. ഇന്ത്യ, സാംസ്‌കാരിക വൈവിധ്യത്തിലും സാമൂഹ്യ വര്‍ഗ്ഗീകരണത്തിലും വൈജാത്യങ്ങള്‍ സൂക്ഷിക്കുന്ന നാടാണ്‌. ഈ വൈജാത്യങ്ങള്‍ക്കിടയിലും ഇന്ത്യയെന്ന പൊതുവികാരത്തെ പൊലിപ്പിച്ചു നിര്‍ത്തുന്നത്‌ അതിന്റെ ജനാധിപത്യ സ്രോതസ്സാണ്‌. ഈ സംവിധാനം പൂര്‍വ്വോപരി ശക്തി സംഭരിക്കണമെങ്കില്‍ പ്രവാസി വോട്ടവകാശം എന്ന കടമ്പ നാം കടന്നേ തീരൂ.&lt;br /&gt;&lt;br /&gt;ആഗോളവല്‍ക്കരണം ലോകത്തിന്റെതന്നെ സവിശേഷമായ ചരിത്ര ഘട്ടമാണ്‌. ആഗോളവല്‍ക്കരണത്തിന്‌ മുമ്പും പിമ്പും എന്നുതന്നെ വിഭജിച്ചു നിര്‍ത്താവുന്ന സാമൂഹ്യ മാറ്റങ്ങളാണ്‌ ലോകത്ത്‌ സംഭവിച്ചത്‌. രാജ്യാതിര്‍ത്തികള്‍ കടന്ന്‌ മനുഷ്യന്റെ സഞ്ചാരം വിസ്‌മയകരമായി വികസിച്ചു എന്നതുതന്നെയാണ്‌ ആഗോളീകരണത്തിന്റെ ആരോഗ്യകരമായ സംഭാവനകളിലൊന്ന്‌. തൊണ്ണൂറുകള്‍ക്ക്‌ മുമ്പ്‌ സംഭവിച്ച കുടിയേറ്റങ്ങളേക്കാള്‍ ത്വരിത ഗതിയിലുള്ള കുടിയേറ്റവും രാജ്യാന്തര സഞ്ചാരവുമാണ്‌ തൊണ്ണൂറുകള്‍ക്ക്‌ ശേഷമുണ്ടായത്‌. ഒരു രാഷ്‌ട്രത്തിന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ ഏറ്റവും വലുത്‌ മനുഷ്യ വിഭവ ശേഷിയാണെന്ന തിരിച്ചറിവാണ്‌ ആഗോളവല്‍ക്കരണം സമ്മാനിച്ചത്‌. ജനസംഖ്യയെ ഭയപ്പാടോടെ കണ്ട രാഷ്‌ട്രങ്ങള്‍ ജനങ്ങളാണ്‌ ഏറ്റവും വലിയ ശക്തിയെന്ന്‌ തിരിച്ചറിയുകയും സാമ്പത്തിക ലോകക്രമത്തെ കൈവെള്ളയിലൊതുക്കുകയും ചെയ്‌തപ്പോള്‍ തകര്‍ന്നുവീണത്‌ കാലഹരണപ്പെട്ട പാരമ്പര്യവാദങ്ങളാണ്‌. ചൈനയോടൊപ്പം ഇന്ത്യ വളര്‍ന്നത്‌ മനുഷ്യ വിഭവ ശേഷിയുടെ കരുത്തിലായിരുന്നു. ഇതില്‍ നല്ലൊരു പങ്കും സാധ്യമായത്‌ ഇന്ത്യന്‍ ജനതയുടെ രാജ്യാന്തരീയ കുടിയേറ്റത്തിലൂടെയാണ്‌. ഇതില്‍ മലയാളി സമൂഹം നിര്‍വ്വഹിച്ച അത്യത്ഭുതകരമായ ദൗത്യം ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലിന്‌ നല്‍കിവരുന്ന ബലം ചില്ലറയല്ല. ഏറ്റവും കൂടുതല്‍ പ്രവാസികളുളള മലയാളക്കരയില്‍ വന്നുതന്നെ വോട്ടവകാശത്തിന്റെ സ്വപ്‌നച്ചിറകരിയാന്‍ നവീന്‍ചൗള നടത്തിയ മിടുക്ക്‌ ദുരൂഹത ഉണ്ടാക്കുന്നതാണ്‌.&lt;br /&gt;&lt;br /&gt;പ്രവാസി വോട്ടവകാശത്തെ നിരാകരിക്കാന്‍ നവീന്‍ചൗള ഉയര്‍ത്തുന്ന വാദങ്ങള്‍ ബാലിശവും അപക്വവുമാണ്‌. പ്രായോഗികമായി അദ്ദേഹമുയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ അത്യാധുനിക സംവിധാനത്തില്‍ മറികടക്കുക ദുഷ്‌കരമല്ല. ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള വിനിമയ സംവിധാനങ്ങള്‍ അതിന്റെ ഏറ്റവും പുഷ്‌കലമായ ഉയര്‍ച്ചയിലെത്തിനില്‍ക്കുമ്പോള്‍ ലോകത്തിന്റെ ഏത്‌ കോണില്‍നിന്നും ഒരു വോട്ടര്‍ക്ക്‌ അവന്റെ വോട്ടവകാശം വിനിയോഗിക്കാന്‍ ചെലവേറെയില്ലാതെ സാധ്യമാകും. പുതിയ കാനേഷുമാരിയുടെ പട്ടികയില്‍പോലും പ്രവാസികള്‍ പുറംതള്ളപ്പെടുകയാണ്‌. ദിനേനെ പെരുകുന്ന പ്രവാസ ജനസംഖ്യയുടെ ആധിക്യം ഭരണകൂടം ഗൗരവത്തോടെ കാണണം. സ്വന്തം മണ്ണും പരിസരങ്ങളും കയ്യൊഴിഞ്ഞ്‌ ഏകാന്തതയുടെ ദ്വീപുകളില്‍ ഒറ്റക്ക്‌ കഴിയുന്ന പ്രവാസിയെ അംഗീകരിക്കാനുള്ള മനസ്സ്‌ നമ്മുടെ രാഷ്‌ട്രീയ നേതൃത്വത്തിന്‌ കൈമോശം വന്നുകൂടാ. ചോരയും നീരുമുള്ള ഒരു ജനസഞ്ചയത്തെ പണംപെയ്യുന്ന യന്ത്രങ്ങളായി മാത്രം മറ്റുള്ളവര്‍ കാണുന്നുവെന്നതാണ്‌ ഒരു പ്രവാസി നേരിടുന്ന ഏറ്റവും വലിയ മാനസിക ദു:ഖം. കാനേഷുമാരിയില്‍നിന്നും വോട്ടര്‍ പട്ടികയില്‍നിന്നും വെട്ടിമാറ്റി ദൂരത്ത്‌ കളയുമ്പോള്‍ ഈ അന്യതാബോധം അനിയന്ത്രിതമാവുകയേയുള്ളൂ. അസംഘടിതരാണെന്നതിന്റെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി ഇവര്‍ മാറിക്കൂടാ. ശബ്‌ദമില്ലാത്ത ഇത്തരം ജനങ്ങള്‍ക്കുവേണ്ടിയുള്ള സംസാരമാണ്‌ സാമൂഹ്യനീതി ആഗ്രഹിക്കുന്ന രാഷ്‌ട്രീയ നേതൃത്വം അനിവാര്യമായി നിര്‍വ്വഹിക്കേണ്ടത്‌. ഒരു യൂസര്‍നൈമും പാസ്‌വേഡും നല്‍കി രഹസ്യ സ്വഭാവത്തോടെ പ്രവാസികളെ ജനാധിപത്യ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയാല്‍ ആകാശമിടിഞ്ഞു വീഴുകയൊന്നുമില്ല. ഒന്നും രണ്ടും വോട്ടര്‍മാര്‍ മാത്രമുള്ള മലമടക്കുകളില്‍ യുദ്ധസമാനമായ സന്നാഹങ്ങളൊരുക്കുന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിചാരിച്ചാല്‍ പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ മണിക്കൂറുകളുടെ പരിശ്രമം മാത്രമേ ആവശ്യമുള്ളൂ.&lt;br /&gt;&lt;br /&gt;വോട്ടിംഗ്‌ ദിനത്തില്‍തന്നെ വോട്ടവകാശം വിനിയോഗിക്കാതെ പോസ്റ്റല്‍വോട്ട്‌ സംവിധാനവും നമ്മുടെ നാട്ടിലുണ്ട്‌. സൈനികരും തെരഞ്ഞെടുപ്പ്‌ ജോലിയിലുള്ള ഉദ്യോഗസ്ഥരും കാലങ്ങളായി ഉപയോഗിക്കുന്ന പോസ്റ്റല്‍വോട്ട്‌ സംവിധാനം അല്‍പംകൂടി വിപുലപ്പെടുത്തിയാല്‍ പ്രവാസികള്‍ക്കും ഇന്ത്യയെ തെരഞ്ഞെടുക്കാനുള്ള അവസരം കൈവരും. രാജ്യത്തിന്‌ വിദേശനാണ്യം നേടിക്കൊടുക്കാന്‍ കഷ്‌ടപ്പെടുന്ന ഒരു ജനതക്കുവേണ്ടിയല്ലാതെ ആര്‍ക്കുവേണ്ടിയാണ്‌ നമ്മള്‍ രാഷ്‌ട്രീയ ഇച്ഛാശക്തി പ്രയോഗിക്കുക. മുറവിളികള്‍ മാറ്റൊലികള്‍ തീര്‍ത്ത്‌ കെട്ടടങ്ങുംമുമ്പ്‌ ഇതിനുള്ള കൃത്യവും വ്യക്തവുമായ നടപടികളാണ്‌ ആവശ്യം. രാഷ്‌ട്രീയ വിഭാഗീയതകള്‍ക്കപ്പുറം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്‌മയാണ്‌ ഇതിനുണ്ടാവേണ്ടത്‌. നീതി എല്ലാവര്‍ക്കും തുല്യമായി ലഭിച്ചില്ലെങ്കില്‍ അത്‌ സൃഷ്‌ടിക്കുന്ന മുറിവുകള്‍ ഭീകരമായിരിക്കും. ഈ തിരിച്ചറിവ്‌ നമ്മെ സ്വയം കണ്ണുതുറപ്പിച്ചേ തീരൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-875590480058706989?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/875590480058706989/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=875590480058706989' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/875590480058706989'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/875590480058706989'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2010/04/blog-post.html' title='പ്രവാസികള്‍ പരിധിക്കു പുറത്തോ?'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_RV-Kw_MtPk0/S8_f-FsNreI/AAAAAAAAAEs/dLMiFJZHUMM/s72-c/001.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-1818778212557563104</id><published>2010-02-22T09:22:00.000-08:00</published><updated>2010-02-22T09:24:28.341-08:00</updated><title type='text'>വാലിന്‌ തീ പിടിച്ചവരുടെ വെപ്രാളം</title><content type='html'>പണ്ട്‌ കൊടിയത്തൂര്‍കാരനായ ഒരു റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍ ജമാഅത്തെ ഇസ്‌ലാമി രാജ്യമാകെ നട്ടുപിടിപ്പിക്കാന്‍ ഡല്‍ഹിക്ക്‌ വണ്ടി കയറിയിരുന്നു. ഭാര്യയും കുട്ടികളും പൂച്ചയും തത്തയുമുള്‍പ്പെടെ സ്ഥാവര ജംഗമ വസ്‌തുക്കളുമായി പുറപ്പെടുന്ന ഇയാള്‍ക്ക്‌ കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ വികാര നിര്‍ഭരമായ യാത്രയയപ്പാണ്‌ നല്‍കിയിരുന്നത്‌. തണുപ്പുകാലത്ത്‌ അണിയാനുള്ള മങ്കി ക്യാപ്പ്‌ വരെ ബാഗില്‍ ജമാഅത്തുവക അടക്കി വെച്ചിരുന്നു. ഡല്‍ഹിയിലെ സ്‌കൂളില്‍ മക്കളെ ചേര്‍ക്കാന്‍ നാട്ടില്‍ നിന്ന്‌ പേരുവെട്ടിച്ച്‌ ടി.സി.യും കരുതിയിരുന്നു. എന്നാല്‍ തണുപ്പുകാലത്തിനു കാത്തുനില്‍ക്കാതെ റിട്ടയേര്‍ഡ്‌ മാഷ്‌ ദിവസങ്ങള്‍ക്കകം കൊടിയത്തൂരില്‍ തിരിച്ചെത്തി. സഹ അധ്യാപകനോട്‌ അന്ന്‌ ഇയാള്‍ പറഞ്ഞ ഒരു ഡയലോഗുണ്ട്‌. `എന്റെ മാഷെ മുറ്റത്ത്‌ മുളക്കാത്തത്‌ ഡല്‍ഹിയില്‍ മുളക്കുമോ??&lt;br /&gt;&lt;br /&gt;മുസ്‌ലിം യൂത്ത്‌ലീഗ്‌ സംഘടിപ്പിച്ച നാഷണല്‍ യൂത്ത്‌മീറ്റിന്റെ വിജയം ജമാഅത്തുകാരെ പ്രകോപിപ്പിക്കുന്നത്‌ സ്വാഭാവികം മാത്രമാണ്‌. കൊടിയത്തൂര്‍കാരന്‍ മാഷ്‌ വണ്ടി കയറിയ ഡല്‍ഹിയില്‍ നിന്നാണ്‌ ഗവേഷണ വിദ്യാര്‍ത്ഥിയായ മുഈനുദ്ദീന്‍ കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹ്യ പുരോഗതി കാണാന്‍ ഇങ്ങോട്ടു വന്നത്‌. നട്ടാല്‍ മുളക്കാത്ത നുണകളുടെ ചേരുവയിലല്ല യൂത്ത്‌ലീഗുകാര്‍ മുഈനുദ്ദീനോട്‌ സംസാരിച്ചത്‌. ആലുവ മുതല്‍ കോഴിക്കോട്‌ വരെ നീണ്ട യാത്രയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അടയാളങ്ങള്‍ നേരിട്ടു കണ്ടാണ്‌ മുഈനുദ്ദീന്‍ മുസ്‌ലിംലീഗിനെ തിരിച്ചറിഞ്ഞത്‌. ജമാഅത്തുകാര്‍ക്ക്‌ നടക്കാത്തത്‌ യൂത്ത്‌ലീഗുകാര്‍ നടത്തരുതെന്ന്‌ വാശിപിടിക്കുന്നത്‌ അസഹിഷ്‌ണുത മാത്രമാണ്‌. എന്നാല്‍ ഈ വെപ്രാളത്തിനിടയില്‍ പറഞ്ഞുവെച്ച വാദമുഖങ്ങള്‍ നാലാള്‍ കൂടുന്നിടത്ത്‌ പറയാന്‍ പറ്റാത്തതായെന്നു മാത്രം. ഞാന്‍ ഞ്ഞീം മാന്തുമെന്നു പറഞ്ഞ ബാല്യകാല സഖിയിലെ സുഹറയെപ്പോലെ ദേഷ്യം സഹിക്കാനാവാതെ പല്ലിറുമ്മുന്നത്‌ കാണുമ്പോള്‍ സുഹൃത്തെ, തമാശ മാത്രമാണ്‌ തോന്നുന്നത്‌. ഇങ്ങനെ വാലിനു തീപിടിച്ച കുരങ്ങിനെപ്പോലെ വെപ്രാളപ്പെട്ടാല്‍ എങ്ങനെയാണ്‌ ഈ താഗുത്ത്‌ സംവിധാനത്തെ നിലംപരിശാക്കി ഇഖാമത്തുദ്ദീന്‍ യാഥാര്‍ത്ഥ്യമാക്കാനാവുക.&lt;br /&gt;&lt;br /&gt;മുസ്‌ലിം യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തകര്‍ക്ക്‌ ഇത്‌ അഭിമാന മുഹൂര്‍ത്തമാണ്‌. അഞ്ചു നാള്‍ നീണ്ടുനിന്ന നേഷണല്‍ മുസ്‌ലിം യൂത്ത്‌മീറ്റ്‌ പാഴായിപ്പോയില്ലെന്ന്‌ അവര്‍ക്കാശ്വസിക്കാം. കേരളത്തിനു പുറത്ത്‌ മുളപൊട്ടിത്തുടങ്ങിയ മുസ്‌ലിം രാഷ്‌ട്രീയ വിചാരത്തിന്‌ വളക്കൂറുള്ള മണ്ണൊരുങ്ങുന്നുവെന്നും വിശ്വസിക്കാം. മൗദൂദിയന്‍ നേതാക്കള്‍ക്കും അവരുടെ പത്രത്തിനും വക്രദൃഷ്‌ടി ജന്മസിദ്ധമാണ്‌. നേരെചൊവ്വെ കാര്യങ്ങളെ കാണാനുള്ള കണ്ണില്ലാത്തതുകൊണ്ടാണ്‌ പലരും ജമാഅത്തെ ഇസ്‌ലാമിയില്‍ ചെന്നുപെടുന്നത്‌. മുസ്‌ലിംലീഗിനും യൂത്ത്‌ലീഗിനുമെതിരെ ഹിമാലയന്‍ നുണകള്‍ എഴുന്നെള്ളിക്കുന്ന മൗദൂദിയന്‍ പത്രത്തിന്റെ വാദമുഖങ്ങള്‍ എത്ര തരംതാഴ്‌ന്നതാണെന്ന്‌ ആ പത്രത്തിന്റെ വായനക്കാര്‍ വിലയിരുത്തുന്നുണ്ടാവും. ലീഗിനെ നാലു തെറി പറഞ്ഞാല്‍ അടങ്ങുന്ന അരിശമാണെങ്കില്‍ അവരത്‌ പല്ലു ഞെരിച്ചു തീര്‍ക്കട്ടെ, എന്നാല്‍ മുസ്‌ലിംലീഗ്‌ പ്രവര്‍ത്തകര്‍ തീര്‍ച്ചപ്പെടുത്തേണ്ടത്‌ നാം കരുതുന്നതിനേക്കാള്‍ വലിയ പ്രകമ്പനങ്ങളാണ്‌ മുസ്‌ലിം യൂത്ത്‌മീറ്റ്‌ സൃഷ്‌ടിച്ചിരിക്കുന്നതെന്നാണ്‌.&lt;br /&gt;മുസ്‌ലിംലീഗ്‌ കേരളത്തിലെ പൊതുസമൂഹത്തിനു മുമ്പില്‍ വിശ്വാസ്യതയാര്‍ജ്ജിച്ച പാര്‍ട്ടിയാണ്‌. മതവിശ്വാസമുള്ള ഒരു മുസ്‌ലിമിന്റെ ഏറ്റവും വലിയ ബാധ്യത സഹജീവികളോടുള്ള മാന്യമായ ഇടപെടലാണ്‌. മതസൗഹാര്‍ദ്ദം ഒരു വിശ്വാസിയുടെ സ്വഭാവമായിരിക്കണമെന്ന്‌ ജീവിതത്തിലൂടെ നിഷ്‌കര്‍ഷിച്ചത്‌ പ്രവാചകന്‍ മുഹമ്മദ്‌ നബിയാണ്‌. മൗദൂദിയുടെ തലച്ചോറില്‍ പ്രവാചകന്റെ കരുണയുടെ മുഖം തെളിയാതെ പോയിട്ടുണ്ടെങ്കില്‍ അതിന്‌ ഇസ്‌ലാമിന്റെ മേല്‍ കുതിരകയറേണ്ട കാര്യമില്ല. മുസ്‌ലിംലീഗ്‌ ഏതു പ്രകോപനത്തിന്റെ സാമൂഹ്യ ഘട്ടത്തിലും ഉറപ്പിച്ചു പറഞ്ഞത്‌ അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും വഴിയിലേക്ക്‌ സമൂഹത്തെ തിരിച്ചുവിടരുതെന്നാണ്‌. അത്‌ കുഞ്ഞാലിക്കുട്ടിയോ എം.കെ. മുനീറോ കെ.എം. ഷാജിയോ എന്‍.ഡി.എഫിനെ കണ്ടു പറഞ്ഞതല്ല. 1948 മാര്‍ച്ച്‌ 10ന്‌ രാജാജി ഹാളില്‍ മുസ്‌ലിംലീഗിന്റെ രൂപീകരണ സമ്മേളനത്തില്‍ അവതരിപ്പിച്ച അഞ്ചാമത്തെ പ്രമേയത്തില്‍ കര്‍ശനമായി പറഞ്ഞ നിര്‍ദ്ദേശമാണ്‌. വിഭജനാനന്തരം ഇന്ത്യന്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയും ഭീകരമായി അക്രമിക്കപ്പെടുകയും ചെയ്‌ത കരാളമായ സാമൂഹ്യ സാഹചര്യത്തിലാണ്‌ ഈ സമ്മേളനം നടന്നത്‌. കലാപകലുഷിതമായ വിഭജനാനന്തര ഇന്ത്യയില്‍ എത്ര പ്രതികൂലമായ സാഹചര്യമുണ്ടായാലും സമാധാനത്തിന്റെയും ക്ഷമയുടെയും വഴിയില്‍ ഉറച്ചുനില്‍ക്കണമെന്നായിരുന്നു ആ പ്രമേയത്തിന്റെ കാതല്‍. 1992 ഡിസംബര്‍ 6ന്‌ ബാബരി മസ്‌ജിദ്‌ തകര്‍ന്നു വീണപ്പോള്‍ ഇന്ത്യയാകെ കത്തിപ്പടരുന്ന കലാപത്തിന്റെ തീനാളങ്ങള്‍ക്കിടയില്‍ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഏറ്റുപറഞ്ഞത്‌ ഈ അഞ്ചാം പ്രമേയത്തിന്റെ അന്ത:സത്ത തന്നെയായിരുന്നു. അതുകൊണ്ടുതന്നെ എത്ര മൗദൂദിയന്‍ പ്രകോപനങ്ങളുണ്ടായാലും എത്ര വിലകുറഞ്ഞ പരിഹാസങ്ങള്‍ നടത്തിയാലും ഈ വഴിയില്‍ നിന്ന്‌ മുസ്‌ലിംലീഗിനു മാറാനാവില്ല. അങ്ങനെ മുസ്‌ലിംലീഗ്‌ മാറിയാല്‍ പിന്നെ ആ പാര്‍ട്ടിക്ക്‌ വേറെ പേരു നല്‍കേണ്ടിവരും. മുസ്‌ലിംലീഗ്‌ തീവ്രവാദ വിരുദ്ധ സമീപനം കൈക്കൊണ്ടത്‌ ആരുടെയും കയ്യടി വാങ്ങാനല്ല. കയ്യടി വാങ്ങാന്‍ മാത്രം പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കവല പ്രസംഗങ്ങളും തെരുവു നാടകങ്ങളും തയ്യാറാക്കുന്നവര്‍ക്ക്‌ പണ്ട്‌ നമ്പൂതിരി പറഞ്ഞപോലെ അവനവന്‍ തിന്നുന്നത്‌ അവനവന്‍ പറയുന്നു എന്നേ പറയാനുള്ളൂ.&lt;br /&gt;&lt;br /&gt;കയ്യടി വാങ്ങാവുന്ന ഒട്ടനവധി അവസരങ്ങള്‍ കയ്യൊഴിഞ്ഞാണ്‌ മുസ്‌ലിംലീഗ്‌ ഒരു ജനതയെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്‌തമാക്കിയത്‌. താഗൂത്തി സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അഗ്‌നിക്കിരയാക്കിയ വിപ്ലവ വീര്യം കേരള മുസ്‌ലിംകള്‍ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ജമാഅത്തുകാരുടെ പല അടുക്കളയിലും ഇന്ന്‌ പുക ഉയരുമായിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമി എന്നും പറഞ്ഞത്‌ ഇത്‌ ഞങ്ങളുടെ രാജ്യമല്ല, ഞങ്ങളുടെ രാജ്യം ഞങ്ങള്‍ പണിയാനിരിക്കുന്നതേയുള്ളൂ എന്നാണ്‌. എന്നാല്‍ മുസ്‌ലിംലീഗ്‌ പറഞ്ഞതാവട്ടെ ഇന്ത്യ ഞങ്ങളുടെ രാജ്യമാണ്‌. ഈ രാജ്യത്തിന്റെ മണ്ണില്‍ ഞങ്ങളുടെ വിയര്‍പ്പും കണ്ണീരുമുണ്ട്‌. ഈ രാജ്യം വേദനിച്ചാല്‍ പിടയുന്നത്‌ ഞങ്ങളുടെ നെഞ്ചകമാണെന്നായിരുന്നു.&lt;br /&gt;&lt;br /&gt;1962ല്‍ ചൈന ഇന്ത്യയെ ആക്രമിക്കുമ്പോള്‍ ഈ രാജ്യത്തിന്‌ സമര്‍പ്പിക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല, 37 വയസുള്ള എന്റെ മിയാഖാന്‍ അല്ലാതെ. ഞാനവനെ രാജ്യത്തിന്റെ പടയാളികള്‍ക്കൊപ്പം യുദ്ധ ഭൂമിയിലേക്കയക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ കത്തെഴുതിയ ഖാഇദെമില്ലത്തിന്റെ പാര്‍ട്ടിയാണ്‌ മുസ്‌ലിംലീഗ്‌. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ ഇനിയും പഠിച്ചിട്ടില്ലാത്ത ജമാഅത്തുകാര്‍ക്ക്‌ ഈ വികാരം ഒട്ടും തിരിച്ചറിയാനാവില്ലെന്നുറപ്പാണ്‌.&lt;br /&gt;പോസ്റ്റര്‍ യുദ്ധങ്ങളും വലിയ വായിലുള്ള വീമ്പു പറച്ചിലുമല്ല മുസ്‌ലിംലീഗിന്റെ വളര്‍ച്ചക്ക്‌ വഴിയൊരുക്കിയത്‌. നാഷണല്‍ യൂത്ത്‌മീറ്റ്‌ സംഘടിപ്പിച്ചതിലൂടെ ഉത്തരേന്ത്യയില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക്‌ മുസ്‌ലിം യൂത്ത്‌ലീഗ്‌ നല്‍കിയ ഏറ്റവും പ്രധാന സന്ദേശം നിങ്ങള്‍ നശീകരണത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ ചിതറിപ്പോകരുതെന്നും നിര്‍മ്മാണത്തിന്റെ വഴിയില്‍ ഉറച്ച്‌ നില്‍ക്കണമെന്നുമായിരുന്നു. കേരളത്തില്‍ മുസ്‌ലിംലീഗ്‌ നിര്‍മ്മിച്ചതോരോന്നും അവരെ നേരിട്ട്‌ കാണിക്കുകയായിരുന്നു രാഷ്ട്രീയ അവബോധ യാത്രയുടെ ലക്ഷ്യം.&lt;br /&gt;&lt;br /&gt;ഒരു ജനാധിപത്യ സംവിധാനത്തില്‍ സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിന്‌ അനിവാര്യമായി വേണ്ടത്‌ രാഷ്ട്രീയവല്‍ക്കരണമാണെന്ന്‌ ഈ യാത്ര ഉത്തരേന്ത്യന്‍ പ്രതിനിധികളെ ബോധ്യപ്പെടുത്തി. സാമൂഹ്യ ശാക്തീകരണവും വിദ്യാഭ്യാസ ശാക്തീകരണവും സാമ്പത്തിക ശാക്തീകരണവും രാഷ്ട്രീയ ശാക്തീകരണത്തിന്റെ കൂടെ ആര്‍ജ്ജിക്കേണ്ട ഒന്നാണെന്നും ഓരോ തെളിവുകളുമുയര്‍ത്തിക്കാട്ടി ദേശീയ പ്രതിനിധികളെ ബോധ്യപ്പെടുത്തി.&lt;br /&gt;രാഷ്ട്രീയശാക്തീകരണം സാധ്യമാകാന്‍ സാമൂഹ്യസഹവര്‍ത്തിത്വം കൂടിയേ തീരൂവെന്നും ഇതിന്‌ ആത്മാര്‍ത്ഥമായ സെക്യുലര്‍ മനസ്‌ സൂക്ഷിക്കണമെന്നും മുസ്‌ലിംലീഗ്‌ പറഞ്ഞു. ഇ. അഹമ്മദെന്ന മുസ്‌ലിം പ്രതിനിധിയെ ഇന്ത്യയിലെ നൂറ്‌ കോടി മനുഷ്യരുടെ പ്രതിനിധിയായി ലോക രാഷ്ട്രങ്ങളിലേക്കയക്കാന്‍ മന്‍മോഹന്‍സിംഗിനെ പ്രേരിപ്പിച്ചത്‌ ഇ. അഹമ്മദ്‌ എന്ന കറകളഞ്ഞ മുസ്‌ലിമിലുള്ള വിശ്വാസമാണ്‌. ഇ. അഹമ്മദിന്റെ മന്ത്രി സ്ഥാനത്തിലൂടെ മുസ്‌ലിംലീഗ്‌ ആര്‍ജ്ജിച്ചെടുത്തത്‌ നൂറ്‌ കോടി ജനങ്ങളുടെ വിശ്വാസ്യതയാണ്‌. ആയിരം കൊല്ലം പരിസ്ഥിതി സമരം നടത്തിയാലും സോളിഡാരിറ്റിക്കാരനെ വിശ്വസിക്കാന്‍ ഒരു ഹൈന്ദവ സഹോദരനും കഴിയില്ല. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്‌ക്കളെ ഈ നാടിന്‌ നന്നായി തിരിച്ചറിയാനാവും. ഇന്ത്യാ മഹാരാജ്യത്തിന്റെ നാലു മൂലയില്‍ നാല്‌ മുറുക്കാന്‍ കട തുടങ്ങിയാല്‍ എല്ലാമായെന്ന അഹങ്കാരം ജമാഅത്തുകാരിന്നും കിണറ്റിലെ തവളകള്‍ മാത്രമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌.&lt;br /&gt;&lt;br /&gt;വിലകുറഞ്ഞ ആരോപണങ്ങളിലൂടെ മുസ്‌ലിംലീഗ്‌ നേതാക്കളെ അവമതിക്കാമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. കേരളത്തിലെ മുസ്‌ലിം ജനലക്ഷങ്ങള്‍ക്ക്‌ നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ല്‌ നല്‍കിയ ഒരു പിതാവിന്റെ രക്തമാണ്‌ എം.കെ. മുനീറിന്റെ സിരകളിലുള്ളത്‌. ജമാഅത്തുകാര്‍ താഗൂത്തി സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചുകളയുമ്പോള്‍ പള്ളിക്കൂടങ്ങള്‍ തുടങ്ങി ഏറനാട്ടിലെ കാക്കാന്മാരുടെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുകയായിരുന്നു മുനീറിന്റെ വാപ്പ. ആ കുട്ടികളാണ്‌ മറ്റത്തൂരങ്ങാടിയിലേക്ക്‌ റാങ്കിന്റെ തിളക്കം കൊണ്ടുവന്നത്‌. കണ്ണുകെട്ടി മോട്ടോര്‍ സൈക്കിളോടിക്കുന്ന ഈ വിദ്യ ജമാഅത്തുകാര്‍ക്കും അവരുടെ കുട്ടിക്കുരങ്ങന്മാര്‍ക്കും അത്ര നല്ലതിനല്ല.&lt;br /&gt;&lt;br /&gt;ഇ. അഹമ്മദ്‌ ഇതുവരെ ജമാഅത്തുകാര്‍ക്ക്‌ അമേരിക്കന്‍ ചാരനും സാമ്രാജ്യത്വ മൂടുതാങ്ങിയുമായിരുന്നു. എന്നാല്‍ അഹമ്മദ്‌ സാഹിബ്‌ ഖാദിയാനിയായ വിവരം ഇപ്പോഴാണ്‌ കേരളക്കരയറിഞ്ഞത്‌. മലപ്പുറത്ത്‌ മൂല്യത്തിന്‌ മൈനസ്‌ മാര്‍ക്ക്‌ കൊടുത്തപ്പോള്‍ പോലും ഈ ഖാദിയാനി ബന്ധം ആരും കേട്ടിരുന്നില്ല. ഏതായാലും ഭ്രാന്തന്‍ അന്ത്രുമാന്റെ വിറളിപോലെ സ്വന്തം ഉടുവസ്‌ത്രങ്ങളുരിഞ്ഞുള്ള ഈ മരണപ്പാച്ചില്‍ ജമാഅത്തുകാരുടെ ശവക്കുഴി തോണ്ടാനുള്ളതാണ്‌. ആര്‍ക്കും ആരെയും എന്തും പറയാമെന്ന്‌ ഒരു മാധ്യമം കയ്യില്‍വെച്ച്‌ അഹങ്കരിച്ചാല്‍ ജമാഅത്തുകാരും അവരുടെ സില്‍ബന്ധികളും വലിയ വില നല്‍കേണ്ടി വരുമെന്ന്‌ മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-1818778212557563104?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/1818778212557563104/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=1818778212557563104' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/1818778212557563104'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/1818778212557563104'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2010/02/blog-post.html' title='വാലിന്‌ തീ പിടിച്ചവരുടെ വെപ്രാളം'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-2617641832556692727</id><published>2009-11-12T05:53:00.000-08:00</published><updated>2009-11-12T06:02:33.797-08:00</updated><title type='text'>ഒരു മീസാന്‍ കല്ലുകൂടി</title><content type='html'>&lt;a href="http://2.bp.blogspot.com/_RV-Kw_MtPk0/SvwVbLwnffI/AAAAAAAAAEA/hRnUEgRgCCw/s1600-h/001.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 267px;" src="http://2.bp.blogspot.com/_RV-Kw_MtPk0/SvwVbLwnffI/AAAAAAAAAEA/hRnUEgRgCCw/s320/001.jpg" border="0" alt=""id="BLOGGER_PHOTO_ID_5403217209695108594" /&gt;&lt;/a&gt;&lt;br /&gt;മൂന്ന്‌ നിയമസഭാ മണ്‌ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ എന്തുകൊണ്ട്‌ കണ്ണൂര്‍ മാത്രം മത്സരിക്കാന്‍ തെരഞ്ഞെടുത്തുവെന്ന്‌, ഒരു ടി.വി. ചാനല്‍ ചര്‍ച്ചക്കിടെ ചോദ്യമുയര്‍ന്നു. ``ഞങ്ങള്‍ നാലുംമാസം മാത്രം പ്രായമായ പാര്‍ട്ടിയായതിനാല്‍ മൂന്നിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സംവിധാനമില്ലാത്തതിനാലാണ്‌ ഒരിടത്തുമാത്രം ഒതുങ്ങിനിന്നതെന്നായിരുന്നു കണ്ണൂരില്‍ എന്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മൗലവിയുടെ മറുപടി. അപ്പോള്‍ കണ്ണൂര്‍ തെരഞ്ഞടുത്തത്‌ ടോസ്‌ ചെയ്‌താണോ എന്ന അവതാരകന്റെ ചോദ്യത്തിന്‌ മുന്നില്‍ മൗലവി മൂക്കുകുത്തി വീഴുകയായിരുന്നു. ഉത്തരം പറയാത്ത ഈ ചോദ്യത്തിന്‌ മറുപടി കണ്ടെത്താന്‍ രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ അന്വേഷണം നടത്തേണ്ടതുണ്ട്‌.&lt;br /&gt;നാലുമാസം പ്രായമായ എന്‍.ഡി.എഫ്‌. രാഷ്‌ട്രീയ പാര്‍ട്ടി ജന്‍മംകൊണ്ടുതന്നെ ഒരു വിചിത്ര ജീവിയാണ്‌. 15 വര്‍ഷം ഗര്‍ഭം ചുമന്നു നടന്ന ശേഷമാണ്‌ മുന്തിയ ഇനം പേരോടുകൂടി പാര്‍ട്ടി പിറന്നുവീണത്‌. കന്നി മത്സരത്തിന്‌ കണ്ണൂര്‍ മണ്‌ഡലം തെരഞ്ഞെടുക്കുമ്പോള്‍ ഇവരുടെ അവകാശവാദം ശ്രദ്ധേയമായിരുന്നു. 2500 കേഡറുകള്‍ ഈ മണ്‌ഡലത്തിലുണ്ടെന്നും ബി.ജെ.പി.യെ പിറകിലാക്കാന്‍ മാത്രമല്ല, മോഡി പരാമര്‍ശം നടത്തിയ അബ്‌ദുല്ലക്കുട്ടിയെ വിറപ്പിക്കാന്‍കൂടിയാണ്‌ ഈ മത്സരമെന്നുമായിരുന്നു വീമ്പുപറച്ചില്‍. 3411 വോട്ടുമായി കണ്ണൂരില്‍നിന്ന്‌ മുഖം മറച്ചു മടങ്ങുമ്പോള്‍ 2500 കേഡറുകള്‍ക്ക്‌ സ്വന്തം ഭാര്യമാരെപോലും സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നുവേണം മനസ്സിലാക്കാന്‍. പിന്നെ ഇവരുടെ കവാത്തുകൊണ്ട്‌ ഏത്‌ സമുദായത്തെയാണ്‌ സ്വാധീനിക്കാനാവുക? &lt;br /&gt;കണ്ണൂരില്‍ എന്‍.ഡി.എഫ്‌. സ്ഥാനാര്‍ത്ഥിക്കുപ്പായമണിഞ്ഞത്‌ ആകസ്‌മികമോ അബദ്ധത്തിലോ അല്ല. ആലപ്പുഴയില്‍ പി.ഡി.പി. മത്സരിച്ച അതേ ലക്ഷ്യമാണ്‌ കണ്ണൂരില്‍ എന്‍.ഡി.എഫ്‌. മത്സരത്തിന്‌ പിറകിലുള്ളത്‌. രണ്ട്‌ വിഭാഗവും സി.പി.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ നോമിനികളാണ്‌. രണ്ട്‌ നാമനിര്‍ദ്ദേശ പത്രികയും സമര്‍പ്പിച്ചത്‌ പിണറായി വിജയനുവേണ്ടിയാണ്‌. തങ്ങള്‍ക്ക്‌ ഏറ്റവും സ്വാധീനമുള്ള കണ്ണൂര്‍ മണ്‌ഡലത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിതന്നെ മത്സരിച്ചാല്‍ അബ്‌ദുല്ലക്കുട്ടിക്ക്‌ ലഭിക്കാനിടയുള്ള വലിയൊരുഭാഗം മുസ്‌ലിം വോട്ടുകള്‍ പിടിക്കാനാവുമെന്നും ഇതുവഴി എം.വി. ജയരാജന്റെ വിജയം ഉറപ്പാക്കാമെന്നുമാണ്‌ എന്‍.ഡി.എഫ്‌. നേതാക്കള്‍ പിണറായിയെ വിശ്വസിപ്പിച്ചത്‌. 1,33,326 വോട്ടര്‍മാരുള്ള കണ്ണൂരില്‍ 43,673 പേര്‍ മുസ്‌ലിംകളാണ്‌. മുപ്പത്‌ ശതമാനത്തിലേറെ വോട്ട്‌ മുസ്‌ലിംകള്‍ക്കുള്ള ഒരു മണ്‌ഡലത്തില്‍ എന്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പിടിക്കുന്ന ഓരോ വോട്ടും അബ്‌ദുല്ലക്കുട്ടിയുടെ പെട്ടിയില്‍നിന്നാവുമെന്ന്‌ പിണറായി വിജയനും വിശ്വസിച്ചു. ഇതിന്റെ തുടര്‍നാടകമായിരുന്നു കണ്ണൂരിലെ എന്‍.ഡി.എഫ്‌. സ്ഥാനാര്‍ത്ഥിത്വം. പി.ഡി.പി. തങ്ങളുടെ ശക്തികേന്ദ്രമെന്ന്‌ സ്വയം മേനിപറഞ്ഞാണ്‌ ആലപ്പുഴയില്‍ ഷുക്കൂറിനെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്‌. ഇവിടെ കിട്ടിയത്‌ 1804 വോട്ടുമാത്രം. രണ്ട്‌ സംഘടനകളും പ്രവര്‍ത്തിച്ചത്‌ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്‌ഡലങ്ങളിലാണ്‌. മുസ്‌ലിം വികാരം ഇളക്കിവിട്ട്‌ യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥികളുടെ പരമാവധി വോട്ട്‌ ഛിദ്രമാക്കുക മാത്രമായിരുന്നു രണ്ട്‌ സംഘടനകളുടെയും ലക്ഷ്യം. ഇതിന്‌ ഇടതുമുന്നണി പ്രഖ്യാപിച്ച ഇനാം എന്തായിരുന്നുവെന്ന്‌ വരുംനാളുകളില്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.&lt;br /&gt;കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പ്രബുദ്ധത പ്രഖ്യാപിക്കുന്ന ഫലംകൂടിയാണ്‌ ഈ ഉപതെരഞ്ഞെടുപ്പിലുണ്ടായത്‌.&lt;br /&gt;തങ്ങള്‍ക്ക്‌ തീവ്രവാദത്തിന്റെയും വര്‍ഗ്ഗീയതയുടെയും സംരക്ഷണ പുതപ്പുകള്‍ വേണ്ടെന്നും മുഖ്യധാരാ ജനാധിപത്യത്തിന്റെ നേര്‍രേഖയില്‍നിന്ന്‌ മാറിനടക്കാന്‍ താല്‍പ്പര്യമില്ലെന്നും മുസ്‌ലിം ജനത നടത്തിയ ഈ പ്രഖ്യാപനത്തെ കേരളത്തിലെ പൊതുസമൂഹം കൂടുതല്‍ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്‌. മുസ്‌ലിം സമുദായത്തിന്റെ സംരക്ഷണ ചുമതല സ്വയമേറ്റെടുത്ത്‌ ഭ്രാന്തമായ ആക്രോശങ്ങള്‍ നടത്തുന്ന കടലാസ്‌ പുലികളുടെ അടിത്തറ എത്ര ദയനീയമാണെന്നറിയാന്‍ ഇതില്‍പരം തെളിവുകളുടെ ആവശ്യമില്ല.&lt;br /&gt;മാധ്യമങ്ങള്‍ക്ക്‌ ഒരു ചുക്കുമറിയില്ലെന്ന വിഖ്യാത പരാമര്‍ശം പിണറായി വിജയനെ വീണ്ടും ആഞ്ഞുകൊത്തുകയാണ്‌. കെ.ടി. ജലീലിനെ തോളിലേറ്റി നടന്നാല്‍ മുസ്‌ലിം ജനസാമാന്യം സി.പി.എമ്മിനെ പുണരുമെന്ന ചിന്തയായിരുന്നു ആദ്യത്തെ തെറ്റ്‌. ശംഖ്‌മുഖം കടപ്പുറത്ത്‌ വി.എസ്‌. അച്യുതാനന്ദനെ ബക്കറ്റില്‍ ഖബറടക്കിയതോടെ ആ തെറ്റിന്റെ വലിയ വില പിണറായിക്ക്‌ ബോദ്ധ്യപ്പെട്ടുതുടങ്ങി. അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ കണ്ണീരുകൊണ്ട്‌ മുസ്‌ലിം സമുദായത്തെ മാമോദീസമുക്കാമെന്ന ആലോചനയായിരുന്നു രണ്ടാമത്തെ തെറ്റ്‌. പൊന്നാനിയില്‍ അബ്‌ദുന്നാസര്‍ മഅ്‌ദനിക്കൊപ്പം അടിതെറ്റി വീണപ്പോള്‍ പിണറായിക്ക്‌ ഈ തെറ്റ്‌ കൂടുതല്‍ ബോദ്ധ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ അതി തീവ്രതയുമായി വന്ന എന്‍.ഡി.എഫുകാരനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അബ്‌ദുല്ലക്കുട്ടിയെ മുസ്‌ലിംകള്‍ കയ്യൊഴിയുമെന്നതായിരുന്നു മൂന്നാമത്തെ അബദ്ധം. ഈ തീരുമാനവും എത്രമേല്‍ നിരാശാജനകമാണെന്ന്‌ ബോദ്ധ്യമാകുമ്പോള്‍ തനിക്ക്‌ മുസ്‌ലിം മനസ്സിനെക്കുറിച്ചെങ്കിലും ഒരു ചുക്കുമറിയില്ലെന്ന്‌ ഏറ്റുപറയാന്‍ പിണറായി വിജയന്‍ സന്‍മനസ്സ്‌ കാണിക്കണം. സംഘടനാ രൂപീകരണത്തിലെന്നപോലെ എന്‍.ഡി.എഫുകാര്‍ക്ക്‌ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലും കച്ചവട താല്‍പ്പര്യം മാത്രമാണുണ്ടായിരുന്നത്‌.&lt;br /&gt;അബ്‌ദുല്ലക്കുട്ടിക്ക്‌ കിട്ടാനിടയുള്ള മുസ്‌ലിം വോട്ടുകള്‍ പരമാവധി ഛിന്നഭിന്നമാക്കാന്‍ പിണറായിക്കുവേണ്ടി നടത്തിയ ഒരഭ്യാസം മാത്രമാണ്‌ എന്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിത്വം. ഒരു മൗലവിയെത്തന്നെ തൊപ്പിയും കുപ്പായവുമണിയിച്ചിറക്കിയാല്‍ പരമാവധി മുസ്‌ലിം വോട്ടുകള്‍ പെട്ടിയിലാക്കാം എന്ന പിണറായിയുടെ മൗഢ്യത്തിനാണ്‌ ഒരിക്കല്‍കൂടി അടിയേറ്റിരിക്കുന്നത്‌. പഴയ നാടകത്തിലെ അരപ്പട്ടയും കള്ളിത്തുണിയും മൊട്ടത്തലയും പുതിയ രൂപത്തില്‍ പയറ്റുക മാത്രമാണ്‌ കണ്ണൂരില്‍ സി.പി.എം. നിര്‍വ്വഹിച്ചത്‌.&lt;br /&gt;മുസ്‌ലിം സമുദായത്തിന്റെ ശബ്‌ദം ഉറക്കെപ്പറയാന്‍ ആളില്ലാത്തതിനാലാണല്ലോ മിതവാദത്തിന്റെ വേലിക്കെട്ടുകള്‍ ചാടിക്കടന്ന്‌ തീവ്രവാദത്തിന്റെ മേച്ചില്‍പുറങ്ങളിലേക്ക്‌ എന്‍.ഡി.എഫുകാര്‍ ഇരച്ചുകയറിയത്‌. ഖല്‍ബിനുള്ളില്‍ സമുദായസ്‌നേഹം പതഞ്ഞുപൊങ്ങി വീര്‍പ്പുമുട്ടുന്ന ഇക്കൂട്ടര്‍ മത്സരിച്ചത്‌, ഒരു മുസ്‌ലിം നിയമസഭയിലേക്ക്‌ കയറാനുള്ള സാദ്ധ്യതക്ക്‌ തടയിടാന്‍ മാത്രമായിരുന്നുവെന്ന്‌ വ്യക്തമാവുമ്പോള്‍ ഇവരുടെ സമുദായ സ്‌നേഹത്തിന്റെ കാപട്യം എത്രമാത്രമെന്നറിയാന്‍ വേറെ തെളിവുകള്‍ ആവശ്യമില്ല.&lt;br /&gt;ചേറിലും ചെളിയിലും പണിയെടുത്ത്‌ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി അന്തിയുറങ്ങിയ ഒരു സമുദായത്തിന്‌, രാഷ്‌ട്രീയ പ്രബുദ്ധതയുടെ പുതപ്പുനല്‍കി മുഖ്യധാരയുടെ രാജപാതകളിലേക്ക്‌ നയിച്ച മുസ്‌ലിംലീഗിന്‌ പകരമാകാന്‍, മെഴുകുതിരി വെട്ടത്തില്‍ പതുങ്ങിയിരുന്ന്‌ അഭ്യാസം കളിക്കുന്നവര്‍ക്കാവില്ലെന്ന സന്ദേശംകൂടിയാണ്‌ കണ്ണൂര്‍ നല്‍കുന്നത്‌. ഇന്നലെ പെയ്‌ത മഴയില്‍ മുളച്ച തവരകള്‍ നാളത്തെ വെയിലിനെ അതിജീവിക്കാനുള്ളതല്ല. ഇങ്ങനെ ബദലൊരുക്കിയ പലരും ഇന്ന്‌ രാഷ്‌ട്രീയ ശ്‌മശാനങ്ങളില്‍ ഒരു മീസാന്‍കല്ലുമാത്രം ബാക്കിവെച്ച്‌ വിസ്‌മൃതിയിലാണ്ടുപോയിക്കഴിഞ്ഞു.&lt;br /&gt;ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്റെ മേച്ചില്‍പുറങ്ങളിലേക്ക്‌ കഴുത്തുനീട്ടിവന്ന ഭിക്ഷാംദേഹികള്‍ അവരുടെ സ്വാര്‍ത്ഥവും കുടിലവുമായ ലക്ഷ്യങ്ങളുടെ പാറക്കെട്ടുകളില്‍ മൂക്കുകുത്തി കാലയവനികക്കു പിന്നില്‍ മറഞ്ഞു. എം.ഡി.പി.യും പ്രോഗ്രസ്സീവ്‌ ലീഗും മരക്കാര്‍ലീഗും സമസ്‌ത ലീഗുമെല്ലാം ഇന്ന്‌ കാഴ്‌ചബംഗ്‌ളാവുകളില്‍പോലും തെരഞ്ഞാല്‍ കാണാത്ത വിദൂരതയിലാണ്‌. ഇതുപോലെ ഒരു മീസാന്‍ കല്ലാവുക മാത്രമാണ്‌ ഇപ്പോള്‍ കാടിളക്കി വന്ന കരിമ്പൂച്ചകളുടെയും നിയോഗം എന്ന്‌ കാലം സാക്ഷ്യപ്പെടുത്തുകതന്നെ ചെയ്യും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-2617641832556692727?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/2617641832556692727/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=2617641832556692727' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2617641832556692727'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2617641832556692727'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2009/11/blog-post.html' title='ഒരു മീസാന്‍ കല്ലുകൂടി'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_RV-Kw_MtPk0/SvwVbLwnffI/AAAAAAAAAEA/hRnUEgRgCCw/s72-c/001.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-2138766641135384593</id><published>2008-09-08T05:46:00.000-07:00</published><updated>2008-09-08T05:47:45.926-07:00</updated><title type='text'>ആര്‍ത്തിയുടെ കാലത്തെ നോമ്പുകാരന്‍</title><content type='html'>&lt;strong&gt;അവസാനമായി &lt;/strong&gt;കണ്ടുമുട്ടുമ്പോള്‍ ഫസലിന്റെ കണ്ണുകള്‍ നിറഞ്ഞു തൂവുകയായിരുന്നു. വിതുമ്പുന്ന ചുണ്ടുകള്‍ക്കിടയിലൂടെ ദുആ ചെയ്യണമെന്ന്‌ പറഞ്ഞു തീരുമ്പോള്‍ വാക്കുകള്‍ ഏതോ വന്‍കര താണ്ടിയെത്തുന്നപോലെ നേര്‍ത്തു പോയിരുന്നു. ഉള്ളിലൊരു കടലിരുമ്പുകയായിരുന്നു അപ്പോള്‍. ദു:ഖം അടക്കിപ്പിടിച്ച്‌ ആസ്‌പത്രി മുറിയില്‍ നിന്ന്‌ തിരിച്ച്‌ നടന്നു. രാത്രിയായപ്പോള്‍ സുഹൃത്ത്‌ വിളിച്ചു, ഫസല്‍ മരണപ്പെട്ടിരിക്കുന്നു. മുപ്പത്‌ വയസ്സ്‌ മാത്രമെ ഉണ്ടായിരുന്നുള്ളൂ അവന്‌. ഗള്‍ഫില്‍ മോശമല്ലാത്ത ജോലി. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്നു ഫസല്‍. അതിനിടയിലാണ്‌ അര്‍ബുദം ശരീരത്തെ ആക്രമിച്ചത്‌. കാന്‍സര്‍ വരാനിടയുള്ളതൊന്നും ഫസലിന്റെ ജീവിത ക്രമത്തിലുണ്ടായിരുന്നില്ല. പുകവലി പോലും. എന്നിട്ടും രോഗത്തിന്‌ മുന്നില്‍ അവന്‍ തോറ്റുപോയി. ഫസല്‍ എന്റെ മാത്രം ജീവിതാനുഭവമല്ല. നമ്മുടെയൊക്കെ പരിസരങ്ങളില്‍ നിന്ന്‌ ഇങ്ങനെ പിന്‍വാങ്ങുന്ന, സ്വപ്‌നങ്ങള്‍ ബാക്കിവെച്ച്‌ ഇടയില്‍ വീണുപോകുന്ന എത്രയെത്ര ജീവിതങ്ങളുണ്ട്‌.&lt;br /&gt;എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ പൊലിഞ്ഞു പോകാനുള്ള ഒരു ജീവിതത്തെ വിചാരണ ചെയ്യാന്‍ ആര്‍ക്കാണ്‌ നേരം? നമുക്കുള്ളതല്ലെന്നറിയാതെ കാലത്തെ ക്രമീകരിച്ചു നിര്‍ത്തി, ഇയര്‍പ്ലാനറുകളില്‍ വിഭജിച്ച്‌, നാം പണിതുയര്‍ത്തുന്ന പ്രതീക്ഷകളുടെ ഗോപുരങ്ങളെത്ര? വര്‍ണ്ണങ്ങളുടെ ഉത്സവ രാത്രികളില്‍ പൊട്ടിച്ചിരികള്‍ ചിതറുന്ന ആഘോഷങ്ങള്‍ക്കപ്പുറത്ത്‌ ഇരുണ്ട വന്‍കരകള്‍ കാത്തിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ എത്ര നിസ്സാരമായാണ്‌ നാം ഒളിപ്പിച്ച്‌ നിര്‍ത്തുന്നത്‌? ദുരമൂത്ത്‌ കാലത്ത്‌ വെപ്രാളപ്പെട്ട്‌ പായുന്ന ജീവിതങ്ങളെ കടിഞ്ഞാണുകൊണ്ട്‌ പിടിക്കാന്‍ ആര്‍ക്കാണാവുക? ആര്‍ത്തിയോടെ നാം കയ്യടക്കിവെക്കുന്ന സമ്പത്തും അധികാരവും എത്ര നിരര്‍ത്ഥകവും നിഷ്‌ഫലവുമാണെന്ന ഉള്‍വിളിയാണ്‌ പൊലിഞ്ഞുതീരുന്ന ജീവിതം നമുക്ക്‌ നല്‍കേണ്ടത്‌. എന്നാല്‍ പുണ്യങ്ങള്‍ പെയ്യുന്ന റമസാനില്‍ പോലും മനസ്സിനെ ജയിക്കാനാവാതെ തോറ്റുപോകുകയാണല്ലോ നമ്മള്‍.&lt;br /&gt;സുഖങ്ങളുടെ എണ്ണതോണികളിലാണിപ്പോള്‍ നമ്മള്‍. എല്ലാ ആഹ്ലാദങ്ങളും കയ്യെത്തും ദൂരത്ത്‌ തന്നെയുണ്ട്‌. വറുതിയുടെ കാലം നീന്തി കരപറ്റിയ തലമുറയുടെ മക്കള്‍ വിശപ്പിന്റെ നീറ്റലറിയുന്നില്ല. ഗള്‍ഫ്‌ പണത്തിന്റെ പൊലിമയില്‍ വസ്‌ത്രം മാറുന്ന വേഗത്തില്‍ കാറുകള്‍ മാറുകയാണ്‌ കുട്ടികള്‍. പണക്കൊഴുപ്പില്‍ അടിഞ്ഞുകൂടുന്ന ദുര്‍മ്മേദസ്സുകള്‍ കഴുകിക്കളയാനാവാത്ത സാമൂഹ്യ തിന്മകളാണ്‌ നമുക്ക്‌ ബാക്കി വെക്കുന്നത്‌. പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ ദാരിദ്ര്യം വന്ന്‌ കൂടുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്‌; ഐഹിക സുഖങ്ങള്‍ കുമിഞ്ഞ്‌ കൂടുന്നതിനെയാണ്‌.&lt;br /&gt;വ്രതം ഇഷ്‌ടങ്ങളുടെ തിരസ്‌കാരമാണ്‌. എല്ലാം അനുഭവിക്കാനുള്ള അകലത്തില്‍ നില്‍ക്കുമ്പോഴും ഒരു വേലിക്ക്‌ പുറത്തേക്ക്‌ കടക്കരുതെന്ന നിയന്ത്രണമാണ്‌ നോമ്പ്‌. പ്രവാചകന്‍ ഓര്‍മ്മപ്പെടുത്തുന്നു. പാപം മേച്ചില്‍ സ്ഥലം പോലെയാണ്‌. വല്ല മൃഗവും അതിന്റെ അരികിലെത്തി ഒരു പുല്ല്‌ കടിച്ചുപോയാല്‍ പിന്നെ അത്‌ ആ മേച്ചില്‍ സ്ഥലത്തേക്ക്‌ എളുപ്പം കടന്നു കളയും. ഇഷ്‌ടങ്ങളെന്ന ആഗ്രഹങ്ങളാണ്‌ ജീവിതത്തെ നിലനിര്‍ത്തുന്നത്‌. സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്‌ മനുഷ്യനെ മുന്നോട്ടുനയിക്കുന്നത്‌. എന്നാല്‍ ആഗ്രഹങ്ങളുടെ ചരടുപൊട്ടിയ കാലത്താണ്‌ നമ്മളുള്ളത്‌. നോമ്പ്‌ ഇക്കാലത്ത്‌ മുന്‍കാലങ്ങളെക്കാള്‍ കഠിനവും ത്യാഗപൂര്‍ണ്ണവുമാണ്‌. കമ്പോള രാജാക്കന്മാര്‍ ആഗ്രഹങ്ങളെ നിശ്ചയിച്ച്‌ തരികയാണ്‌ നമുക്ക്‌. നിര്‍ണ്ണയിക്കപ്പെട്ട ഈ ഇഷ്‌ടങ്ങളെ കയ്യിലൊതുക്കാന്‍ മനുഷ്യന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു നിമിഷാര്‍ദ്ധം പോലും പാഴാവാത്ത വേഗത്തെയാണ്‌ നാം ഇപ്പോള്‍ ജീവിതമെന്ന്‌ വിളിക്കുന്നത്‌. ഇവിടെ തിരസ്‌ക്കരിക്കാനുള്ള മനസ്സ്‌ രൂപപ്പെടുത്തുകയാണ്‌ നോമ്പിന്റെ ദൗത്യം. നിങ്ങളുടെ ഇഷ്‌ടങ്ങള്‍ ദൈവത്തിന്റെ ഇഷ്‌ടങ്ങളോട്‌ രാജിയാവുന്നില്ലെന്നും അതിനാല്‍ ദൈവത്തെ ആഗ്രഹിക്കുന്നവര്‍ ശരീരങ്ങളുടെ ഇഷ്‌ടങ്ങള്‍ ഊരിയെറിയണമെന്നും നോമ്പ്‌ നമ്മോട്‌ ആവശ്യപ്പെടുന്നു.&lt;br /&gt;പണം എല്ലാം നിശ്ചയിക്കുന്ന ഒരുകാലത്താണ്‌ നമ്മളുള്ളത്‌. സ്‌നേഹവും സൗഹൃദവും ബന്ധങ്ങളുമെല്ലാം പണത്തിന്റെ അളവ്‌ തൂക്കത്തിന്‌ വഴങ്ങി നില്‍ക്കുന്ന കാലമാണിത്‌. പണത്തിന്‌ മീതെ പരുന്തും പറക്കില്ലെന്നത്‌ പുതിയ സമൂഹത്തിന്റെ മതമായി തീര്‍ന്നിരിക്കുന്നു. ഈ പണക്കൊതിയുടെ മുന്നില്‍ പ്രവാചകന്‍ പറഞ്ഞുവെച്ചു. ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ നോക്കിയപ്പോള്‍ അതിലധികവും ഈ ലോകത്തിലെ ദരിദ്രരായിരുന്നു. മറ്റൊരിക്കല്‍ പറഞ്ഞു. ധനികന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത്‌ ഒട്ടകം സൂചിക്കുഴിയിലൂടെ കടക്കുന്ന പോലെ പ്രയാസകരമായിരിക്കും. എന്നിട്ടും വിശ്വാസത്തിന്റെ മൂടുപടമണിഞ്ഞ്‌ നാം പണത്തിന്‌ പിറകെ പായുകയാണ്‌. വട്ടിപ്പലിശക്ക്‌ ലാഭത്തിന്റെ പേര്‌ നല്‍കി മഹല്ലു ഭാരവാഹികള്‍ പോലും പണം കൊയ്യുകയാണ്‌. നോമ്പിന്റെ ആത്മാവ്‌ ഏത്‌ ഹൃദയങ്ങളെയാണ്‌ സ്വാധീനിക്കുന്നത്‌?&lt;br /&gt;നിങ്ങളുടെ യാത്രാസംഘത്തിന്‌ വെള്ളവും താമസ സൗകര്യവും അന്വേഷിച്ച്‌ മുന്നില്‍ പോകുന്നവനാണ്‌ ഞാന്‍. നിങ്ങളുടെ സാക്ഷിയും ഞാനത്രെ. എന്റെ ജലാശയം ഇതാ, ഞാന്‍ ഇപ്പോള്‍ തന്നെ നോക്കിക്കാണുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോല്‍ എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. നബിയുടെ സാക്ഷ്യമാണിത്‌. ഖജനാവുകളുടെ താക്കോല്‍ കൂട്ടം കൈവശം വെക്കുമ്പോഴും പ്രവാചകന്‍ പറയുന്നു: ഈ കാണുന്ന ഉഹ്‌ദ്‌മല എന്റെ മുന്നില്‍ സ്വര്‍ണ്ണമായി മാറി എന്ന്‌ വിചാരിക്കു. എങ്കില്‍ പോലും അതില്‍ നിന്ന്‌ ഒരു ദീനാറെങ്കിലും മൂന്ന്‌ നാളില്‍ കൂടുതല്‍ എന്റെയടുക്കല്‍ സൂക്ഷിക്കുവാന്‍ ഞാന്‍ ഇഷ്‌ടപ്പെടുകയില്ല. പണത്തിനുമേല്‍ അടയിരിക്കുന്നവന്‌ നോമ്പുകാലം എന്ത്‌ മാറ്റമാണുണ്ടാക്കുക?&lt;br /&gt;നോമ്പും നമുക്ക്‌ മേനി പറച്ചിലിനുള്ള കാലമായിത്തീരുന്നു. പാവങ്ങളെ വരിക്ക്‌ നിര്‍ത്തി നാം കൊടുക്കുന്നവരായി ചമഞ്ഞു നില്‍ക്കുന്നു. പുതിയ നോട്ടിന്റെ മണം ആര്‍ത്തിയോടെ ആസ്വദിച്ച്‌ പുതിയ കുപ്പായത്തിന്‌ കാത്തിരിക്കുന്ന മക്കളുടെ മുന്നിലെത്താന്‍ വെമ്പുന്ന ഉപ്പമാര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്‌. ഒരിക്കല്‍ ചുരിദാറിന്‌ പണം തികയാതെ മകളുടെ കണ്ണിലേക്ക്‌ നിസ്സഹായനായി നോക്കി ചുരിദാര്‍ തിരിച്ച്‌ നല്‍കി നടന്നുപോയ ഒരു പിതാവിന്റെ മുഖം ഇപ്പോഴുമെന്റെ മനസ്സിലുണ്ട്‌. വിശപ്പിന്റെ ദാരിദ്ര്യം തീര്‍ന്നിരിക്കുന്നുവെന്ന തോന്നല്‍ നമ്മുടെ അഹങ്കാരം മാത്രമാണ്‌. പട്ടിണിയുടെ മണ്‍പാത്രങ്ങളില്‍ വേവാന്‍ ഒന്നുമില്ലാതെ കുട്ടികളെ നെഞ്ചോട്‌ ചേര്‍ത്ത്‌ കരയുന്ന ഉമ്മമാര്‍ ഇപ്പോഴുമുണ്ട്‌. ഇമാം ഗസ്സാലി നിരീക്ഷിച്ചപോലെ റൊക്കമാണ്‌ കടത്തേക്കാള്‍ ഉത്തമമെന്ന്‌ കരുതി എല്ലാം റൊക്കത്തിന്‌ വിറ്റുതീര്‍ക്കുന്ന ഭൗതിക പ്രമത്തതക്കിടയില്‍ നാമവരെ കണ്ടുമുട്ടുന്നില്ലെന്നേയുള്ളൂ.&lt;br /&gt;എന്നിട്ടും നാം അഹങ്കരിക്കുകയാണ്‌. എല്ലാം നമ്മുടെ വിരല്‍തുമ്പിലുണ്ടെന്ന്‌; ഒന്നു ഞൊടിച്ചാല്‍ ഓടിവരാന്‍ ആളുകളുണ്ടെന്ന്‌. അധികാരവും സമ്പത്തും ശരീരവും ചീട്ടുകൊട്ടാരം പോലെ, തകര്‍ന്നുവീഴുമെന്നോര്‍ക്കാതെ നാം ഈ ഭ്രമിപ്പിക്കുന്ന ലോകത്തിന്‌ മുന്നില്‍ മുട്ടുകുത്തിയിരിക്കുന്നു. ദൈവത്തെ വെല്ലുവിളിച്ച ഫറോവമാര്‍ നമ്മുടെ ഉള്ളിലിരുന്ന്‌ ആര്‍ത്തുചിരിക്കുന്നുണ്ടിപ്പോഴും. ഗോപുരങ്ങള്‍ കെട്ടിപ്പൊക്കി ദൈവത്തെ തോല്‍പ്പിക്കാന്‍ മത്സരിച്ച ധിക്കാരികളുടെ മനസ്സ്‌ നാം സൂക്ഷിക്കുന്നുണ്ടിപ്പോഴും. മൈക്കല്‍ വൂള്‍ഫ്‌ നിരീക്ഷിച്ചതുപോലെ അഹന്ത കുറക്കാന്‍ എഴുപത്‌ കൊല്ലത്തെ കഠിനാധ്വാനം വേണ്ടി വരുന്ന കാലത്താണ്‌ നാമുള്ളത്‌. ഞാനൊരു മലഞ്ചെരുവിലൂടെയെന്ന പോലെ ഒരു മതത്തിലൂടെ യാത്ര ചെയ്യുകയാണ്‌. ഭൗതിക ലക്ഷ്യങ്ങളെ ഞാനിതാ അതിന്റെ പാട്ടിന്‌ വിടുന്നു. മൈക്കിള്‍ വൂള്‍ഫിനെപോലെ പറയാന്‍ എന്നാണ്‌ നമ്മള്‍ വിശ്വാസികളാവുക?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-2138766641135384593?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/2138766641135384593/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=2138766641135384593' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2138766641135384593'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2138766641135384593'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2008/09/blog-post.html' title='ആര്‍ത്തിയുടെ കാലത്തെ നോമ്പുകാരന്‍'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-5043739809424586058</id><published>2008-06-26T10:57:00.000-07:00</published><updated>2008-06-26T11:37:55.222-07:00</updated><title type='text'>ടിഷ്യൂ പേപ്പര്‍</title><content type='html'>&lt;a href="http://bp2.blogger.com/_RV-Kw_MtPk0/SGPauJt9PUI/AAAAAAAAACc/lP3cm_ZHYxc/s1600-h/loveheat.jpg"&gt;&lt;img id="BLOGGER_PHOTO_ID_5216253279842680130" style="CURSOR: hand" alt="" src="http://bp2.blogger.com/_RV-Kw_MtPk0/SGPauJt9PUI/AAAAAAAAACc/lP3cm_ZHYxc/s200/loveheat.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;സൈബര്‍ സൗഹൃദങ്ങളില്‍&lt;br /&gt;വരള്‍ച്ചയില്ല.&lt;br /&gt;ഒരു ഭൂഖണ്ഡത്തില്‍ മഴ പോയാല്‍&lt;br /&gt;മറ്റൊരു ഭൂഖണ്ഡത്തില്‍&lt;br /&gt;മഴക്കാലം വരും.&lt;br /&gt;ആരും ആര്‍ക്കും സ്വന്തമല്ലല്ലോ.&lt;br /&gt;മാംഗോ ജ്യൂസു പോലെയാണ്‌&lt;br /&gt;ഇഷ്ടങ്ങള്‍.&lt;br /&gt;വേണ്ടുവോളം വലിച്ചുകുടിക്കാവുന്ന&lt;br /&gt;പാകത്തിലങ്ങനെ...&lt;br /&gt;പിന്നെ, ടിഷ്യു പേപ്പര്‍ പോലെ&lt;br /&gt;തുടച്ചുകഴിഞ്ഞാല്‍&lt;br /&gt;ഒരേറ്‌.&lt;br /&gt;ശരീരങ്ങളുടെ ഭൂപടങ്ങളില്‍&lt;br /&gt;പ്രണയം അടയാളപ്പെടുത്താനാവാതെ&lt;br /&gt;ചിരിച്ചുപോകുന്നു ഞങ്ങള്‍.&lt;br /&gt;എപ്പോഴും തിരിച്ചുവരാവുന്ന&lt;br /&gt;ബന്ധങ്ങള്‍.&lt;br /&gt;മടുക്കുമ്പോള്‍ ഇറങ്ങിനടക്കാവുന്ന&lt;br /&gt;തരത്തില്‍&lt;br /&gt;തുറന്നിട്ട വാതിലുകള്‍.&lt;br /&gt;'കടലോളം ഇഷ്ടമുണ്ടുള്ളില്‍'&lt;br /&gt;ഫ...&lt;br /&gt;an absurd thought&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-5043739809424586058?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/5043739809424586058/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=5043739809424586058' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/5043739809424586058'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/5043739809424586058'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2008/06/blog-post_26.html' title='ടിഷ്യൂ പേപ്പര്‍'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp2.blogger.com/_RV-Kw_MtPk0/SGPauJt9PUI/AAAAAAAAACc/lP3cm_ZHYxc/s72-c/loveheat.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-671782929789707356</id><published>2008-06-08T09:24:00.000-07:00</published><updated>2008-06-08T09:25:59.327-07:00</updated><title type='text'></title><content type='html'>&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-671782929789707356?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/671782929789707356/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=671782929789707356' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/671782929789707356'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/671782929789707356'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2008/06/blog-post_08.html' title=''/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-2748998967343370415</id><published>2008-06-08T09:10:00.000-07:00</published><updated>2008-06-08T09:12:54.633-07:00</updated><title type='text'></title><content type='html'>&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-2748998967343370415?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/2748998967343370415/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=2748998967343370415' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2748998967343370415'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/2748998967343370415'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2008/06/blog-post.html' title=''/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-656124601317282570</id><published>2008-05-30T09:44:00.000-07:00</published><updated>2008-05-30T09:46:36.791-07:00</updated><title type='text'>ആ ജനത എങ്ങോട്ടാണ്‌ പോയത്‌?</title><content type='html'>ഏതാണ്ട്‌ രണ്ടാഴ്‌ചമുമ്പ്‌ വേങ്ങരയില്‍ ഒരു ബൈക്കപകടമുണ്ടായി. ഞങ്ങളുടെ നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ എ. മുഹമ്മദ്‌ പാറന്നൂരും അദ്ദേഹത്തിന്റെ മകനും പാണക്കാട്ടേക്ക്‌ ബൈക്കില്‍ പോകുന്നതിനിടെ ആയിരുന്നു അപകടം. ബൈക്കില്‍ നിന്ന്‌ തെറിച്ചു വീണ ബാപ്പയും മകനും എഴുന്നേല്‍ക്കാനാവാതെ ഏറെനേരം റോഡില്‍ തളര്‍ന്നു കിടന്നു. അങ്ങാടിയില്‍ ആളുകളേറെയുണ്ടായിരുന്നുവെങ്കിലും ഒരു കൈതാങ്ങിനു പോലും ആരുമെത്തിയില്ല. അരമണിക്കൂറോളം ആ കിടപ്പു കിടന്നു. ഒടുവില്‍ ഒരാള്‍ വന്നു സഹായിച്ചപ്പോഴാണ്‌ മകന്‌ ഒരുവിധം എഴുന്നേല്‍ക്കാനായത്‌. ബാപ്പയാവട്ടെ, പിന്നെ എഴുന്നേറ്റതേയില്ല. മുഹമ്മദ്‌ സാഹിബിന്റെ മയ്യിത്ത്‌ വീട്ടിലെത്തുന്നതിന്‌ മുമ്പ്‌ കൂടെയുണ്ടായിരുന്ന മകന്‍ ഇതു വിവരിക്കുമ്പോള്‍ ഉള്ളില്‍ കടലിരമ്പുകയായിരുന്നു.&lt;br /&gt;നമ്മുടെ നാട്‌ അപകടകരമായി മാറുന്നുവെന്ന വിലാ പം അസ്ഥാനത്തല്ലെന്നും മണ്ണിന്റെ മണമുള്ള നാട്ടിന്‍പുറത്തുകാര്‍ പോലും എങ്ങോ പിന്‍വലിയുകയാണെന്നും ഈ കേള്‍വി സാക്ഷ്യപ്പെടുത്തുന്നു. വളരെ പെട്ടെന്ന്‌ കീഴ്‌പ്പെടുത്തിയ അന്യവല്‍ക്കരണത്തിന്റെ വിത്തുകള്‍ മലപ്പുറത്തെ ആര്‍ദ്രതയുള്ള മനസ്സുകളില്‍ പോലും മുളച്ചു കഴിഞ്ഞിരിക്കുന്നുവെന്ന അറിവാണ്‌ ഇതു പകര്‍ന്നു നല്‍കിയത്‌.&lt;br /&gt;ആഗോളവല്‍ക്കരണത്തിന്റെ ആക്രമണങ്ങള്‍ക്ക്‌ മുമ്പില്‍ നാട്ടിന്‍പുറത്തെ പച്ച മനുഷ്യര്‍ പോലും തോറ്റുപോകുന്നതിന്റെ തെളിവായി ഇത്തരം ഒരുപാട്‌ സംഭവങ്ങള്‍ മാലപ്പടക്കം പോലെ പൊട്ടിത്തെറിക്കുകയാണിപ്പോള്‍.&lt;br /&gt;കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ അതിശക്തമായ മാറ്റത്തിന്റെ കാലമായിരുന്നു. മനുഷ്യന്റെ അസ്‌തിത്വത്തിലേക്ക്‌ പോലും ആഴ്‌ന്നിറങ്ങിയ മാറ്റത്തിന്റെ ശക്തി അപാരമായിരുന്നു. പത്തു വര്‍ഷങ്ങള്‍ക്കിടയിലാണ്‌ ലോകത്തിന്റെ ചരടുപൊട്ടി ആഗോളവല്‍ക്കരണം ഇരച്ചുകയറിയത്‌. നമ്മള്‍ നമ്മളുടേതെന്ന്‌ കരുതി ഉള്ളംകയ്യില്‍ അടക്കിവെച്ചതിനെപോലും അത്‌ കവര്‍ന്നെടുത്തുകളഞ്ഞു. ഇതിനിടെ മനുഷ്യന്റെ മാനസിക വ്യാപാരങ്ങള്‍ പോലും മാറിമറിഞ്ഞു. എന്തിനേറെ നമ്മുടെ അടുപ്പുകളും അടുക്കളകളും മാറിക്കഴിഞ്ഞു.&lt;br /&gt;പത്ത്‌ വര്‍ഷം മുമ്പത്തെ നമ്മളല്ല ഇപ്പോഴത്തെ നമ്മള്‍. നമ്മുടെ സ്വപ്‌നങ്ങളും രീതികളും സ്‌നേഹത്തിന്റെ ആര്‍ദ്രത പോലും വഴിമാറിപ്പോയി. വികസനത്തിന്റെ ദ്രുതഗതിയും ആഡംബരങ്ങളുടെ പൊലിമയും അതിരുകളില്ലാത്ത ആസ്വാദനത്തിന്റെ സാധ്യതകളും നമ്മെ വേറൊരു ലോകത്തെത്തിച്ചു. മറ്റൊരര്‍ത്ഥത്തില്‍ നമ്മള്‍ നമ്മള്‍ക്കു തന്നെ അപരിചിതരായിത്തീര്‍ന്നു. മലപ്പുറത്തുകാര്‍ മാത്രമല്ല മാറിയത്‌. ലോകത്തോടൊപ്പം മലപ്പുറത്തുകാരും വളരെ പെട്ടെന്ന്‌ മാറിയെന്നു മാത്രം.&lt;br /&gt;എട്ട്‌ വര്‍ഷം മുമ്പ്‌, കൃത്യമായി പറഞ്ഞാല്‍ 2001 ജൂലൈ 21ന്‌, കടലുണ്ടി പാലത്തില്‍ നിന്ന്‌ തീവണ്ടി മറിഞ്ഞുണ്ടായ മഹാദുരന്തം ഇപ്പോള്‍ ഒരു പുനര്‍ വായന അര്‍ഹിക്കുന്നു. നിരവധി ആളുകള്‍ മരണത്തോട്‌ മല്ലിട്ട്‌ ബോഗികള്‍ക്കുള്ളില്‍ നിന്ന്‌ ആര്‍ത്തുകരഞ്ഞപ്പോള്‍ ഒരു നാട്‌ മുഴുക്കെ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുകയായിരുന്നു. ഔദ്യോഗിക സംവിധാനങ്ങളെപോലും കടത്തിവെട്ടി കടലുണ്ടിയിലെ ജനത നടത്തിയ സേവനത്തിന്റെ കഥ ഇന്നും ആവേശകരമായ മാതൃകയാണ്‌. സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ ജനങ്ങള്‍ ഏറ്റെടുത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ ധീരമായ നേതൃത്വം മലപ്പുറത്തിന്റെ യശസ്സുയര്‍ത്തിയ മാതൃകയായിരുന്നു. ജീവന്‍ മറന്ന രക്ഷാപ്രവര്‍ത്തനമായിരുന്നു അന്നവിടെ കണ്ടത്‌. നൂറുകണക്കിന്‌ വാഹനങ്ങള്‍ നിയന്ത്രിച്ചത്‌ ആ നാട്ടുകാര്‍ മാത്രമായിരുന്നു. പോലീസിന്‌ ചെയ്യാന്‍ കഴിയാത്തത്‌ ഒരു പരിശീലനവുമില്ലാതെ കടലുണ്ടിക്കാര്‍ ചെയ്‌തത്‌ അന്നത്തെ പത്രങ്ങളിലെ ന്യൂസ്‌ സ്റ്റോറികളായിരുന്നു. വാഹനമുള്ള ഓരോരുത്തരും സ്വന്തം വാഹനവുമായെത്തി ഓരോ മനുഷ്യനെയും വഹിച്ച്‌ ആസ്‌പത്രികളിലേക്ക്‌ കുതിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പോലും സ്വന്തം വാഹനങ്ങളില്‍ പരിക്കേറ്റവരെ കയറ്റി കാണിച്ച സമര്‍പ്പണത്തിന്റെ കഥ ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌. പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ ആ ജനത എങ്ങോട്ടാണ്‌ പിന്‍വാങ്ങിയത്‌? എന്തുമാത്രം മാറ്റമാണ്‌ അവര്‍ക്കുണ്ടായത്‌? ആരാണ്‌ നമ്മുടെ മനസ്സിലെ ആര്‍ദ്രത ഊറ്റിയെടുത്തത്‌?&lt;br /&gt;രണ്ട്‌ വര്‍ഷം മുമ്പ്‌ തിരുവനന്തപുരത്തെ പത്മതീര്‍ത്ഥ കുളത്തില്‍, ഒരു വൃദ്ധനെ മാനസികരോഗിയായ ഒരാള്‍ മുക്കിക്കൊന്ന സംഭവം പലരും ഓര്‍ക്കുന്നുണ്ടാവും. കേരളത്തില്‍ മാധ്യമപ്പടക്ക്‌ മുമ്പില്‍ ലൈവായി നടന്ന ആദ്യത്തെ കൊലപാതകമായി നമുക്കിതിനെ വിശേഷിപ്പിക്കാവുന്നതാണ്‌. പത്മതീര്‍ത്ഥ കുളത്തിന്‌ ചുറ്റും ആബാലവൃദ്ധം ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ക്യാമറകള്‍ സൂം ചെയ്‌ത്‌ ലൈവായി തന്നെ ഈ ദൃശ്യം ലോകത്തിന്‌ കാണിക്കുന്നുണ്ടായിരുന്നു. ഒരാള്‍പോലും ആ കുളത്തിലേക്ക്‌ എടുത്തുചാടാനുണ്ടായില്ല. ഒരാഴ്‌ച മുമ്പ്‌ ഒരാള്‍ ഭാര്യയുടെ മൃതശരീരം മാറോടണച്ച്‌ കരുണക്ക്‌ വേണ്ടി യാചിച്ചത്‌ തിരുവനന്തപുരത്തായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച ഒരു പത്രത്തിന്റെ ഒന്നാം പേജിലെ എക്‌സ്‌ക്ലൂസീവ്‌ ഫോട്ടോ ബസ്സിനടിയില്‍പെട്ട്‌ ചതഞ്ഞരഞ്ഞ ഒരു മനുഷ്യനെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ മല്‍സരിക്കുന്ന യുവാക്കളുടെ ചിത്രമായിരുന്നു. കൊച്ചിയിലെ ബി.ഒ.ടി. പാലത്തിനടിയില്‍ നിന്നുള്ള ഒരു ദയാവായ്‌പുമില്ലാത്ത ഈ ചിത്രത്തിന്റെ തുടര്‍ച്ചയാണ്‌ വ്യാഴാഴ്‌ച വേങ്ങരയില്‍ കണ്ടത്‌. ദേശീയ പാതയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ വലിയ അപകടത്തിനിടയില്‍ തിങ്ങിക്കൂടിയവരില്‍ നിരവധി പേര്‍ തിരക്കു കൂട്ടിയത്‌ അപകടത്തിന്റെ സീനുകള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്താനായിരുന്നു. അപകടത്തിന്റെ വിവിധ ദൃശ്യങ്ങളുമായി പുറത്തിറങ്ങിയ പത്രത്തിലുടനീളം ഈ മൊബൈല്‍ ക്യാമറക്കാരുടെ ബഹളം കാണാമായിരുന്നു. കൊച്ചി ബി.ഒ.ടി. പാലത്തില്‍ നിന്ന്‌ വേങ്ങരയിലേക്കുള്ള ദൂരം മാഞ്ഞുപോയിരിക്കുന്നുവെന്ന്‌ നാം തിരിച്ചറിയുന്നു.&lt;br /&gt;നമ്മുടെ മനസ്സിലെ ആര്‍ദ്രത വരണ്ടുപോയത്‌ എങ്ങനെയാണെന്നും നമ്മള്‍ ഒരു അപകടത്തില്‍പെടുന്നതുവരെയും ഒരു ദുരന്തവും നമ്മെ അസ്വസ്ഥപ്പെടുത്തുന്നില്ലെന്നും വേണം കാണാന്‍. മനുഷ്യന്റെ സാമൂഹ്യ ബോധവും സമര്‍പ്പണവും ഇനി തിരിച്ചുവരാത്തവിധം നഷ്‌ടപ്പെടുകയാണോ? അനാവശ്യ വിവാദങ്ങള്‍ സൃഷ്‌ടിച്ച്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകരും യുവജന സംഘടനകളും രാഷ്‌ട്രീയ പ്രവര്‍ത്തകരുമുള്‍പ്പെടെ ഇതേക്കുറിച്ച്‌ ഗൗരവമായ ചില ഇടപെടലുകള്‍ നടത്തിയേ തീരൂ. അല്ലെങ്കില്‍ നമുക്ക്‌ നമ്മെ തന്നെയാവും നഷ്‌ടപ്പെടുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-656124601317282570?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/656124601317282570/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=656124601317282570' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/656124601317282570'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/656124601317282570'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2008/05/blog-post_30.html' title='ആ ജനത എങ്ങോട്ടാണ്‌ പോയത്‌?'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-4005010832517976391</id><published>2008-05-28T03:30:00.000-07:00</published><updated>2008-05-29T12:01:07.865-07:00</updated><title type='text'>ഉടുപ്പഴിക്കുകയാണ്‌</title><content type='html'>ഉളുപ്പില്ലാതെ എഴുതാന്‍&lt;br /&gt;അക്ഷരങ്ങള്‍ ഉടുപ്പഴിക്കുകയാണ്‌&lt;br /&gt;അല്ലെങ്കിലും &lt;br /&gt;എനിക്കും നിനക്കുമിടയില്‍&lt;br /&gt;എന്തിനാണ്‌ ഉടുപ്പുകള്‍&lt;br /&gt;&lt;br /&gt;ഉടലുകള്‍ കെട്ടുപിണഞ്ഞ്‌&lt;br /&gt;ഇരുട്ടില്‍ നീന്തിമ്പോള്‍&lt;br /&gt;ഒരു ഇലപോലും &lt;br /&gt;പൊഴിയാറില്ല.&lt;br /&gt;മരിച്ചു നീലിച്ചു കഴിഞ്ഞല്ലോ..&lt;br /&gt;എന്തിനാണ്‌ അക്ഷരങ്ങളെ&lt;br /&gt;ഇനി ഉടുപ്പണിയിക്കുന്നത്‌&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-4005010832517976391?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/4005010832517976391/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=4005010832517976391' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/4005010832517976391'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/4005010832517976391'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2008/05/blog-post_28.html' title='ഉടുപ്പഴിക്കുകയാണ്‌'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-5690234954718903792</id><published>2008-05-22T12:11:00.000-07:00</published><updated>2008-05-23T09:14:17.588-07:00</updated><title type='text'>ഭൂമി</title><content type='html'>&lt;a href="http://bp1.blogger.com/_RV-Kw_MtPk0/SDbsrwIyQ_I/AAAAAAAAAAo/XK_00GruHgg/s1600-h/tree.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://bp1.blogger.com/_RV-Kw_MtPk0/SDbsrwIyQ_I/AAAAAAAAAAo/XK_00GruHgg/s200/tree.jpg" border="0" alt=""id="BLOGGER_PHOTO_ID_5203606655873467378" /&gt;&lt;/a&gt;&lt;br /&gt;കിളച്ചു കിളച്ചൊടുവില്‍ &lt;br /&gt;‍ഒരു കണ്ണീര്‍ തടം&lt;br /&gt;മാത്രം കണ്ടെത്തുന്നു.&lt;br /&gt;നിധി തേടിയായിരുന്നുവല്ലോ &lt;br /&gt;താഴ്‌ചയിലേക്ക്‌&lt;br /&gt;ഞങ്ങള്‍ ‍കുഴിച്ചിറങ്ങിയത്‌.&lt;br /&gt;കിതച്ചും ഞരങ്ങിയും&lt;br /&gt;തളര്‍ന്ന്‌ വീണവര്‍‌&lt;br /&gt;‍എങ്ങോ മറഞ്ഞു പോയി.&lt;br /&gt;ഈ കണ്ണീര്‍ തടം &lt;br /&gt;നേടുവാനോ ദൈവമേ...&lt;br /&gt;ഞങ്ങളൊരു ജന്മം മുഴുക്കെ &lt;br /&gt;കിളച്ചു മറിച്ചത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-5690234954718903792?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/5690234954718903792/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=5690234954718903792' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/5690234954718903792'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/5690234954718903792'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2008/05/blog-post.html' title='ഭൂമി'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp1.blogger.com/_RV-Kw_MtPk0/SDbsrwIyQ_I/AAAAAAAAAAo/XK_00GruHgg/s72-c/tree.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-7477532819388890202</id><published>2008-02-27T23:38:00.000-08:00</published><updated>2008-02-27T23:47:26.891-08:00</updated><title type='text'>കാണാതിരുന്നാലും</title><content type='html'>&lt;div align="center"&gt;&lt;em&gt;&lt;span style="color:#3333ff;"&gt;കാണാതിരുന്നാലും പറയാതിരുന്നാലും&lt;br /&gt;&lt;/span&gt;&lt;span class=""&gt;&lt;span style="color:#3333ff;"&gt;മനസിന്‍റെ നിഴലായ് ഞാന്‍ കൂടെയുണ്ടെന്നും&lt;/span&gt; &lt;/span&gt;&lt;/em&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-7477532819388890202?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/7477532819388890202/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=7477532819388890202' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/7477532819388890202'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/7477532819388890202'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2008/02/blog-post_27.html' title='കാണാതിരുന്നാലും'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-668211608282531001</id><published>2008-02-23T01:30:00.000-08:00</published><updated>2008-05-22T13:11:12.464-07:00</updated><title type='text'>ഇത്രയേ ഉള്ളൂ</title><content type='html'>&lt;a href="http://bp3.blogger.com/_RV-Kw_MtPk0/SDXTNgIyQ9I/AAAAAAAAAAY/yMmIkCF4NzY/s1600-h/rose.jpg"&gt;&lt;img id="BLOGGER_PHOTO_ID_5203297173415019474" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://bp3.blogger.com/_RV-Kw_MtPk0/SDXTNgIyQ9I/AAAAAAAAAAY/yMmIkCF4NzY/s200/rose.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;ഇത്രയേയുള്ളുവെന്നറിയുവാന്‍നമ്മളെത്ര ദൂരം നടന്നൂ&lt;/div&gt;&lt;br /&gt;&lt;div align="center"&gt;കൊണ്ടും കൊടുത്തുംപരസ്‌പരം തോല്‍പ്പിച്ച&lt;/div&gt;&lt;br /&gt;&lt;div align="center"&gt;ജന്മങ്ങളെത്ര മറഞ്ഞൂ&lt;/div&gt;&lt;br /&gt;&lt;div align="center"&gt;ആ വഴിയിലങ്ങിനെ യാത്രയായ്‌ നമ്മളും&lt;/div&gt;&lt;br /&gt;&lt;div align="center"&gt;പിമ്പേ വരുന്നവര്‍ക്കാശനല്‍കാന്‍&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-668211608282531001?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/668211608282531001/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=668211608282531001' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/668211608282531001'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/668211608282531001'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2008/02/blog-post_23.html' title='ഇത്രയേ ഉള്ളൂ'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp3.blogger.com/_RV-Kw_MtPk0/SDXTNgIyQ9I/AAAAAAAAAAY/yMmIkCF4NzY/s72-c/rose.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-3732095292725320517</id><published>2008-02-22T08:50:00.000-08:00</published><updated>2008-02-22T09:08:36.441-08:00</updated><title type='text'>ബാണാസുര സാഗര്‍</title><content type='html'>&lt;div align="center"&gt;&lt;span style="color:#ff0000;"&gt;ബാണാസുര സാഗര്‍ ഒരു നിലവിളിയാണ്‌ . വികസനം അടക്കിവെച്ച ഒരു നിലവിളി .തരിയോട് എന്ന ഒരു നാട് വെള്ളത്തില്‍ മുങ്ങിപ്പോയപ്പോള്‍ നമുക്കു കിട്ടിയ ടൂറിസ്റ്റ് കേന്ദ്രമാണ്‌ ബാണാസുര .കാഴ്ചയുടെ ജലപ്പരപ്പിലൂടെ ബോട്ട് നീന്തുംപോള്‍ ഒന്നരക്കയ്യന്‍ ബ്രോക്കര്‍ ആണ് ആ കഥ പറഞ്ഞത്. ഈ ചുഴിക്കടിയില്‍ ആയിരക്കണക്കിന് ആളുകളെ ഖബരടക്കിയ സ്മശനമായിരുന്നു, ഇപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ഈ ജലപ്പ്രപ്പിനു മുകളില്‍ വന്നു നില്‍ക്കുകയെ തരമുള്ളു‌.&lt;br /&gt;&lt;/span&gt;.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-3732095292725320517?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/3732095292725320517/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=3732095292725320517' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/3732095292725320517'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/3732095292725320517'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2008/02/blog-post.html' title='ബാണാസുര സാഗര്‍'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5655477979486743349.post-5227424442344986937</id><published>2008-02-17T11:59:00.000-08:00</published><updated>2008-02-17T12:18:41.845-08:00</updated><title type='text'>നാട്ടുവഴി</title><content type='html'>&lt;div align="center"&gt;നാട്ടുവഴി നമ്മെ മറക്കുന്നെ ഇല്ല. നഗരത്തിന്റെ മരണ വേഗങ്ങളില്‍ ആയുസ്സിന്റെ ഇല പറന്നു മറയുമ്പോള്‍ നിലാവ് പെയ്യുന്ന ഒരു നാട്ടുവഴി നമ്മെയും  കാത്തിരിപ്പുണ്ട്‌ .&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5655477979486743349-5227424442344986937?l=nattuvazhiyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nattuvazhiyil.blogspot.com/feeds/5227424442344986937/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5655477979486743349&amp;postID=5227424442344986937' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/5227424442344986937'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5655477979486743349/posts/default/5227424442344986937'/><link rel='alternate' type='text/html' href='http://nattuvazhiyil.blogspot.com/2008/02/nattuvazhi_1994.html' title='നാട്ടുവഴി'/><author><name>naji</name><uri>http://www.blogger.com/profile/07367688012722352058</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://1.bp.blogspot.com/-rAVt2UBJnzw/TZG0WgQP0LI/AAAAAAAAAF4/c0gZErUkUn0/s220/naji.jpg'/></author><thr:total>0</thr:total></entry></feed>
